ദുബായ് : യുഎഇയിലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് റാസ് അൽ ഖൈമയിലെ പിങ്ക് തടാകം. റാക് അൽ റംസ് അൽ സറയ്യ ബീച്ചിനടുത്തു 100 മീറ്റർ ഉള്ളിലായാണ് പ്രകൃതിയുടെ മറ്റൊരു അത്ഭുതക്കാഴ്ച്ചയുമായി പിങ്ക് തടാകം സ്ഥിതിചെയ്യുന്നതു.
കാമറയും ഡ്രോണും ഉപയോഗിച്ച് സ്വദേശിയും ഷാർജയിൽ മെഡിസിൻ വിദ്യാർഥിയുമായ അമ്മാർ അൽ ഫാർസി നടത്തിയ അന്വേഷണത്തിലൂടെയാണ് പിങ്ക് നിറത്തിലുള്ള ജലം നിറഞ്ഞ തടാകം സമൂഹമാധ്യമങ്ങളിൽ എത്തിയത്. ട്വിറ്ററിലും ഇൻസ്റാഗ്രാമിലും പങ്കുവച്ച ചിത്രം ഫോട്ടോഷോപ്പ് തട്ടിപ്പാണെന്ന പ്രചാരണം നടന്നെങ്കിലും അധികൃതർ പിങ്ക് തടാകം ഒരു യാഥാർഥ്യമാണെന്നു സ്ഥിരീകരിച്ചതോടെ അമ്മാർ അൽ ഫാർസി സാമൂഹ്യമാധ്യമങ്ങളിൽ താരമായി മാറി.
ചുവന്ന ആൽഗകളുടെ വ്യാപനമാകാം തടാകത്തിലെ ജലത്തിന്റെ ഇളം ചുവപ്പ് നിറത്തിന് പിന്നിലെന്ന് പരിസ്ഥിതി സംരക്ഷണ വികസന വകുപ്പ് ഡയറക്ടർ ഡോ. സെയ്ഫ് അൽ ഗൈസ് അഭിപ്രായപ്പെട്ടു. തടാകത്തിലെ ജലം ആരോഗ്യത്തിനു ഹാനികരമാണോ എന്നത് അടക്കമുള്ള പഠനങ്ങൾ തുടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. 2019 ഒക്ടോബറിൽ അൽ റംസ് തീരത്തുനിന്ന് 12 മൈൽ അകലെ ഇളം ചുവപ്പ് വെള്ളം മത്സ്യബന്ധന തൊഴിലാളികൾ കണ്ടതായി വാർത്തകൾ വന്നിരുന്നു. 2008ൽ ആൽഗ ബ്ലൂസ് എന്നറിയപ്പെടുന്ന ചുവന്ന വേലിയേറ്റവും യുഎഇ തീരങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ചില പ്രത്യേക ബാക്ട്ടീരിയകളുടെ പ്രതിപ്രവർത്തനമാണ് നിറവ്യത്യാസത്തിനു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കാമറയും ഡ്രോണും ഉപയോഗിച്ച് സ്വദേശിയും ഷാർജയിൽ മെഡിസിൻ വിദ്യാർഥിയുമായ അമ്മാർ അൽ ഫാർസി നടത്തിയ അന്വേഷണത്തിലൂടെയാണ് പിങ്ക് നിറത്തിലുള്ള ജലം നിറഞ്ഞ തടാകം സമൂഹമാധ്യമങ്ങളിൽ എത്തിയത്. ട്വിറ്ററിലും ഇൻസ്റാഗ്രാമിലും പങ്കുവച്ച ചിത്രം ഫോട്ടോഷോപ്പ് തട്ടിപ്പാണെന്ന പ്രചാരണം നടന്നെങ്കിലും അധികൃതർ പിങ്ക് തടാകം ഒരു യാഥാർഥ്യമാണെന്നു സ്ഥിരീകരിച്ചതോടെ അമ്മാർ അൽ ഫാർസി സാമൂഹ്യമാധ്യമങ്ങളിൽ താരമായി മാറി.
ചുവന്ന ആൽഗകളുടെ വ്യാപനമാകാം തടാകത്തിലെ ജലത്തിന്റെ ഇളം ചുവപ്പ് നിറത്തിന് പിന്നിലെന്ന് പരിസ്ഥിതി സംരക്ഷണ വികസന വകുപ്പ് ഡയറക്ടർ ഡോ. സെയ്ഫ് അൽ ഗൈസ് അഭിപ്രായപ്പെട്ടു. തടാകത്തിലെ ജലം ആരോഗ്യത്തിനു ഹാനികരമാണോ എന്നത് അടക്കമുള്ള പഠനങ്ങൾ തുടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. 2019 ഒക്ടോബറിൽ അൽ റംസ് തീരത്തുനിന്ന് 12 മൈൽ അകലെ ഇളം ചുവപ്പ് വെള്ളം മത്സ്യബന്ധന തൊഴിലാളികൾ കണ്ടതായി വാർത്തകൾ വന്നിരുന്നു. 2008ൽ ആൽഗ ബ്ലൂസ് എന്നറിയപ്പെടുന്ന ചുവന്ന വേലിയേറ്റവും യുഎഇ തീരങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ചില പ്രത്യേക ബാക്ട്ടീരിയകളുടെ പ്രതിപ്രവർത്തനമാണ് നിറവ്യത്യാസത്തിനു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള