ഷൊർണൂർ: പട്ടാന്പിയിൽ ഭാരതപുഴയ്ക്കു കുറുകെ പുതിയപാലം നിർമിക്കുന്നതിനായി സ്ഥലമേറ്റെടുക്കാൻ അനുമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്കിക്കൊണ്ട് റവന്യൂ വകുപ്പിൽ നിന്ന് ഉത്തരവ് ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. പട്ടാന്പി നഗരസഭയെയും തൃത്താല ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കു കുറുകെ പഴയകടവിലാണ് പാലം വരുന്നത്. പദ്ധതിക്ക് 30.86 കോടിരൂപയുടെ സാന്പത്തിക അനുമതി ഏപ്രിലിൽ ലഭിച്ചിരുന്നു. 370.9 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. 7.5 മീറ്റർ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാതയും അടക്കമാണ് പാലം നിർമിക്കുക. ഇരുഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇരുഭാഗത്തുമായി മൊത്തം 12.14 ആർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായി വരിക.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ വിഭാഗമായ കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമാണച്ചുമതല. സ്ഥലമേറ്റെടുപ്പിനൊപ്പം തന്നെ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാവേണ്ടതുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ വിഭാഗമായ കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമാണച്ചുമതല. സ്ഥലമേറ്റെടുപ്പിനൊപ്പം തന്നെ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാവേണ്ടതുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.