ആറ്റിങ്ങൽ: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നേരെയുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് പിഎഫ്ഐ പ്രഖ്യാപിച്ച ഹർത്താലിൽ ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്. ദേശീയപാതയിൽ മാമത്ത് ഉണ്ടായ കല്ലേറിൽ ബസിന്റെ ഡ്രൈവർ കവലയൂർ സ്വദേശി ആർ. ബാജിക്ക് പരുക്കേറ്റു. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. കെഎസ്ആർടിസി പകുതിയോളം സർവീസുകൾ നടത്തി.
ഇന്നലെ രാവിലെ 9.30ന് ദേശീയപാതയിൽ മാമത്തിന് സമീപത്താണ് കല്ലേറുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ബസിന്റെ മുൻഭാഗത്തെ ചില്ല് ഗ്ലാസ് പൂർണമായും തകർന്നു. ഡ്രൈവർ ബാജിക്ക് ഗ്ലാസ് ചില്ല് കൊണ്ട് പരുക്കേറ്റു.
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും രാവിലെ പതിവ് പോലെ എല്ലാ സർവീസുകളും കെഎസ്അർടിസി സർവീസുകൾ ആരംഭിച്ചിരുന്നു. കല്ലേറിനു ശേഷം പോലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് പുനഃക്രമീകരിച്ചു. 39 സർവീസുകളാണ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും നടത്തിയത്. തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിലേക്കാണ് കൂടുതൽ സർവീസുകളും നടത്തിയത്.
ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഓട്ടോ, ടാക്സികളും നിരത്തിൽ ഇറങ്ങിയില്ല. ഗ്രാമീണ മേഖലകളിൽ ഉൾപെടെ കടകൾ അടഞ്ഞു കിടന്നു. ആറ്റിങ്ങൽ താലൂക്ക് ഓഫീസിൽ അമ്പത് ശതമാനം പേർ ജോലിക്ക് കയറി. നഗരത്തിലെ ഇതര സർക്കാർ കര്യലയങ്ങളിൽ ഹാജർനില വളരെ കുറവ് ആയിരുന്നു. പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞു കിടന്നു.
ഇന്നലെ രാവിലെ 9.30ന് ദേശീയപാതയിൽ മാമത്തിന് സമീപത്താണ് കല്ലേറുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ബസിന്റെ മുൻഭാഗത്തെ ചില്ല് ഗ്ലാസ് പൂർണമായും തകർന്നു. ഡ്രൈവർ ബാജിക്ക് ഗ്ലാസ് ചില്ല് കൊണ്ട് പരുക്കേറ്റു.
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും രാവിലെ പതിവ് പോലെ എല്ലാ സർവീസുകളും കെഎസ്അർടിസി സർവീസുകൾ ആരംഭിച്ചിരുന്നു. കല്ലേറിനു ശേഷം പോലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് പുനഃക്രമീകരിച്ചു. 39 സർവീസുകളാണ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും നടത്തിയത്. തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിലേക്കാണ് കൂടുതൽ സർവീസുകളും നടത്തിയത്.
ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഓട്ടോ, ടാക്സികളും നിരത്തിൽ ഇറങ്ങിയില്ല. ഗ്രാമീണ മേഖലകളിൽ ഉൾപെടെ കടകൾ അടഞ്ഞു കിടന്നു. ആറ്റിങ്ങൽ താലൂക്ക് ഓഫീസിൽ അമ്പത് ശതമാനം പേർ ജോലിക്ക് കയറി. നഗരത്തിലെ ഇതര സർക്കാർ കര്യലയങ്ങളിൽ ഹാജർനില വളരെ കുറവ് ആയിരുന്നു. പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞു കിടന്നു.