പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ 2019 - ലേതിനെ ക്കാൾ 30 - 40 ശതമാനം അധികം കിലോമീറ്റർ ഓടിക്കണമെന്നും പ്രതിദിനം പത്ത് കോടി രൂപ ടിക്കറ്റ് വരുമാനം എന്ന ലക്ഷ്യത്തിലെത്തണമെന്നും കെ എസ് ആർ ടി സി, സി എം ഡി ബിജുപ്രഭാകരൻ. 2019 കാലഘട്ടത്തിൽ 5500 ലധികം സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3200 മുതൽ 3400 വരെ സർവീസുകളാണ് നടത്തുന്നത്. ഈ സർവീസുകളുടെ കിലോമീറ്റർ വർധിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
കെ എസ് ആർ ടി സി യുടെ ദീർഘ ദൂര സർവീസുകൾ പാപ്പനംകോട് നിന്നും കെ - സ്വിഫ്റ്റിന്റെ ദീർഘ ദൂര സർവീസുകൾ ആനയറയിൽ നിന്നും ആരംഭിക്കും. കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി - സി എം ഡി ബിജുപ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. ഈ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കി. പാപ്പനംകോട് സെൻട്രൽ വർക്സിലെ മുകളിലത്തെ നില ദീർഘദൂര സർവീസുകളിലെ യാത്രക്കാരുടെ വിശ്രമത്തിനായി വിട്ടു കൊടുക്കും.
വികാസ്ഭവൻ ഡിപ്പോയിലെ നിലവിലുള്ള വലിയ കെട്ടിടം പൊളിച്ചു മാറ്റി ബസുകളുടെ പാർക്കിംഗ് കേന്ദ്രമാക്കും. ഉപയോഗ ശൂന്യമായ ലോ ഫ്ലോർ ബസുകൾക്ക് നീല (സിറ്റി ഷട്ടിൽ ) പച്ച (സിറ്റി റേഡിയൽ ) നിറങ്ങൾ അടിച്ച് തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തും. തിരുവനന്തപുരം സിറ്റി പരിധിയിൽ മറ്റ് നിറത്തിലുള്ള ബസുകൾ പ്രവേശിക്കുന്നത് വിലക്കും. കിഴക്കേകോട്ടയിലെ ബസ് പാർക്കിംഗ് അവസാനിപ്പിച്ച് ഡീസൽ പമ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കുടുതൽ വരുമാനമുണ്ടാക്കണം.
കെ എസ് ആർ ടി സി യുടെ ദീർഘ ദൂര സർവീസുകൾ ഈഞ്ചയ്ക്കൽ നിന്നും ആരംഭിക്കുന്നതിനെക്കുറിച് പഠിച്ച് റിപ്പോർട്ട് തയാറാക്കാനും സി എം ഡി നിർദേശിച്ചു. ഈഞ്ചക്കലിലേയ്ക്ക് യാത്രക്കാർക്കായി ഫീഡർ സർവീസുകൾ ഏർപ്പെടുത്തണം. തിരുവനന്തപുരം ജില്ലയിലെ ഗാരേജുകളുടെ എണ്ണം കുറയ്ക്കും. മൂന്ന് ഗാരേജുകളായി ചുരുക്കാനാണ് നീക്കം.
ഇലക്ട്രിക് ബസുകൾ അടുത്ത മാസം കെ എസ് ആർ ടി സി യിൽ എത്തും. എത്ര ഇലക്ട്രിക് ബസുകൾ എന്ന് സി എം ഡി വ്യക്തമാക്കിയില്ല. ഈ ബസുകൾ ഉപയോഗിച്ച് ഡീസൽ ബസുകൾ മാറ്റുകയും പുതിയ സർക്കുലർ റൂട്ടുകൾക്ക് പദ്ധതി തയാറാക്കുകയും വേണം. നിലവിൽ സിറ്റി ഡിപ്പോയിലുള്ള ഇലക്ട്രിക് ബസുകൾ മറ്റ് ഡിപ്പോകളിലേയ്ക്ക് മാറ്റണം. ഇലക്ട്രിക് ബസുകൾ കെ - സ്വിഫ്റ്റിന് കൈമാറുമോ എന്ന കാര്യം വ്യക്തമല്ല.
ഉന്നത ഉദ്യോഗസ്ഥതലത്തിൽ നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി 27 - ന് അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗവും കെ എസ് ആർ ടി സി വിളിച്ചു കൂട്ടിയിട്ടുണ്ട്.
