കണിച്ചാർ: ഉരുൾപൊട്ടലുണ്ടായ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ പ്രദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അംഗങ്ങൾ സന്ദർശിച്ചു. ഡോ.എച്ച്. വിജിത്ത്, ജി.എസ്. പ്രദീപ്, ഡോ.എസ്. രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
ഇന്നലെ രാവിലെ എത്തിയ സംഘം കണിച്ചാർ പഞ്ചായത്ത് ഓഫീസിലെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനുമായും മെംബർമാരുമായും കൂടിക്കാഴ്ച നടത്തി. 300 മില്ലിമീറ്റർ മഴയാണ് ഉരുൾപൊട്ടലുണ്ടായ പത്തു ദിവസങ്ങളിൽ ഈ പ്രദേശത്ത് ഉണ്ടായതെന്ന് സംഘം പറഞ്ഞു. ദുരന്തനിവാരണ അഥോറിറ്റിക്ക് പരാതി നൽകിയ സെമിനാരി വില്ല മാനേജർ ഫാ. ബിജു പുന്നക്കപ്പടവിലുമായും സംയുക്ത സമരസമതി അംഗങ്ങളായ സതീഷ് മണ്ണാർകുളം, ജിമ്മി തുടങ്ങിയവരുമായും സംഘം ചർച്ച നടത്തി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ കണ്ണവം വനത്തിൽ സംഘം ഇന്ന് പരിശോധന നടത്തും.
ഇന്നലെ രാവിലെ എത്തിയ സംഘം കണിച്ചാർ പഞ്ചായത്ത് ഓഫീസിലെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനുമായും മെംബർമാരുമായും കൂടിക്കാഴ്ച നടത്തി. 300 മില്ലിമീറ്റർ മഴയാണ് ഉരുൾപൊട്ടലുണ്ടായ പത്തു ദിവസങ്ങളിൽ ഈ പ്രദേശത്ത് ഉണ്ടായതെന്ന് സംഘം പറഞ്ഞു. ദുരന്തനിവാരണ അഥോറിറ്റിക്ക് പരാതി നൽകിയ സെമിനാരി വില്ല മാനേജർ ഫാ. ബിജു പുന്നക്കപ്പടവിലുമായും സംയുക്ത സമരസമതി അംഗങ്ങളായ സതീഷ് മണ്ണാർകുളം, ജിമ്മി തുടങ്ങിയവരുമായും സംഘം ചർച്ച നടത്തി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ കണ്ണവം വനത്തിൽ സംഘം ഇന്ന് പരിശോധന നടത്തും.