കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്ന തീരുമാനത്തില്‍ വ്യാപാരികളും നഗരസഭയും തമ്മില്‍ ധാരണയായി. കടമുറികള്‍ ഒഴിഞ്ഞു നല്‍കാനാണ് വ്യാപാരികളുടെ തീരുമാനം. ഇതോടെ നഗരസഭ പൊളിക്കലിലേക്കു കടക്കുകയാണ്. വ്യാപാരികള്‍ക്കു വീണ്ടും നഗരസഭ നോട്ടീസ് നല്‍കും.
30ന് മുമ്പ് കടകള്‍ ഒഴിഞ്ഞ് നഗരസഭാ സെക്രട്ടറിക്ക് താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ബസ് സ്റ്റാന്‍ഡ് അടയ്ക്കാനും ധാരണയായി. അടുത്തമാസം പത്തിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിനുമുമ്പ് വ്യാപാരികളെ ഒഴിപ്പിച്ച് പൊളിക്കല്‍ ജോലികള്‍ക്ക് തുടക്കമിടും.
നഗരസഭയുടെ തീരുമാനത്തിനു പിന്നാലെ യോഗം ചേര്‍ന്നാണ് വ്യാപാരികള്‍ കടമുറികള്‍ ഒഴിയാന്‍ തീരുമാനിച്ചത്. ഒഴിപ്പിക്കലിനെതിരേ വ്യാപാരികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ നീക്കി താക്കോലുകള്‍ കൈമാറാനുള്ള തീരുമാനം. പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തിലുണ്ടാകുമെന്ന് നഗരസഭ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
അതിനിടെ, ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങളിലെ തീരുമാനം കൗണ്‍സില്‍ യോഗത്തിനു വിട്ടു.
പൊളിക്കുന്ന സ്റ്റാൻഡിന്റെ മുന്‍ഭാഗത്ത് താത്ക്കാലികമായി സൗകര്യം ഒരുക്കണമെന്ന് വ്യാപാരി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്നവര്‍ക്ക് നാഗമ്പടം പ്രെവറ്റ് ബസ്സ്റ്റാൻഡില്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് നഗരസഭാ അധികൃതരും യോഗത്തില്‍ ഉറപ്പുനല്‍കി. എന്നാല്‍ ഒരു വിഭാഗം വ്യാപാരികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
30ന് മുമ്പ് കടകള്‍ ഒഴിഞ്ഞ് നഗരസഭാ സെക്രട്ടറിക്ക് താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ബസ് സ്റ്റാന്‍ഡ് അടയ്ക്കാനും ധാരണയായി. അടുത്തമാസം പത്തിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിനുമുമ്പ് വ്യാപാരികളെ ഒഴിപ്പിച്ച് പൊളിക്കല്‍ ജോലികള്‍ക്ക് തുടക്കമിടും.
നഗരസഭയുടെ തീരുമാനത്തിനു പിന്നാലെ യോഗം ചേര്‍ന്നാണ് വ്യാപാരികള്‍ കടമുറികള്‍ ഒഴിയാന്‍ തീരുമാനിച്ചത്. ഒഴിപ്പിക്കലിനെതിരേ വ്യാപാരികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ നീക്കി താക്കോലുകള്‍ കൈമാറാനുള്ള തീരുമാനം. പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തിലുണ്ടാകുമെന്ന് നഗരസഭ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
അതിനിടെ, ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യങ്ങളിലെ തീരുമാനം കൗണ്‍സില്‍ യോഗത്തിനു വിട്ടു.
പൊളിക്കുന്ന സ്റ്റാൻഡിന്റെ മുന്‍ഭാഗത്ത് താത്ക്കാലികമായി സൗകര്യം ഒരുക്കണമെന്ന് വ്യാപാരി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്നവര്‍ക്ക് നാഗമ്പടം പ്രെവറ്റ് ബസ്സ്റ്റാൻഡില്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് നഗരസഭാ അധികൃതരും യോഗത്തില്‍ ഉറപ്പുനല്‍കി. എന്നാല്‍ ഒരു വിഭാഗം വ്യാപാരികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.