മുതലമട: മീങ്കര അണക്കെട്ടിന്റെ ചെളിനീക്കി ജലസംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് 30 ന് രാവിലെ 10 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൽ തുടക്കം കുറിക്കും.
നവീന യന്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഹൈദരാബാദിലുള്ള സ്വകാര്യകന്പനിയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. 60.93 കോടിക്കാണ് പ്രതിഫലം നൽകുന്നത്. സംസ്ഥാന ധാതു വികസന കോർപ്പറേഷനെയാണ് ചെളിനീക്കം ചെയ്യുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. മലനിരകളിൽ നിന്നും വർഷകാലത്ത് ഒഴുകിയെത്തുന്ന ജലത്തിലെ മണ്ണടിഞ്ഞതാണ് ചെളി കൂടാൻ കാരണമായിരിക്കുന്നത്. മൂന്നു വർഷ സമയ പരിധിയിൽ പത്തു ലക്ഷം ക്യൂബിക് മീറ്റർ ചെളി നീക്കുകയാണ് ലക്ഷ്യമിടുന്നത്.
അണക്കെട്ടിന്റെ പ്രധാന കവാടത്തിനടുത്തുള്ള പ്ലാന്റിലേക്ക് ഡാമിനകത്തെ ചെളി സാങ്കേതിക വിദ്യ ഉപയോഗിച്ചു വലിച്ചെടുത്തു കുഴൽ മാർഗത്തിലും വാഹനത്തിലുമായി പ്രത്യേകം ഏർപ്പെടുത്തിയ ഗ്രൗണ്ടിലെത്തിക്കും. പ്ലാന്റിൽ എത്തിക്കുന്ന ചെളിയിൽ നിന്നും ഏക്കൽ മണ്ണ്, മണൽ എന്നിവയും വേർതിരിക്കും.
ഇത്തരത്തിൽ ശേഖരിക്കുന്ന മണൽ പായ്ക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തുവാനുമാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.
നവീന യന്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഹൈദരാബാദിലുള്ള സ്വകാര്യകന്പനിയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. 60.93 കോടിക്കാണ് പ്രതിഫലം നൽകുന്നത്. സംസ്ഥാന ധാതു വികസന കോർപ്പറേഷനെയാണ് ചെളിനീക്കം ചെയ്യുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. മലനിരകളിൽ നിന്നും വർഷകാലത്ത് ഒഴുകിയെത്തുന്ന ജലത്തിലെ മണ്ണടിഞ്ഞതാണ് ചെളി കൂടാൻ കാരണമായിരിക്കുന്നത്. മൂന്നു വർഷ സമയ പരിധിയിൽ പത്തു ലക്ഷം ക്യൂബിക് മീറ്റർ ചെളി നീക്കുകയാണ് ലക്ഷ്യമിടുന്നത്.
അണക്കെട്ടിന്റെ പ്രധാന കവാടത്തിനടുത്തുള്ള പ്ലാന്റിലേക്ക് ഡാമിനകത്തെ ചെളി സാങ്കേതിക വിദ്യ ഉപയോഗിച്ചു വലിച്ചെടുത്തു കുഴൽ മാർഗത്തിലും വാഹനത്തിലുമായി പ്രത്യേകം ഏർപ്പെടുത്തിയ ഗ്രൗണ്ടിലെത്തിക്കും. പ്ലാന്റിൽ എത്തിക്കുന്ന ചെളിയിൽ നിന്നും ഏക്കൽ മണ്ണ്, മണൽ എന്നിവയും വേർതിരിക്കും.
ഇത്തരത്തിൽ ശേഖരിക്കുന്ന മണൽ പായ്ക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തുവാനുമാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.