മട്ടന്നൂർ: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനിടെ മട്ടന്നൂരിൽ മേഖലയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പത്തോളം പേർ കസ്റ്റഡിയിൽ. തലശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനുനേരെ കല്ലെറിഞ്ഞ സംഭവത്തിലും കണ്ണൂർ വിമാനത്താവളത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന പുന്നാട് സ്വദേശിയായ നിവേദിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിലും കൂടാളിയിൽ ട്രാവലറും ഓട്ടോറിക്ഷയും പാലോട്ടുപള്ളിയിൽ നാഷണൽ പെർമിറ്റ് ലോറിയും എറിഞ്ഞുതകർത്തതിലും ചാവശേരി പറമ്പിൽ ബൈക്ക് അടിച്ചുതകർത്ത് യാത്രക്കാരനെ മർദിച്ച സംഭവത്തിലും പാലോട്ടുപള്ളിയിൽ നാഷണൽ പെർമിറ്റ് ലോറിക്കുനേരെ പെട്രോൾ ബോംബേറ് എറിഞ്ഞ സംഭവത്തിലും ഉൾപ്പെട്ട പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മുൻകരുതൽ കസ്റ്റഡിയിലെടുത്ത 19 പേരെ വിട്ടയച്ചു. ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ നിരവധി വാഹനങ്ങളാണ് തകർന്നത്. ഉളിയിൽ, ചാവശേരി, കൂടാളി, പാലോട്ടുപള്ളി, പത്തൊമ്പതാംമൈൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്കുനേരെ അക്രമുണ്ടായത്.
പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മുൻകരുതൽ കസ്റ്റഡിയിലെടുത്ത 19 പേരെ വിട്ടയച്ചു. ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ നിരവധി വാഹനങ്ങളാണ് തകർന്നത്. ഉളിയിൽ, ചാവശേരി, കൂടാളി, പാലോട്ടുപള്ളി, പത്തൊമ്പതാംമൈൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്കുനേരെ അക്രമുണ്ടായത്.