കാട്ടാക്കട : തൊഴിലാളി യൂണിയന്റെ വാദം തന്നെയും മകളേയും അപമാനിക്കുന്നതിനു തുല്യമെന്ന് പ്രേമനൻ. താൻ പ്രകോപനം ഉണ്ടാക്കിയെന്ന ആരോപണം സത്യവിരുദ്ധമാണ്. ഇടതുപക്ഷ തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ടയാളാണ് താൻ. ഇപ്പോൾ തന്നെ തള്ളിപ്പറഞ്ഞത് നീതീകരിക്കാനാവില്ല.
താൻ അവിടെ ചെല്ലുമ്പോൾ ഇപ്പോൾ സസ്പെൻഷനിലായ ഷെരീഫ് തന്റെ മുഖത്ത് നോക്കി കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണ് പറഞ്ഞത്. തന്റെ ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംഭവിച്ചത്. വീഡിയോ പൂർണമായി കേട്ടാൽ അത് വ്യക്തമാകും. തന്നെയും തന്റെ മകളേയും കുടുംബത്തേയും ആക്ഷേപിച്ച് സൈബർ അറ്റാക്ക് നടത്തുകയാണെന്നും പ്രേമനൻ പറയുന്നു.
ഇത് കാരണം മാനസികമായി തകർന്നിരിക്കുകയാണ് തങ്ങൾ. മകൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ പോലും കഴിയാത്ത നിലയായിരിക്കുകയാണ്. താൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രേമനൻ പറഞ്ഞു. അതിനിടെ പോലീസ് അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുകയും ഹൈക്കോടതിയെ ഈ വിവരം അറിയിക്കുകയും ചെയ്യുമെന്നും പ്രേമനൻ അറിയിച്ചു.
താൻ അവിടെ ചെല്ലുമ്പോൾ ഇപ്പോൾ സസ്പെൻഷനിലായ ഷെരീഫ് തന്റെ മുഖത്ത് നോക്കി കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണ് പറഞ്ഞത്. തന്റെ ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംഭവിച്ചത്. വീഡിയോ പൂർണമായി കേട്ടാൽ അത് വ്യക്തമാകും. തന്നെയും തന്റെ മകളേയും കുടുംബത്തേയും ആക്ഷേപിച്ച് സൈബർ അറ്റാക്ക് നടത്തുകയാണെന്നും പ്രേമനൻ പറയുന്നു.
ഇത് കാരണം മാനസികമായി തകർന്നിരിക്കുകയാണ് തങ്ങൾ. മകൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ പോലും കഴിയാത്ത നിലയായിരിക്കുകയാണ്. താൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രേമനൻ പറഞ്ഞു. അതിനിടെ പോലീസ് അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുകയും ഹൈക്കോടതിയെ ഈ വിവരം അറിയിക്കുകയും ചെയ്യുമെന്നും പ്രേമനൻ അറിയിച്ചു.