തളിപ്പറമ്പ്: തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച മാല പൊട്ടിക്കുന്ന മോഷ്ടാവ് ഒരു മണിക്കൂറിനുള്ളിൽ കവർന്നത് മൂന്നു പേരുടെ മാലകൾ. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
4.30 ഓടെ വടക്കാഞ്ചേരി അടുക്കത്ത് റോഡരിലൂടെ നടന്ന് പോവുകയായിരുന്ന എളമ്പിലാന്തട്ട ശാന്തയുടെ (50) മൂന്നേകാല്‍ പവൻ മാലയാണ് ആദ്യം കവർന്നത്. അഞ്ച് മണിയോടെ പാലകുളങ്ങര ശാസ്താ റോഡില്‍ വച്ച് ഉമാ നാരായണന്റെ (57) മൂന്ന് പവന് മാലയും കവർന്നു.
5.30 ഓടെ കീഴാറ്റൂരിൽ വച്ച് മൊട്ടമ്മല്‍ ജയമാലിനി (49) യുടെ രണ്ട് പവന് മാലയും കവർന്നു. ചുവന്ന സ്കൂട്ടറില്‍ എത്തിയയാളാണ് മാല പൊട്ടിച്ചതെന്ന് മൂവരും തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
4.30 ഓടെ വടക്കാഞ്ചേരി അടുക്കത്ത് റോഡരിലൂടെ നടന്ന് പോവുകയായിരുന്ന എളമ്പിലാന്തട്ട ശാന്തയുടെ (50) മൂന്നേകാല്‍ പവൻ മാലയാണ് ആദ്യം കവർന്നത്. അഞ്ച് മണിയോടെ പാലകുളങ്ങര ശാസ്താ റോഡില്‍ വച്ച് ഉമാ നാരായണന്റെ (57) മൂന്ന് പവന് മാലയും കവർന്നു.
5.30 ഓടെ കീഴാറ്റൂരിൽ വച്ച് മൊട്ടമ്മല്‍ ജയമാലിനി (49) യുടെ രണ്ട് പവന് മാലയും കവർന്നു. ചുവന്ന സ്കൂട്ടറില്‍ എത്തിയയാളാണ് മാല പൊട്ടിച്ചതെന്ന് മൂവരും തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.