+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടിയന്തര ചികിത്സയ്ക്ക് വാഹന സൗകര്യമില്ലാതെ ജനം വലയുന്നു

ചിറ്റൂർ : പുഴപ്പാലം അഗ്നിരക്ഷാനിലയത്തിൽ ആംബുലൻസ് ഇല്ലാത്തത് വാഹനാപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന
അടിയന്തര ചികിത്സയ്ക്ക് വാഹന  സൗകര്യമില്ലാതെ ജനം വലയുന്നു
ചിറ്റൂർ : പുഴപ്പാലം അഗ്നിരക്ഷാനിലയത്തിൽ ആംബുലൻസ് ഇല്ലാത്തത് വാഹനാപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് പരിഹാരം കാണണമെന്നത് ജനകീയാവശ്യമായിരിക്കുന്നു. നിലവിലുണ്ടായിരുന്ന ആംബുലൻസിന്‍റെ പ്രവർത്തന കാലാവധി കഴിഞ്ഞതിനാലാണ് ഉപയോക്കാൻ കഴിയാതായിരിക്കുന്നത്.
ചിറ്റൂർ തത്തമംഗലം നഗരസഭ, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, കൊഴിഞ്ഞാന്പാറ, വടകരപ്പതി പഞ്ചായത്ത് പ്രദേശങ്ങളിൽ അപകടങ്ങൾ മറ്റു അത്യാഹിത സംഭവങ്ങൾ ഉണ്ടായാൽ ചിറ്റൂരിൽ നിന്നും അഗ്നിരക്ഷാ നിലയ വാഹനമാണ് എത്താറുള്ളത്. അപകടത്തിൽപ്പെടുന്നവർക്ക് ആംബുലൻസ് ഉപയോഗിച്ചാൽ ഫയർഫോഴ്സിൽ വാടക നല്കേണ്ടതില്ല. എന്നാൽ സ്വകാര്യ ആംബുലൻസ് ഉപയോഗിക്കുന്പോൾ അപകടത്തിൽപ്പെട്ടയാൾ വാടക നല്കേണ്ടതായി വരുന്നു.
പലപ്പോഴും സ്വകാര്യ വാഹനത്തിൽ അപകടത്തിൽപ്പെട്ടയാളെ കയറ്റണമെങ്കിൽ ഉത്തരവാദപ്പെട്ടയാൾ വേണമെന്നും ആവശ്യപ്പെടാറുണ്ട്. അപകടത്തിൽപ്പെട്ടയാൾ ദൂരെദിക്കിൽപ്പെട്ടയാളാണെങ്കിൽ സഹായത്തിനു ആളെ കിട്ടാറുമില്ല.
ആറുമാസം മുന്പ് ആംബുലൻസിന്‍റെ ആവശ്യകത മനസിലാക്കിയ സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പുതിയ ആംബുലൻസ് വാഗ്ദാനം ചെയ്തിരുന്നു. ഇതു എത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലായിരിക്കുകയാണ്.
25 ലക്ഷം ചെലവിൽ അത്യാധുനിക സൗകര്യമുള്ള ആംബുലൻസാണ് എത്തുന്നത്. വാഹന അപകടങ്ങളും മരണങ്ങളും ചിറ്റൂരിൽ കൂടിവരുന്നതിൽ ജനം ആശങ്കയിലാണ്.
കൊഴിഞ്ഞാന്പാറയിൽ അഗ്നി രക്ഷാനിലയം ആരംഭിക്കാൻ സർക്കാർ അനുവാദം ഉണ്ടായിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഇഴയുന്നതിനാൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരുമെന്നതാണു നിലവിലെ സാഹര്യം.
ചിറ്റൂർ നിലയത്തിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിയെത്തിയാൽ എഎസ്ടിഒ ഉപയോഗിക്കുന്ന വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിലും പരിക്കേറ്റവരെ സ്ട്രച്ചറിൽ കയറ്റാൻ ജീപ്പിൽ സൗകര്യങ്ങളുമില്ല.