കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം കുവൈറ്റിൽ പ്രവേശിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം ആയിരമായി പരിമിതപ്പെടുത്തി. അടുത്ത രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന വിമാന കന്പിനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിനായി സ്വകാര്യ ലാബുകളുടെ സഹകരണത്തോടെ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം പുതിയ തീരുമാനത്തിൽ നിന്നും ഗാർഹിക തൊഴിലാളികളേയും ട്രാൻസിറ്റ് യാത്രക്കാരെയും ഒഴിവാക്കിയിട്ടുണ്ട്.
ആഗോള തലത്തിൽ അതി തീവ്ര കോവിഡ് പടരുന്നതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് കുവൈറ്റ് സ്വീകരിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറച്ചതിനാൽ ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ നിയന്ത്രണങ്ങൾ നീക്കുന്നതനുസരിച്ച് വിമാന കന്പിനികൾക്ക് അധികമായി ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്ത് കൊണ്ടുവരാമെന്ന് എയർ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ റജി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന വിമാന കന്പിനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിനായി സ്വകാര്യ ലാബുകളുടെ സഹകരണത്തോടെ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം പുതിയ തീരുമാനത്തിൽ നിന്നും ഗാർഹിക തൊഴിലാളികളേയും ട്രാൻസിറ്റ് യാത്രക്കാരെയും ഒഴിവാക്കിയിട്ടുണ്ട്.
ആഗോള തലത്തിൽ അതി തീവ്ര കോവിഡ് പടരുന്നതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് കുവൈറ്റ് സ്വീകരിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറച്ചതിനാൽ ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ നിയന്ത്രണങ്ങൾ നീക്കുന്നതനുസരിച്ച് വിമാന കന്പിനികൾക്ക് അധികമായി ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്ത് കൊണ്ടുവരാമെന്ന് എയർ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ റജി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