അബുദാബി : റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിന് യുഎഇയിൽ അംഗീകാരം നൽകിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. അടിയന്തിര ഉപയോഗത്തിന് സ്പുട്ടിനിക്ക്-വി വാക്സിൻ ഇനി മുതൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിൽ നടന്ന മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷമാണ് സ്പുട്ടിനിക്ക് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. ഗമാലേയ നാഷണൽ ഇൻസ്റ്റിട്യൂട്ടിൽ വികസിപ്പിച്ചെടുത്ത വാക്സിൻ യുഎഇയിൽ ആയിരത്തോളം പേരിലാണ് പരീക്ഷിച്ചത്. കോവിഡ് രോഗ ബാധക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെയും രാജ്യത്തെ പൗര·ാരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ശരീരത്തിൽ ശക്തമായ ആന്റിബോഡി വികസിപ്പിക്കുന്നതിന് ശേഷിയുള്ളതാണ് സ്പുട്ടിനിക്ക് വാക്സിൻ എന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. റഷ്യ യിൽ പതിനായിരക്കണക്കിനു ആളുകളിൽ പരീക്ഷിച്ച വാക്സിൻ അന്തരാഷ്ട്ര സുരക്ഷിത നിലവാരമാണ് പുലർത്തുന്നത്.റഷ്യയിലെ 140 ദശലക്ഷം വരുന്ന ജനങ്ങൾക്ക് സ്പുട്ടിനിക്ക് വാക്സിനാണ് നൽകുന്നത്.ലോകത്തു 12 രാജ്യങ്ങളിലാണ് ഇപ്പോൾ റഷ്യയുടെ വാക്സിൻ ഉപയോഗിക്കുന്നത്. സ്പുട്ടിനിക്ക് വാക്സിന് കൂടി അംഗീകരം നൽകിയതോടെ യുഎഇയിൽ മൂന്നു വാക്സിനാണ് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
യുഎഇയിൽ നടന്ന മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷമാണ് സ്പുട്ടിനിക്ക് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. ഗമാലേയ നാഷണൽ ഇൻസ്റ്റിട്യൂട്ടിൽ വികസിപ്പിച്ചെടുത്ത വാക്സിൻ യുഎഇയിൽ ആയിരത്തോളം പേരിലാണ് പരീക്ഷിച്ചത്. കോവിഡ് രോഗ ബാധക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെയും രാജ്യത്തെ പൗര·ാരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ശരീരത്തിൽ ശക്തമായ ആന്റിബോഡി വികസിപ്പിക്കുന്നതിന് ശേഷിയുള്ളതാണ് സ്പുട്ടിനിക്ക് വാക്സിൻ എന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. റഷ്യ യിൽ പതിനായിരക്കണക്കിനു ആളുകളിൽ പരീക്ഷിച്ച വാക്സിൻ അന്തരാഷ്ട്ര സുരക്ഷിത നിലവാരമാണ് പുലർത്തുന്നത്.റഷ്യയിലെ 140 ദശലക്ഷം വരുന്ന ജനങ്ങൾക്ക് സ്പുട്ടിനിക്ക് വാക്സിനാണ് നൽകുന്നത്.ലോകത്തു 12 രാജ്യങ്ങളിലാണ് ഇപ്പോൾ റഷ്യയുടെ വാക്സിൻ ഉപയോഗിക്കുന്നത്. സ്പുട്ടിനിക്ക് വാക്സിന് കൂടി അംഗീകരം നൽകിയതോടെ യുഎഇയിൽ മൂന്നു വാക്സിനാണ് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള