പത്തനംതിട്ട: പെരുനാട്ടില്‍ സിപിഎം നേതാക്കളെ ഭയന്നു ജീവനൊടുക്കുകയാണെന്നു ഡയറിയിലെഴുതി പ്രവർത്തകൻ മരിച്ചതു പാർട്ടിയെ വെട്ടിലാക്കി. സിപിഎം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. മോഹനൻ അടക്കമുള്ളവരുടെ പേരുകൾ പരാമർശിക്കുന്ന ഡയറി പോലീസ് കസ്റ്റഡി യിൽ.
ഇന്നലെ രാവിലെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരക്കന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിപിഎം പ്രവർത്തകൻകൂടിയായ മഠത്തുംമൂഴി കണ്ണനുമണ്‍ മേലേതില്‍ ബാബുവിന്റെ ഡയറിയിലെ പരാമർശങ്ങൾ പാർട്ടി നേതൃത്വത്തിനു കടുത്ത വെല്ലുവിളിയാണ്.
മഠത്തുംമൂഴിയിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കടമുറി മറച്ചു വെയ്റ്റിംഗ്ഷെഡ് നിർമിച്ചതു നേരത്തെതന്നെ വിവാദമായിരുന്നു. വെയ്റ്റിംഗ്ഷെഡ് മാറ്റി സ്ഥാപിക്കാൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തലുകളും സമ്മർദവുമുണ്ടായെന്ന ആരോപണമാണ് സിപിഎം നേതാക്കൾക്കെതിരേ ഉയരുന്നത്. നേതാക്കൾക്കെതിരേ ഗുരുതര സാന്പത്തിക ആരോപണം അടക്കം ഡയറിയിൽ പരാമർശിച്ചിട്ടുണ്ട്.
കൈയക്ഷരം ബാബുവിന്റേത്: കുസുമകുമാരി
ഒരു പേജ് പൂര്‍ണമായും അടുത്ത പേജിന്റെ തുടക്കത്തിലുമായിട്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതിലുള്ളത് ബാബുവിന്റെ കൈയക്ഷരമാണെന്നു ഭാര്യ കുസുമകുമാരി പറയുന്നു. എന്നാല്‍, പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. പരിശോധന വേണ്ടിവരുമെന്ന് അവർ പറയുന്നു. സമീപകാലത്ത് പി.എസ്. മോഹനനുമായി ബന്ധപ്പെട്ട് തുടർച്ചയായ ആരോപണങ്ങളുയരുന്നതു സിപിഎമ്മിലും ചർച്ചയായിട്ടുണ്ട്.
ഡയറിയിലെ എഴുത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടു ബാബുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡയറിയിലെ ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും ബാബു ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്നു ഭാര്യ കുസുമകുമാരി പറഞ്ഞു.
പാർട്ടി പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്നു നിരന്തരമായ ബുദ്ധിമുട്ടുകൾ തങ്ങൾക്കുണ്ടായിരുന്നുവെന്നു കുസുമകുമാരി മാധ്യമങ്ങളോടു പറഞ്ഞു.
ആരോപണങ്ങളിൽ കഴന്പില്ല: നേതാക്കൾ
പെരുനാട്: മേലേതിൽ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കുമെതിരേ ഉയരുന്ന ആരോപണങ്ങളിൽ കഴന്പില്ലെന്ന് ഏരിയ സെക്രട്ടറി എസ്. ഹരിദാസും ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസും പറഞ്ഞു.
ബാബുവിനെ സമ്മർദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. വെയ്റ്റിംഗ് ഷെഡ് മാറ്റി സ്ഥാപിക്കാൻ ധാരണയായതാണ്. ഇതു സംബന്ധിച്ച നടപടിക്രമം നടന്നുവരികയുമാണ്. ചർച്ച ചെയ്തെടുത്ത തീരുമാനമാണിതെന്നും നേതാക്കൾ പറഞ്ഞു. ആരോപണങ്ങൾ കഴന്പില്ലാത്തതാണ്.
ഡയറിയിലെ പരാമർശങ്ങൾ എന്താണെന്ന് അറിയില്ലെന്നാണ് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞത്. ബാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനും മറ്റുമുള്ള നടപടികളുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മോഹനൻ പറഞ്ഞു.
അന്വേഷണം വേണമെന്ന് ബിജെപി
പത്തനംതിട്ട: നേതാക്കളുടെ പീഡനത്തിൽ മനംനൊന്തു സിപിഎം പ്രവർത്തകനായ പെരുനാട് സ്വദേശി ബാബു ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റെ വി.എ. സൂരജ് ആവശ്യപ്പെട്ടു.
