ടീമുകൾക്ക് ഒരുക്കുന്നത് ഓജസ്യ ഭക്ഷണരീതി ;
രുചിപകരാനായി കരിമീൻ കറിയും
തിരുവനന്തപുരം: വർഷങ്ങൾക്ക് ശേഷം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്പോൾ കളിക്കാർക്ക് വൈവിദ്യമാർന്ന ഭക്ഷണമാണ് ഒരുക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ ഉച്ചയ്ക്ക് തങ്ങളുടെ താമസസ്ഥലമായ കോവളം ലീലാ ഹോട്ടലിൽ എത്തിച്ചേർന്നു. തനതു മലയാളി ശൈലിയിൽ ചന്ദനക്കുറിയിട്ട് മാലയണിയിച്ച് പൂക്കൾ വിതറിയാണ് ടീമംഗങ്ങളെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ടീമിനായി പാശ്ചാത്യസംഗീതപരിപാടിയുമൊരുക്കിയിരുന്നു. ഇന്ത്യയുടെ തനതു ശൈലിയിലുള്ള ഭക്ഷണങ്ങളും വിദേശിയ രീതിയിലുള്ള ഭക്ഷണങ്ങളും തീൻമേശയിൽ എത്തും. ലീലാ ഹോട്ടലിന്റെ ഓജസ്യ എന്ന പ്രത്യേക ഭക്ഷണരീതിയാണ് കളിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഷെഫ് പീയുഷ് മിശ്രയുടെ നേതൃത്വത്തിലാണ് താരങ്ങൾക്ക് ഭക്ഷണമൊരുക്കുന്നത്.
കേരളത്തിന്റെ സ്വന്തം കരിമീൻ കൊണ്ടുള്ള വിഭവമായ ഫിഷ് നിർവാണ എന്ന കരിമീൻകറിയും തയാറാക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയും സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരമാണ് ഇന്ത്യൻ ടീം എത്തിച്ചേരുന്നത്. ഇരു ടീമുകൾക്കും നാളെ ഉച്ചയ്ക്ക് കേരളാ സദ്യ ഒരുക്കും.ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനെ വിമാനത്താവളത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ തെംബ ബൗമയുടെയും കോച്ച് മാർക്ക് ബൗച്ചറുടെയും നേതൃത്വത്തിലെത്തിയ ടീമിനെ വ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് താമസ സ്ഥലമായ കോവളം ലീലാ ഹോട്ടിലേക്ക് പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി. ദക്ഷിണാഫ്രിക്കൻ ടീഇന്ന് വൈകുന്നേരം അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തും. നാളെ വൈകുന്നേരം അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
രുചിപകരാനായി കരിമീൻ കറിയും
തിരുവനന്തപുരം: വർഷങ്ങൾക്ക് ശേഷം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്പോൾ കളിക്കാർക്ക് വൈവിദ്യമാർന്ന ഭക്ഷണമാണ് ഒരുക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ ഉച്ചയ്ക്ക് തങ്ങളുടെ താമസസ്ഥലമായ കോവളം ലീലാ ഹോട്ടലിൽ എത്തിച്ചേർന്നു. തനതു മലയാളി ശൈലിയിൽ ചന്ദനക്കുറിയിട്ട് മാലയണിയിച്ച് പൂക്കൾ വിതറിയാണ് ടീമംഗങ്ങളെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ടീമിനായി പാശ്ചാത്യസംഗീതപരിപാടിയുമൊരുക്കിയിരുന്നു. ഇന്ത്യയുടെ തനതു ശൈലിയിലുള്ള ഭക്ഷണങ്ങളും വിദേശിയ രീതിയിലുള്ള ഭക്ഷണങ്ങളും തീൻമേശയിൽ എത്തും. ലീലാ ഹോട്ടലിന്റെ ഓജസ്യ എന്ന പ്രത്യേക ഭക്ഷണരീതിയാണ് കളിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഷെഫ് പീയുഷ് മിശ്രയുടെ നേതൃത്വത്തിലാണ് താരങ്ങൾക്ക് ഭക്ഷണമൊരുക്കുന്നത്.
കേരളത്തിന്റെ സ്വന്തം കരിമീൻ കൊണ്ടുള്ള വിഭവമായ ഫിഷ് നിർവാണ എന്ന കരിമീൻകറിയും തയാറാക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയും സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരമാണ് ഇന്ത്യൻ ടീം എത്തിച്ചേരുന്നത്. ഇരു ടീമുകൾക്കും നാളെ ഉച്ചയ്ക്ക് കേരളാ സദ്യ ഒരുക്കും.ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനെ വിമാനത്താവളത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ തെംബ ബൗമയുടെയും കോച്ച് മാർക്ക് ബൗച്ചറുടെയും നേതൃത്വത്തിലെത്തിയ ടീമിനെ വ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് താമസ സ്ഥലമായ കോവളം ലീലാ ഹോട്ടിലേക്ക് പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി. ദക്ഷിണാഫ്രിക്കൻ ടീഇന്ന് വൈകുന്നേരം അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തും. നാളെ വൈകുന്നേരം അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.