അബുദാബി : ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം യുഎഇ യിൽ പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മാനവവിഭവ - സ്വദേശീവൽക്കരണ വകുപ്പ് മന്ത്രി നാസ്സർ അൽ ഹാംമ് ലി പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് മാസത്തോടെയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ സേവനം അവസാനിപ്പിക്കുന്നത്.
തൊഴിലാളികളുടെയും, അവർക്ക് ജോലി നൽകുന്നവരുടെയും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ ഗാർഹികത്തൊഴിലാളികളെ ആവശ്യമുള്ളവർ സർക്കാർ നിയന്ത്രിത കേന്ദ്രമായ തദ്ബീറിന്റെ സേവനം ഉപയോഗിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
250 ഓളം സ്വകാര്യസ്ഥാപനങ്ങൾ ഇപ്പോൾ തന്നെ അടച്ചതായും ബാക്കിയുള്ളവ മാർച്ച് മാസത്തോടെ അടക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 2017 മുതൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നില്ലെന്നും ,നിയമം ലംഖിച്ചു പ്രവർത്തിച്ച 99 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും അൽ ഹാംമ് ലി അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
തൊഴിലാളികളുടെയും, അവർക്ക് ജോലി നൽകുന്നവരുടെയും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ ഗാർഹികത്തൊഴിലാളികളെ ആവശ്യമുള്ളവർ സർക്കാർ നിയന്ത്രിത കേന്ദ്രമായ തദ്ബീറിന്റെ സേവനം ഉപയോഗിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
250 ഓളം സ്വകാര്യസ്ഥാപനങ്ങൾ ഇപ്പോൾ തന്നെ അടച്ചതായും ബാക്കിയുള്ളവ മാർച്ച് മാസത്തോടെ അടക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 2017 മുതൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നില്ലെന്നും ,നിയമം ലംഖിച്ചു പ്രവർത്തിച്ച 99 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും അൽ ഹാംമ് ലി അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള