റിയാദ് : മലയാള സിനിമയിലെ മുത്തച്ഛനും പ്രായത്തെ വെല്ലുന്ന അഭിനയ പ്രതിഭയുമായ ഉണ്ണികൃഷ്ണൻ നന്പൂതിരിയുടെ വേർപാടിൽ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.
ഇടതുപക്ഷ ആശയങ്ങളോട് എന്നും ചേർന്നുനിന്ന ഒരു വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണൻ നന്പൂതിരി. സിപിഎമ്മിനോട് അദ്ദേഹം എന്നും ആത്മബന്ധം പുലർത്തിയിരുന്നു. വാർധക്യ സഹജമായ കാരണങ്ങളാൽ സിനിമാ മേഖലയിൽ സജീവമല്ലാതിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡിൽ നിന്ന് മുക്തനായിരുന്നു. ദേശാടനം, കല്യാണരാമൻ, ചന്ദ്രമുഖി, എന്നിവ പ്രധാന സിനിമകളാണ്.
മലയാള സിനിമാ, സാംസ്കാരിക മേഖലകൾക്ക് അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഇടതുപക്ഷ ആശയങ്ങളോട് എന്നും ചേർന്നുനിന്ന ഒരു വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണൻ നന്പൂതിരി. സിപിഎമ്മിനോട് അദ്ദേഹം എന്നും ആത്മബന്ധം പുലർത്തിയിരുന്നു. വാർധക്യ സഹജമായ കാരണങ്ങളാൽ സിനിമാ മേഖലയിൽ സജീവമല്ലാതിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡിൽ നിന്ന് മുക്തനായിരുന്നു. ദേശാടനം, കല്യാണരാമൻ, ചന്ദ്രമുഖി, എന്നിവ പ്രധാന സിനിമകളാണ്.
മലയാള സിനിമാ, സാംസ്കാരിക മേഖലകൾക്ക് അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.