വടക്കഞ്ചേരി : ദേശീയപാത ചുവട്ടു പാടത്ത് ദന്പതികളെ ബന്ദികളാക്കി 25 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിൽ കവർച്ചാസംഘം എത്തിയ കാറിന്റെ നന്പർ വ്യാജമായിരുന്നെന്ന് തെളിഞ്ഞു. കെഎൽ 11 എന്ന നന്പറിലുള്ള ചാര കളർ ഹോണ്ട സിറ്റി കാറാണ് സംഭവ സമയം വീടിനടുത്ത് കണ്ടതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ഈ നന്പറിലുള്ള കാർ തേടി അന്വേഷണ സംഘം കോഴിക്കോട് പോയിരുന്നു. എന്നാൽ ഇതേ നന്പർ തുടങ്ങുന്ന കാർ കണ്ടെത്തിയെങ്കിലും നന്പർ വ്യാജമായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. സമാന കളറുകളുള്ള കാറുകൾ പരിശോധിച്ച് മാത്രമെ ഇനി കേസിന് തുന്പുണ്ടാക്കാനാകു. ഇതിന് സമയമെടുക്കും.
അന്വേഷണ സംഘത്തിനും പണി കൂടും. സംഘം എത്തിയ ബൈക്കും കണ്ടെത്താനായിട്ടില്ല. ദിവസങ്ങളെടുത്താലും കവർച്ചാ സംഘം പിടിയിലാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘാംഗങ്ങൾക്കുള്ളത്. ചെറുസംഘങ്ങളായി പല ഭാഗത്തായാണ് അന്വേഷണം നടക്കുന്നത്.
തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാർ മോഷ്ടിച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെയാണ് പുതിയേടത്ത് സാം പി.ജോണിന്റെ വീട്ടിൽ കവർച്ച നടന്നത്.
ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ കുറ്റാന്വേഷണ വിഭാഗങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
ഈ നന്പറിലുള്ള കാർ തേടി അന്വേഷണ സംഘം കോഴിക്കോട് പോയിരുന്നു. എന്നാൽ ഇതേ നന്പർ തുടങ്ങുന്ന കാർ കണ്ടെത്തിയെങ്കിലും നന്പർ വ്യാജമായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. സമാന കളറുകളുള്ള കാറുകൾ പരിശോധിച്ച് മാത്രമെ ഇനി കേസിന് തുന്പുണ്ടാക്കാനാകു. ഇതിന് സമയമെടുക്കും.
അന്വേഷണ സംഘത്തിനും പണി കൂടും. സംഘം എത്തിയ ബൈക്കും കണ്ടെത്താനായിട്ടില്ല. ദിവസങ്ങളെടുത്താലും കവർച്ചാ സംഘം പിടിയിലാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘാംഗങ്ങൾക്കുള്ളത്. ചെറുസംഘങ്ങളായി പല ഭാഗത്തായാണ് അന്വേഷണം നടക്കുന്നത്.
തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാർ മോഷ്ടിച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെയാണ് പുതിയേടത്ത് സാം പി.ജോണിന്റെ വീട്ടിൽ കവർച്ച നടന്നത്.
ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ കുറ്റാന്വേഷണ വിഭാഗങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.