കൽപ്പറ്റ: അങ്കണവാടി ജീവനക്കാരോടുള്ള ഐസിഡിഎസ് കൽപ്പറ്റ പ്രോജക്ട് ഓഫീസറുടെ ഉപദ്രവം അവസാനിപ്പിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രോജക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗങ്ങളിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയുമാണ്. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ എല്ലാ അതിരുകളും ലംഘിച്ചായിരുന്നു ഇടപെടൽ. ഇത് അംഗീകരിക്കാനാവില്ല.
ഗുണഭോക്താക്കളുടെ വിവരങ്ങൾ പോഷണ്‍ ട്രാക്കർവഴി നൽകുന്നതുമായി ബന്ധപ്പെട്ടാണ് അനാവശ്യ പീഡനം. ജീവനക്കാർ പരമാവധി ജോലി ചെയ്യുകയാണ്. കേന്ദ്രസർക്കാർ നൽകിയ ഫോണിന് പല സ്ഥലങ്ങളിലും നെറ്റ്വർക്കില്ല. പ്രവർത്തനം പതുക്കെയുമാണ്. ഇതെല്ലാം തരണംചെയ്താണ് ജീവനക്കാർ വിവരങ്ങൾ ശേഖരിക്കുന്നത്.
പരമാവധി ജോലി ചെയ്യുന്പോഴും പ്രോജക്ട് ഓഫീസറുടെ വ്യക്തിപരമായ നേട്ടത്തിനായാണ് ജീവനക്കാരെ യോഗങ്ങളിൽ പരസ്യമായി അപമാനിക്കുന്നത്. അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വിനിയോഗിക്കാതെ ജീവനക്കാർ വാങ്ങണമെന്ന നിബന്ധന വച്ചിരിക്കുകയാണ്. തുക പിന്നീടാണ് നൽകുക. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് സാധ്യമല്ല. പോഷണ്‍ ട്രാക്കറിൽ വിവരങ്ങൾ നൽകുന്നതിൽ ജില്ലാ ഓഫീസർ ഉൾപ്പെടെയുള്ളവർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുന്പോഴാണ് പ്രോജക്ട് ഓഫീസറും ചില സൂപ്പർവൈസർമാരും വിപരീതമായി പ്രവർത്തിക്കുന്നത്. ഇത്തരം നിലപാടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഗുണഭോക്താക്കളുടെ വിവരങ്ങൾ പോഷണ്‍ ട്രാക്കർവഴി നൽകുന്നതുമായി ബന്ധപ്പെട്ടാണ് അനാവശ്യ പീഡനം. ജീവനക്കാർ പരമാവധി ജോലി ചെയ്യുകയാണ്. കേന്ദ്രസർക്കാർ നൽകിയ ഫോണിന് പല സ്ഥലങ്ങളിലും നെറ്റ്വർക്കില്ല. പ്രവർത്തനം പതുക്കെയുമാണ്. ഇതെല്ലാം തരണംചെയ്താണ് ജീവനക്കാർ വിവരങ്ങൾ ശേഖരിക്കുന്നത്.
പരമാവധി ജോലി ചെയ്യുന്പോഴും പ്രോജക്ട് ഓഫീസറുടെ വ്യക്തിപരമായ നേട്ടത്തിനായാണ് ജീവനക്കാരെ യോഗങ്ങളിൽ പരസ്യമായി അപമാനിക്കുന്നത്. അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വിനിയോഗിക്കാതെ ജീവനക്കാർ വാങ്ങണമെന്ന നിബന്ധന വച്ചിരിക്കുകയാണ്. തുക പിന്നീടാണ് നൽകുക. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് സാധ്യമല്ല. പോഷണ്‍ ട്രാക്കറിൽ വിവരങ്ങൾ നൽകുന്നതിൽ ജില്ലാ ഓഫീസർ ഉൾപ്പെടെയുള്ളവർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുന്പോഴാണ് പ്രോജക്ട് ഓഫീസറും ചില സൂപ്പർവൈസർമാരും വിപരീതമായി പ്രവർത്തിക്കുന്നത്. ഇത്തരം നിലപാടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു അസോസിയേഷൻ മുന്നറിയിപ്പ് നൽകി.