വാഷിംഗ്ടണ്‍ ഡിസി: ഭരണത്തിലേറി രണ്ടാം ദിവസം പ്രസിഡന്റ് ജേ ബൈഡനെതിരെ ഇംപീച്ച്മെന്റിനു തയാറായി റിപ്പബ്ലിക്കൻ പാർട്ടി. ഇംപീച്ച്മെന്റ് ആർട്ടിക്കൾ ഒൗദ്യോഗീകമായി റിപ്പബ്ലിക്കൻ പാർട്ടി ഫയൽ ചെയ്തത് ഡമോക്രാറ്റിക് പാർട്ടിയേയും പ്രസിഡന്റനെയും കൂടുതൽ സമ്മർദത്തിലാക്കി.. അറ്റ്ലാന്റയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം മർജോരി ടെയ്ലറാണ് ഇംപീച്ച്മെന്റ് ആർട്ടിക്കൽ അവതരിപ്പിച്ചത്.
പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും, വൈസ് പ്രസിഡന്റായിരിക്കുന്പോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും, വിദേശ എനർജി കന്പനികളിൽ നിന്നും വൻ തോതിൽ പണം സ്വീകരിച്ചുവെന്നും കുടുംബത്തിന്റെ സന്പത്ത് വർധിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ആരോപണമുയർന്നു. തന്റെ താൽപര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഉക്രെയ്ൻ ഗവണ്മെന്റിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ഇംപീച്ച്മെന്റ് പ്രമേയത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിൽ താമസിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷിണിയാണെന്നു പറഞ്ഞാണ് ആർട്ടിക്കിൾ അവസാനിപ്പിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും, വൈസ് പ്രസിഡന്റായിരിക്കുന്പോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും, വിദേശ എനർജി കന്പനികളിൽ നിന്നും വൻ തോതിൽ പണം സ്വീകരിച്ചുവെന്നും കുടുംബത്തിന്റെ സന്പത്ത് വർധിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ആരോപണമുയർന്നു. തന്റെ താൽപര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഉക്രെയ്ൻ ഗവണ്മെന്റിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ഇംപീച്ച്മെന്റ് പ്രമേയത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിൽ താമസിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷിണിയാണെന്നു പറഞ്ഞാണ് ആർട്ടിക്കിൾ അവസാനിപ്പിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