കണ്ണൂർ: ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരിൽ പലയിടത്തും വ്യാപക അക്രമം. ജില്ലയിൽ മൂന്നിടങ്ങളിൽ ബോംബേറുണ്ടായി.
കല്യാശേരിയിൽ പെട്രോൾ ബോംബുമായി എത്തിയ അഞ്ചംഗ സംഘത്തിൽ രണ്ടുപേരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇതിൽ മൂന്നുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. മാങ്കടവ് സ്വദേശി അനസ്, ഷഫീഖ് എന്നിവരാണ് പിടിയിലായത്. രണ്ട് സ്കൂട്ടറുകളിലായി അഞ്ചംഗ സംഘമാണ് പെട്രോൾ ബോംബുമായെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.
ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോകുകയായിരുന്നു വാഹനത്തിനുനേരേ പെട്രോൾ ബോംബെറിഞ്ഞു. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി എ. നിവേദിന് നേരേയും പെട്രോൾ ബോംബേറുണ്ടായി. ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ബോംബേറിൽ ബൈക്കടക്കം മറിഞ്ഞുവീണ് പരിക്കേറ്റ നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ പത്തൊന്‍പതാം മൈലിൽ വാഹനങ്ങൾക്കുനേരെ കല്ലേറ് നടത്തിയ സംഭവത്തിൽ പത്തൊന്‍പതാം മൈലിലെ ഗഫൂറിനെ പോലീസ് പിടികൂടി. മട്ടന്നൂർ ഉളിയിലിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. തലശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.
യാത്രക്കാരുമായി കോട്ടയത്തുനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനുനേരെ വളപട്ടണം പാലത്തിന് സമീപം കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. കല്ലേറിൽ യാത്രികരായ കണ്ണൂർ മാവിലായി സ്വദേശിനി പ്രസന്ന ( 62 ), കോട്ടയം സ്വദേശിനി അനഘ അനിജിത് (15) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പാപ്പിനിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയശേഷം ബസ് യാത്ര തുടർന്നു.
വിമാനത്താവളത്തിൽ സുഹൃത്തിനെ കൊണ്ടാക്കി തിരിച്ചുവരികയായിരുന്ന ട്രാവലര്‍ ഏച്ചൂരിനു സമീപം അക്രമികള്‍ അടിച്ചുതകര്‍ത്തു. കാഞ്ഞിരോട് സ്വദേശി അഭിലാഷിന്റെ വാഹനമാണ് തകര്‍ത്തത്. കണ്ണൂർ താണ ദേശീയപാതയിൽ സമരാനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ രണ്ട് ലോറികൾ റോഡിന് നടുവിൽ കുടുങ്ങി.
വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പോലീസ് ഇവ നീക്കം ചെയ്തു. ജില്ലയിൽ പല സ്ഥലങ്ങളിലും റോഡുകളിൽ സമരാനുകൂലികൾ കല്ലുകളും മരത്തടികളും വച്ച് തടഞ്ഞു. പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഒളിവിലേക്ക് മറയുന്ന ഹർത്താൽ അനുകൂലികൾ പോലീസ് പോകുന്നതോടെ വീണ്ടും തിരിച്ചെത്തി അക്രമം തുടരുകയായിരുന്നു. കെഎസ്ആർടിസി വാഹനങ്ങൾക്ക് നേരെയുള്ള അക്രമം വ്യാപകമായതോടെ ജില്ലയിലെ കെഎസ്ആർടിസി ബസുകൾ രാവിലെ തുടങ്ങിയ സർവീസ് നിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല.
ജില്ലയുടെ നഗരഭാഗങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ഹർത്താലിൽ ടൗണിൽ എത്തിയവർ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. കെഎസ്ആർടിസി സർവീസ് നിർത്തിവച്ചതോടെ രാവിലെ ട്രെയിനിനും മറ്റും നഗരത്തിലെത്തിയവർ വീടുകളിലേക്ക് മടങ്ങാൻ വാഹനമില്ലതെ ബുദ്ധിമുട്ടിലായി.
