മാഹി: മദ്യപന്മാരെ മാത്രം ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘത്തെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി മൊണ്ടായാടികുനി മുഹമ്മദ് ഷാഹിദ് (38), തമിഴ്നാട് കടലൂർ സ്വദേശി പെരിയ സ്വാമി (31) എന്നിവരാണ് പിടിയിലായത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ മാഹിയിൽ വച്ചാണ് ഷാഹിദ് പിടിയിലാകുന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തലശേരി ഗോപാലപ്പേട്ടയിലെ വാടക വീട്ടിൽ നിന്നും പെരിയ സ്വാമി പിടിയിലാകുന്നത്. പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
മദ്യലഹരിയിൽ അബോധാവസ്ഥയിൽ പാതയോരങ്ങളിൽ കിടക്കുന്നവരുടെ മൊബൈൽ ഫോണുകൾ മോഷണം പോവുന്നതായുള്ള പരാതികൾ മാഹി പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം മാഹി സ്റ്റേഷൻ ഇൻസ്പെകടർ എ. ശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലാകുന്നത്. മാഹി എസ്ഐ റീന ഡേവിഡ്, സൈബർ സെൽ എഎസ്ഐ രഞ്ജിത്ത്, വിജയകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ കിഷോർ, സി.വി. ശ്രീജേഷ്, പോലീസുകാരായ സുസ്മേഷ് , വിനോദ്, അബിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ മാഹി കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തലശേരി ഗോപാലപ്പേട്ടയിലെ വാടക വീട്ടിൽ നിന്നും പെരിയ സ്വാമി പിടിയിലാകുന്നത്. പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
മദ്യലഹരിയിൽ അബോധാവസ്ഥയിൽ പാതയോരങ്ങളിൽ കിടക്കുന്നവരുടെ മൊബൈൽ ഫോണുകൾ മോഷണം പോവുന്നതായുള്ള പരാതികൾ മാഹി പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം മാഹി സ്റ്റേഷൻ ഇൻസ്പെകടർ എ. ശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലാകുന്നത്. മാഹി എസ്ഐ റീന ഡേവിഡ്, സൈബർ സെൽ എഎസ്ഐ രഞ്ജിത്ത്, വിജയകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ കിഷോർ, സി.വി. ശ്രീജേഷ്, പോലീസുകാരായ സുസ്മേഷ് , വിനോദ്, അബിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ മാഹി കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.