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ 2019 - ലേതിനെ ക്കാൾ 30 - 40 ശതമാനം അധികം കിലോമീറ്റർ ഓടിക്കണമെന്നും പ്രതിദിനം പത്ത് കോടി രൂപ ടിക്കറ്റ് വരുമാനം എന്ന ലക്ഷ്യത്തിലെത്തണമെന്നും കെ എസ് ആർ ടി സി, സി എം ഡി ബിജുപ്രഭാകരൻ. 2019 കാലഘട്ടത്തിൽ 5500 ലധികം സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3200 മുതൽ 3400 വരെ സർവീസുകളാണ് നടത്തുന്നത്. ഈ സർവീസുകളുടെ കിലോമീറ്റർ വർധിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
കെ എസ് ആർ ടി സി യുടെ ദീർഘ ദൂര സർവീസുകൾ പാപ്പനംകോട് നിന്നും കെ - സ്വിഫ്റ്റിന്റെ ദീർഘ ദൂര സർവീസുകൾ ആനയറയിൽ നിന്നും ആരംഭിക്കും. കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി - സി എം ഡി ബിജുപ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. ഈ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കി. പാപ്പനംകോട് സെൻട്രൽ വർക്സിലെ മുകളിലത്തെ നില ദീർഘദൂര സർവീസുകളിലെ യാത്രക്കാരുടെ വിശ്രമത്തിനായി വിട്ടു കൊടുക്കും.
വികാസ്ഭവൻ ഡിപ്പോയിലെ നിലവിലുള്ള വലിയ കെട്ടിടം പൊളിച്ചു മാറ്റി ബസുകളുടെ പാർക്കിംഗ് കേന്ദ്രമാക്കും. ഉപയോഗ ശൂന്യമായ ലോ ഫ്ലോർ ബസുകൾക്ക് നീല (സിറ്റി ഷട്ടിൽ ) പച്ച (സിറ്റി റേഡിയൽ ) നിറങ്ങൾ അടിച്ച് തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തും. തിരുവനന്തപുരം സിറ്റി പരിധിയിൽ മറ്റ് നിറത്തിലുള്ള ബസുകൾ പ്രവേശിക്കുന്നത് വിലക്കും. കിഴക്കേകോട്ടയിലെ ബസ് പാർക്കിംഗ് അവസാനിപ്പിച്ച് ഡീസൽ പമ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കുടുതൽ വരുമാനമുണ്ടാക്കണം.
കെ എസ് ആർ ടി സി യുടെ ദീർഘ ദൂര സർവീസുകൾ ഈഞ്ചയ്ക്കൽ നിന്നും ആരംഭിക്കുന്നതിനെക്കുറിച് പഠിച്ച് റിപ്പോർട്ട് തയാറാക്കാനും സി എം ഡി നിർദേശിച്ചു. ഈഞ്ചക്കലിലേയ്ക്ക് യാത്രക്കാർക്കായി ഫീഡർ സർവീസുകൾ ഏർപ്പെടുത്തണം. തിരുവനന്തപുരം ജില്ലയിലെ ഗാരേജുകളുടെ എണ്ണം കുറയ്ക്കും. മൂന്ന് ഗാരേജുകളായി ചുരുക്കാനാണ് നീക്കം.
ഇലക്ട്രിക് ബസുകൾ അടുത്ത മാസം കെ എസ് ആർ ടി സി യിൽ എത്തും. എത്ര ഇലക്ട്രിക് ബസുകൾ എന്ന് സി എം ഡി വ്യക്തമാക്കിയില്ല. ഈ ബസുകൾ ഉപയോഗിച്ച് ഡീസൽ ബസുകൾ മാറ്റുകയും പുതിയ സർക്കുലർ റൂട്ടുകൾക്ക് പദ്ധതി തയാറാക്കുകയും വേണം. നിലവിൽ സിറ്റി ഡിപ്പോയിലുള്ള ഇലക്ട്രിക് ബസുകൾ മറ്റ് ഡിപ്പോകളിലേയ്ക്ക് മാറ്റണം. ഇലക്ട്രിക് ബസുകൾ കെ - സ്വിഫ്റ്റിന് കൈമാറുമോ എന്ന കാര്യം വ്യക്തമല്ല.
ഉന്നത ഉദ്യോഗസ്ഥതലത്തിൽ നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി 27 - ന് അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗവും കെ എസ് ആർ ടി സി വിളിച്ചു കൂട്ടിയിട്ടുണ്ട്.