ബാബുവിന്റെ ഡയറിക്കുറിപ്പുകളും ഭാര്യ കുസുമകുമാരിയുടെ മൊഴിയും അനുസരിച്ചു സിപിഎം നേതാക്കളെ അടക്കം കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തണം. ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും സൂരജ് ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരക്കന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിപിഎം പ്രവർത്തകൻകൂടിയായ മഠത്തുംമൂഴി കണ്ണനുമണ്‍ മേലേതില്‍ ബാബുവിന്റെ ഡയറിയിലെ പരാമർശങ്ങൾ പാർട്ടി നേതൃത്വത്തിനു കടുത്ത വെല്ലുവിളിയാണ്.
മഠത്തുംമൂഴിയിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കടമുറി മറച്ചു വെയ്റ്റിംഗ്ഷെഡ് നിർമിച്ചതു നേരത്തെതന്നെ വിവാദമായിരുന്നു. വെയ്റ്റിംഗ്ഷെഡ് മാറ്റി സ്ഥാപിക്കാൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തലുകളും സമ്മർദവുമുണ്ടായെന്ന ആരോപണമാണ് സിപിഎം നേതാക്കൾക്കെതിരേ ഉയരുന്നത്. നേതാക്കൾക്കെതിരേ ഗുരുതര സാന്പത്തിക ആരോപണം അടക്കം ഡയറിയിൽ പരാമർശിച്ചിട്ടുണ്ട്.
കൈയക്ഷരം ബാബുവിന്റേത്: കുസുമകുമാരി
ഒരു പേജ് പൂര്‍ണമായും അടുത്ത പേജിന്റെ തുടക്കത്തിലുമായിട്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതിലുള്ളത് ബാബുവിന്റെ കൈയക്ഷരമാണെന്നു ഭാര്യ കുസുമകുമാരി പറയുന്നു. എന്നാല്‍, പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. പരിശോധന വേണ്ടിവരുമെന്ന് അവർ പറയുന്നു. സമീപകാലത്ത് പി.എസ്. മോഹനനുമായി ബന്ധപ്പെട്ട് തുടർച്ചയായ ആരോപണങ്ങളുയരുന്നതു സിപിഎമ്മിലും ചർച്ചയായിട്ടുണ്ട്.
ഡയറിയിലെ എഴുത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടു ബാബുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡയറിയിലെ ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും ബാബു ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്നു ഭാര്യ കുസുമകുമാരി പറഞ്ഞു.
പാർട്ടി പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്നു നിരന്തരമായ ബുദ്ധിമുട്ടുകൾ തങ്ങൾക്കുണ്ടായിരുന്നുവെന്നു കുസുമകുമാരി മാധ്യമങ്ങളോടു പറഞ്ഞു.
ആരോപണങ്ങളിൽ കഴന്പില്ല: നേതാക്കൾ
പെരുനാട്: മേലേതിൽ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കുമെതിരേ ഉയരുന്ന ആരോപണങ്ങളിൽ കഴന്പില്ലെന്ന് ഏരിയ സെക്രട്ടറി എസ്. ഹരിദാസും ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസും പറഞ്ഞു.
ബാബുവിനെ സമ്മർദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. വെയ്റ്റിംഗ് ഷെഡ് മാറ്റി സ്ഥാപിക്കാൻ ധാരണയായതാണ്. ഇതു സംബന്ധിച്ച നടപടിക്രമം നടന്നുവരികയുമാണ്. ചർച്ച ചെയ്തെടുത്ത തീരുമാനമാണിതെന്നും നേതാക്കൾ പറഞ്ഞു. ആരോപണങ്ങൾ കഴന്പില്ലാത്തതാണ്.
ഡയറിയിലെ പരാമർശങ്ങൾ എന്താണെന്ന് അറിയില്ലെന്നാണ് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞത്. ബാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനും മറ്റുമുള്ള നടപടികളുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മോഹനൻ പറഞ്ഞു.
അന്വേഷണം വേണമെന്ന് ബിജെപി
പത്തനംതിട്ട: നേതാക്കളുടെ പീഡനത്തിൽ മനംനൊന്തു സിപിഎം പ്രവർത്തകനായ പെരുനാട് സ്വദേശി ബാബു ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റെ വി.എ. സൂരജ് ആവശ്യപ്പെട്ടു.
ബാബുവിന്റെ ഡയറിക്കുറിപ്പുകളും ഭാര്യ കുസുമകുമാരിയുടെ മൊഴിയും അനുസരിച്ചു സിപിഎം നേതാക്കളെ അടക്കം കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തണം. ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും സൂരജ് ആവശ്യപ്പെട്ടു.