കണ്ണൂർ: പുതിയതെരു മുതൽ ചാല വരെ ദേശീയപാതയിൽ മീഡിയൻ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങൾ കൂടുന്നതിനാൽ അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
തകർന്ന ഡിവൈഡറുകൾ പുനർനിർമിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
കുഴികൾ അടയ്ക്കുക, മീഡിയനുകൾ പരിഷ്കരിക്കുക, റിഫ്ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു -ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
ദേശീയപാതയിൽ തോട്ടട പോളിടെക്നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അഥോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട് -പെരുവ -കടൽക്കണ്ടം പാലം നിർമാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ അടിയന്തിരമായി നൽകണമെന്ന് കെ.കെ. ശൈലജ എംഎൽഎ നിർദേശിച്ചു. പാലം നിർമാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും.
ഇരിക്കൂർ പാലം റോഡിലെ കുഴികൾ ഒരാഴചയ്ക്കകം അടയ്ക്കണമെന്നും, പുതിയ പാലത്തിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും ഉയർന്നു. കണിച്ചാർ, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ആലക്കോട് കപ്പണ കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കാൻ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സർവീസ് നടത്താത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സർവീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആർടിസി അറിയിച്ചു. ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
വടവന്തൂർ പാലം നിർമാണം പുനരാരംഭിച്ചു. ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ചൊറുക്കള -ബാറുപറമ്പ് -മയ്യിൽ -ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായും കെആർഎഫ്ബി-പിഎംയു എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, അസി. കളക്ടർ മിസൽ സാഗർ ഭരത്, ഡിപിഒ കെ. പ്രകാശൻ, എഡിഎം കെ.കെ. ദിവാകരൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തകർന്ന ഡിവൈഡറുകൾ പുനർനിർമിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
കുഴികൾ അടയ്ക്കുക, മീഡിയനുകൾ പരിഷ്കരിക്കുക, റിഫ്ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു -ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
ദേശീയപാതയിൽ തോട്ടട പോളിടെക്നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അഥോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട് -പെരുവ -കടൽക്കണ്ടം പാലം നിർമാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ അടിയന്തിരമായി നൽകണമെന്ന് കെ.കെ. ശൈലജ എംഎൽഎ നിർദേശിച്ചു. പാലം നിർമാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും.
ഇരിക്കൂർ പാലം റോഡിലെ കുഴികൾ ഒരാഴചയ്ക്കകം അടയ്ക്കണമെന്നും, പുതിയ പാലത്തിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും ഉയർന്നു. കണിച്ചാർ, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ആലക്കോട് കപ്പണ കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കാൻ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സർവീസ് നടത്താത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സർവീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആർടിസി അറിയിച്ചു. ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
വടവന്തൂർ പാലം നിർമാണം പുനരാരംഭിച്ചു. ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ചൊറുക്കള -ബാറുപറമ്പ് -മയ്യിൽ -ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായും കെആർഎഫ്ബി-പിഎംയു എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, അസി. കളക്ടർ മിസൽ സാഗർ ഭരത്, ഡിപിഒ കെ. പ്രകാശൻ, എഡിഎം കെ.കെ. ദിവാകരൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.