കുണ്ടറ: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രം, തൊലുകടവ്, കോയിവിള എന്നീ ബോട്ട് ജെട്ടികളിലെതെങ്ങിൻ കുറ്റികൾ ജീർണിച്ച് ബലക്ഷയമായതിനാൽ വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ മഹോത്സവത്തിന് ബോട്ട് സുരക്ഷിതമായി ജെട്ടികളിൽ അടുപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് ആലപ്പുഴ വാട്ടർ ട്രാൻസ്പോർട്ട് ഡയറക്ടർ അഷ്ടമുടി ദേവസ്വം സെക്രട്ടറി ഡോ. കെ വി ഷാജിയെ അറിയിച്ചു .
ബോട്ട് ജെട്ടികൾ സുരക്ഷിതമാണെങ്കിൽ മാത്രമേ സ്പെഷൽ ബോട്ടുകൾ ആലപ്പുഴയിൽ നിന്നും അയക്കുകയുള്ളൂ ബോട്ട് ജെട്ടികളിൽ തെങ്ങിൻ കുറ്റികൾ സ്ഥാപിക്കുന്ന ജോലി ഇൻലാൻഡ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൻേറതാണ്. ഇത് സംബന്ധിച്ച് ഇൻലാൻഡ് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ വിവരം ധരിപ്പിച്ചിട്ടുണ്ട്. സാധാരണ ടെൻഡർ വിളിച്ചിട്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. അധികാരികളുമായി ആലോചിച്ചു വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു . കൊറോണ കാരണം ഉരുൾ നേർച്ച മഹോത്സവം ഇല്ലാത്തതുകൊണ്ട് ഈ വർഷം വൻ ഭക്തജനപ്രവാഹം ഉണ്ടായിരിക്കും. ഉരുൾ മഹോത്സവം പ്രമാണിച്ച് ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോട്ട് ജെട്ടികൾ സുരക്ഷിതമാണെങ്കിൽ മാത്രമേ സ്പെഷൽ ബോട്ടുകൾ ആലപ്പുഴയിൽ നിന്നും അയക്കുകയുള്ളൂ ബോട്ട് ജെട്ടികളിൽ തെങ്ങിൻ കുറ്റികൾ സ്ഥാപിക്കുന്ന ജോലി ഇൻലാൻഡ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൻേറതാണ്. ഇത് സംബന്ധിച്ച് ഇൻലാൻഡ് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ വിവരം ധരിപ്പിച്ചിട്ടുണ്ട്. സാധാരണ ടെൻഡർ വിളിച്ചിട്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. അധികാരികളുമായി ആലോചിച്ചു വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു . കൊറോണ കാരണം ഉരുൾ നേർച്ച മഹോത്സവം ഇല്ലാത്തതുകൊണ്ട് ഈ വർഷം വൻ ഭക്തജനപ്രവാഹം ഉണ്ടായിരിക്കും. ഉരുൾ മഹോത്സവം പ്രമാണിച്ച് ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.