കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പെന്ഷന് പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 10 ന് രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴിയും വൈകിട്ട് മൂന്നിന് കൊല്ലം പിഎഫ് ഓഫീസിലും നടത്തും. പങ്കെടുക്കുന്നവര്‍ക്ക് പിപിഒ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം 30നകം ‘നിധി ആപ്കേ നികട്’, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്.ഒ, റീജ്യണല്‍ ഓഫീസ്, കൊല്ലം വിലാസത്തില്‍ പരാതി സമര്‍പ്പിക്കാം.
കോടതിയുടെ പരിഗണനയിലും നിലവിലുള്ള പെന്ഷന് സ്കീമിന് പുറമേയുള്ള പരാതികളും അദാലത്തില്‍ പരിഗണിക്കില്ല. ഫോണ്‍ - 0474 2767645, 2751872.
അവലോകന
യോഗം ഇന്ന്
കൊല്ലം: സംരംഭകവര്ഷാചരണത്തിന്റെ ഭാഗമായി ചടയമംഗലം നിയോജകമണ്ഡലതല അവലോകനയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ചേരും. മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സംരംഭകപദ്ധതി സംബന്ധിച്ച പ്രവര്‍ത്തനപുരോഗതി വിലയിരുത്തും.
അനുശോചിച്ചു
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ എഐസിസി അംഗം അബിന്ദുകൃഷ്ണ അനുശോചിച്ചു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ജനാധിപത്യ - മതേതര മുഖമായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും തൊഴിലാളി വർഗത്തിന് അനുകൂലമായി ചിന്തിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്ന തികഞ്ഞ തൊഴിലാളി സ്നേഹികൂടിയായ മുൻ മന്ത്രിയുടെ വിയോഗം ജനാധിപത്യ കേരളത്തിന് തീരാനഷ്ടമാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
കോടതിയുടെ പരിഗണനയിലും നിലവിലുള്ള പെന്ഷന് സ്കീമിന് പുറമേയുള്ള പരാതികളും അദാലത്തില്‍ പരിഗണിക്കില്ല. ഫോണ്‍ - 0474 2767645, 2751872.
അവലോകന
യോഗം ഇന്ന്
കൊല്ലം: സംരംഭകവര്ഷാചരണത്തിന്റെ ഭാഗമായി ചടയമംഗലം നിയോജകമണ്ഡലതല അവലോകനയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ചേരും. മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സംരംഭകപദ്ധതി സംബന്ധിച്ച പ്രവര്‍ത്തനപുരോഗതി വിലയിരുത്തും.
അനുശോചിച്ചു
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ എഐസിസി അംഗം അബിന്ദുകൃഷ്ണ അനുശോചിച്ചു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ജനാധിപത്യ - മതേതര മുഖമായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും തൊഴിലാളി വർഗത്തിന് അനുകൂലമായി ചിന്തിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്ന തികഞ്ഞ തൊഴിലാളി സ്നേഹികൂടിയായ മുൻ മന്ത്രിയുടെ വിയോഗം ജനാധിപത്യ കേരളത്തിന് തീരാനഷ്ടമാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.