പയ്യന്നൂർ: ഹർത്താലിനെ തുടർന്ന് കടകളടപ്പിക്കാനെത്തി ഭീഷണി മുഴക്കിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ കൈകാര്യം ചെയ്തുവിട്ടു. പയ്യന്നൂർ സെൻട്രൽ ബസാറിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് രാമന്തളി, തൃക്കരിപ്പൂർ പ്രദേശങ്ങളിൽനിന്നും മൂന്നു ബൈക്കുകളിലായി എത്തിയ ആറുപേരുൾപ്പെടെയുള്ള ഒൻപതംഗ സംഘം തുറന്നുപ്രവർത്തിച്ചിരുന്ന കടകളിലെത്തി ഭീഷണി മുഴക്കി അടപ്പിക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കടയടപ്പിക്കാനെത്തിയവരോട് മടങ്ങിപ്പോകാൻ നിർദേശിച്ചു.
എന്നാൽ ഇവർ പിന്നീട് ഭീഷണി ആവർത്തിച്ചതോടെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ഹർത്താലനുകൂലികളെ അടിച്ചോടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള മറ്റുള്ളവർ രക്ഷപെട്ടു. രാമന്തളി വടക്കുമ്പാട് സ്വദേശികളായ സി.കെ. ശുഹൈബ് (33), സി.കെ.നർഷാദ് (26), തൃക്കരിപ്പൂർ ഒളവറയിലെ പി.അബ്ദുൾ മുനീർ ( 38 ), കരോളം സ്വദേശി കെ.വി. മുബഷീർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയുത്തരവ് മറികടന്ന് കലാപം നടത്തണമെന്ന ഉദ്ദേശത്തോടെയുള്ള സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. ഹർത്താലനുകൂലികളെ നാട്ടുകാർ കൈകാര്യം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതിനു പിന്നാലെ പയ്യന്നൂരുകാരെ അഭിനന്ദിച്ചുള്ള ട്രോളുകളും പ്രചരിച്ചു. പയ്യന്നൂരിൽ ഹർത്താൽ ഭാഗികമായിരുന്നു.
എന്നാൽ ഇവർ പിന്നീട് ഭീഷണി ആവർത്തിച്ചതോടെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ഹർത്താലനുകൂലികളെ അടിച്ചോടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള മറ്റുള്ളവർ രക്ഷപെട്ടു. രാമന്തളി വടക്കുമ്പാട് സ്വദേശികളായ സി.കെ. ശുഹൈബ് (33), സി.കെ.നർഷാദ് (26), തൃക്കരിപ്പൂർ ഒളവറയിലെ പി.അബ്ദുൾ മുനീർ ( 38 ), കരോളം സ്വദേശി കെ.വി. മുബഷീർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയുത്തരവ് മറികടന്ന് കലാപം നടത്തണമെന്ന ഉദ്ദേശത്തോടെയുള്ള സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. ഹർത്താലനുകൂലികളെ നാട്ടുകാർ കൈകാര്യം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതിനു പിന്നാലെ പയ്യന്നൂരുകാരെ അഭിനന്ദിച്ചുള്ള ട്രോളുകളും പ്രചരിച്ചു. പയ്യന്നൂരിൽ ഹർത്താൽ ഭാഗികമായിരുന്നു.