മട്ടന്നൂര്‍, വളപട്ടണം, മുഴക്കുന്ന്, കണ്ണപുരം, കാടാച്ചിറ, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കല്യാശേരിയിൽ പെട്രോൾ ബോംബുമായി എത്തിയ അഞ്ചംഗ സംഘത്തിൽ രണ്ടുപേരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇതിൽ മൂന്നുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. മാങ്കടവ് സ്വദേശി അനസ്, ഷഫീഖ് എന്നിവരാണ് പിടിയിലായത്. രണ്ട് സ്കൂട്ടറുകളിലായി അഞ്ചംഗ സംഘമാണ് പെട്രോൾ ബോംബുമായെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.
ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോകുകയായിരുന്നു വാഹനത്തിനുനേരേ പെട്രോൾ ബോംബെറിഞ്ഞു. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി എ. നിവേദിന് നേരേയും പെട്രോൾ ബോംബേറുണ്ടായി. ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ബോംബേറിൽ ബൈക്കടക്കം മറിഞ്ഞുവീണ് പരിക്കേറ്റ നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ പത്തൊന്‍പതാം മൈലിൽ വാഹനങ്ങൾക്കുനേരെ കല്ലേറ് നടത്തിയ സംഭവത്തിൽ പത്തൊന്‍പതാം മൈലിലെ ഗഫൂറിനെ പോലീസ് പിടികൂടി. മട്ടന്നൂർ ഉളിയിലിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. തലശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.
യാത്രക്കാരുമായി കോട്ടയത്തുനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനുനേരെ വളപട്ടണം പാലത്തിന് സമീപം കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. കല്ലേറിൽ യാത്രികരായ കണ്ണൂർ മാവിലായി സ്വദേശിനി പ്രസന്ന ( 62 ), കോട്ടയം സ്വദേശിനി അനഘ അനിജിത് (15) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പാപ്പിനിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയശേഷം ബസ് യാത്ര തുടർന്നു.
വിമാനത്താവളത്തിൽ സുഹൃത്തിനെ കൊണ്ടാക്കി തിരിച്ചുവരികയായിരുന്ന ട്രാവലര്‍ ഏച്ചൂരിനു സമീപം അക്രമികള്‍ അടിച്ചുതകര്‍ത്തു. കാഞ്ഞിരോട് സ്വദേശി അഭിലാഷിന്റെ വാഹനമാണ് തകര്‍ത്തത്. കണ്ണൂർ താണ ദേശീയപാതയിൽ സമരാനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ രണ്ട് ലോറികൾ റോഡിന് നടുവിൽ കുടുങ്ങി.
വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പോലീസ് ഇവ നീക്കം ചെയ്തു. ജില്ലയിൽ പല സ്ഥലങ്ങളിലും റോഡുകളിൽ സമരാനുകൂലികൾ കല്ലുകളും മരത്തടികളും വച്ച് തടഞ്ഞു. പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഒളിവിലേക്ക് മറയുന്ന ഹർത്താൽ അനുകൂലികൾ പോലീസ് പോകുന്നതോടെ വീണ്ടും തിരിച്ചെത്തി അക്രമം തുടരുകയായിരുന്നു. കെഎസ്ആർടിസി വാഹനങ്ങൾക്ക് നേരെയുള്ള അക്രമം വ്യാപകമായതോടെ ജില്ലയിലെ കെഎസ്ആർടിസി ബസുകൾ രാവിലെ തുടങ്ങിയ സർവീസ് നിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല.
ജില്ലയുടെ നഗരഭാഗങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ഹർത്താലിൽ ടൗണിൽ എത്തിയവർ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. കെഎസ്ആർടിസി സർവീസ് നിർത്തിവച്ചതോടെ രാവിലെ ട്രെയിനിനും മറ്റും നഗരത്തിലെത്തിയവർ വീടുകളിലേക്ക് മടങ്ങാൻ വാഹനമില്ലതെ ബുദ്ധിമുട്ടിലായി.
മട്ടന്നൂര്‍, വളപട്ടണം, മുഴക്കുന്ന്, കണ്ണപുരം, കാടാച്ചിറ, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.