കൊട്ടാരക്കര: ഹർത്താൽ ദിനമായ ഇന്നലെ കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ തങ്കച്ചൻ ബസോടിച്ചത് ഹെൽമെറ്റ് ധരിച്ച്. യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകകരമായിരുന്നു ഈ കാഴ്ച
കൊട്ടാരക്കര - ആനക്കോട്ടൂർ-പുത്തൂർ ബസിലെ സ്ഥിരം ജീവനക്കാരാണ് ഡ്രൈവർ തങ്കച്ചനും കണ്ടക്ടർ സുധീറും. ഡിപ്പോയിൽ നിന്നുള്ള നിർദേശപ്രകാരം രാവിലെ സർവീസ് ആരംഭിച്ചു. ആദ്യം ഹെൽമെറ്റുണ്ടായിരുന്നില്ല. പുത്തൂരിൽ നിന്നു മടങ്ങുമ്പോഴാണ് കൊട്ടാരക്കരയിൽ ഹർത്താൽ അനുകൂലികളുടെ പ്രകടനമുണ്ടാകുമെന്നറിയുന്നത്. തുടർന്ന് കണ്ടക്ടറുടെ പക്കലുണ്ടായിരുന്ന ഹെൽമെറ്റ് വാങ്ങി ധരിക്കുകയായിരുന്നു. തന്റെ സുരക്ഷയ്ക്കു വേണ്ടിയല്ല, യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഹെൽമെറ്റ് ധരിച്ചതെന്ന് തങ്കച്ചൻ പറയുന്നു.
എറിയോ ആക്രമണമോ ഉണ്ടായാൽ വണ്ടി നിയന്ത്രണം വിട്ട് അപകടമുണ്ടാകാതിരിക്കാനാണ് ഹെൽമെറ്റ് ധരിച്ചത്. ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ വീട്ടിൽ തങ്കച്ചന് മുൻപ് ദുരനുഭവമുണ്ടായിട്ടുണ്ട്. ആലപ്പുഴയിൽ ജോലി ചെയ്യുമ്പോൾ സമരാനുകൂലികൾ ബസ് തടയുകയും ബസിലിടിക്കുകയുമുണ്ടായി. നേരത്തെ തന്നെ ഒതുക്കി നിർത്തിയിട്ടിരുന്നതിനാൽ അന്ന് അപകടം ഒഴിവായി. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഹെൽമറ്റ് ധരിച്ച് ബസോടിച്ചത്.
കൊട്ടാരക്കര - ആനക്കോട്ടൂർ-പുത്തൂർ സർവീസിനെ ജനകീയമാക്കുകയും ലാഭകരമാക്കുകയും ചെയ്തവരാണ് തങ്കച്ചനും സുധീറും. യാത്രക്കാരുടെ വാട്സ് ആപ് കൂട്ടായ്മ, മ്യൂസിക് സിസ്റ്റം, അലങ്കാരങ്ങൾ എന്നിവ മൂലം ശ്രദ്ധ പിടിച്ചുപറ്റിയ ബസിന്റെ കളക്ഷൻ 7000ത്തിൽ നിന്നും 13000 രൂപയായാണ് ഉയർന്നിട്ടുള്ളത്. എന്തായാലും ഹെൽമെറ്റിട്ട് ബസോടിച്ച തങ്കച്ചനിപ്പോൾ നാട്ടിലെ താരമാണ്.
കൊട്ടാരക്കര - ആനക്കോട്ടൂർ-പുത്തൂർ ബസിലെ സ്ഥിരം ജീവനക്കാരാണ് ഡ്രൈവർ തങ്കച്ചനും കണ്ടക്ടർ സുധീറും. ഡിപ്പോയിൽ നിന്നുള്ള നിർദേശപ്രകാരം രാവിലെ സർവീസ് ആരംഭിച്ചു. ആദ്യം ഹെൽമെറ്റുണ്ടായിരുന്നില്ല. പുത്തൂരിൽ നിന്നു മടങ്ങുമ്പോഴാണ് കൊട്ടാരക്കരയിൽ ഹർത്താൽ അനുകൂലികളുടെ പ്രകടനമുണ്ടാകുമെന്നറിയുന്നത്. തുടർന്ന് കണ്ടക്ടറുടെ പക്കലുണ്ടായിരുന്ന ഹെൽമെറ്റ് വാങ്ങി ധരിക്കുകയായിരുന്നു. തന്റെ സുരക്ഷയ്ക്കു വേണ്ടിയല്ല, യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഹെൽമെറ്റ് ധരിച്ചതെന്ന് തങ്കച്ചൻ പറയുന്നു.
എറിയോ ആക്രമണമോ ഉണ്ടായാൽ വണ്ടി നിയന്ത്രണം വിട്ട് അപകടമുണ്ടാകാതിരിക്കാനാണ് ഹെൽമെറ്റ് ധരിച്ചത്. ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ വീട്ടിൽ തങ്കച്ചന് മുൻപ് ദുരനുഭവമുണ്ടായിട്ടുണ്ട്. ആലപ്പുഴയിൽ ജോലി ചെയ്യുമ്പോൾ സമരാനുകൂലികൾ ബസ് തടയുകയും ബസിലിടിക്കുകയുമുണ്ടായി. നേരത്തെ തന്നെ ഒതുക്കി നിർത്തിയിട്ടിരുന്നതിനാൽ അന്ന് അപകടം ഒഴിവായി. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഹെൽമറ്റ് ധരിച്ച് ബസോടിച്ചത്.
കൊട്ടാരക്കര - ആനക്കോട്ടൂർ-പുത്തൂർ സർവീസിനെ ജനകീയമാക്കുകയും ലാഭകരമാക്കുകയും ചെയ്തവരാണ് തങ്കച്ചനും സുധീറും. യാത്രക്കാരുടെ വാട്സ് ആപ് കൂട്ടായ്മ, മ്യൂസിക് സിസ്റ്റം, അലങ്കാരങ്ങൾ എന്നിവ മൂലം ശ്രദ്ധ പിടിച്ചുപറ്റിയ ബസിന്റെ കളക്ഷൻ 7000ത്തിൽ നിന്നും 13000 രൂപയായാണ് ഉയർന്നിട്ടുള്ളത്. എന്തായാലും ഹെൽമെറ്റിട്ട് ബസോടിച്ച തങ്കച്ചനിപ്പോൾ നാട്ടിലെ താരമാണ്.