വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ വിളിച്ച് വ്യാജ സന്ദേശം നൽകി ഉദ്യോഗസ്ഥരെ കബളിപ്പിച്ച വിരുതനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് കണ്ണൻകോട് ശരണ്യ ഭവനിൽ സൂരജ് മോഹനെ (29) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 11:50 ഓടെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജിനു പിറകുവശത്തായി തീപിടിച്ചെന്നായിരുന്നു വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലേക്ക് വിളിച്ചയാൾ ആദ്യ സന്ദേശത്തിൽ പറഞ്ഞത്. തുടർന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരും രണ്ട് റെസ്ക്യൂ വാഹനങ്ങളുമായി സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ നിന്നു ഫയർ ഫോഴ്സ് സംഘം മടങ്ങാൻ തുടങ്ങുന്നതിനിടെ വീണ്ടും യുവാവ് ഫോണിൽ വിളിച്ച് മറ്റൊരിടത്ത് തീകത്തുന്നെന്ന സന്ദേശം നൽകി.
സമീപ പ്രദേശമായ കരിൻജാത്തിയിൽ തീപിടിത്തമെന്നായിരുന്നു രണ്ടാമത്തെ സന്ദേശം. തുടർന്ന് വെഞ്ഞാറമൂട്ടിലെ പല സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായെന്നു നിരവധി ഫോൺകോളുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ ഇവിടെയെല്ലാം എത്തി പരിശോധിച്ചിട്ട് പ്രശ്നങ്ങളുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
വീണ്ടും നെല്ലനാട് തീ കത്തുന്നതായി ഇയാൾ ഫോൺ ചെയ്യുകയും അവിടെ ചെന്ന് പരിശോധിക്കുകയും ചെയ്തു. ഇതോടെ ഫോൺ ചെയ്തിരുന്ന സൂരജ് കബളിപ്പിക്കുകയാണെന്നു മനസിലായതോടെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയിൽ സൂരജിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11:50 ഓടെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജിനു പിറകുവശത്തായി തീപിടിച്ചെന്നായിരുന്നു വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലേക്ക് വിളിച്ചയാൾ ആദ്യ സന്ദേശത്തിൽ പറഞ്ഞത്. തുടർന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരും രണ്ട് റെസ്ക്യൂ വാഹനങ്ങളുമായി സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ നിന്നു ഫയർ ഫോഴ്സ് സംഘം മടങ്ങാൻ തുടങ്ങുന്നതിനിടെ വീണ്ടും യുവാവ് ഫോണിൽ വിളിച്ച് മറ്റൊരിടത്ത് തീകത്തുന്നെന്ന സന്ദേശം നൽകി.
സമീപ പ്രദേശമായ കരിൻജാത്തിയിൽ തീപിടിത്തമെന്നായിരുന്നു രണ്ടാമത്തെ സന്ദേശം. തുടർന്ന് വെഞ്ഞാറമൂട്ടിലെ പല സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായെന്നു നിരവധി ഫോൺകോളുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ ഇവിടെയെല്ലാം എത്തി പരിശോധിച്ചിട്ട് പ്രശ്നങ്ങളുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
വീണ്ടും നെല്ലനാട് തീ കത്തുന്നതായി ഇയാൾ ഫോൺ ചെയ്യുകയും അവിടെ ചെന്ന് പരിശോധിക്കുകയും ചെയ്തു. ഇതോടെ ഫോൺ ചെയ്തിരുന്ന സൂരജ് കബളിപ്പിക്കുകയാണെന്നു മനസിലായതോടെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയിൽ സൂരജിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.