ദുബായ് : ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായുള്ള ചുവന്ന പാതയിലൂടെ നാളെ മുതൽ സർവീസ് ആരംഭിക്കുന്നു . ബസുകളുടെ യാത്രാസമയം ഇതോടെ 24 ശതമാനം കുറയുമെന്നാണ് പരീക്ഷണ ഓട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ദുബായ് ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ ആണ് പ്രത്യേക പാത തുറന്നത്.
ഖാലിദ് ബിൻ അൽ വലീദ് - അൽമിനാ സ്ട്രീറ്റ് ഇന്റർ സെക്ഷനിൽ നിന്നും സബീൽ സ്ട്രീറ്റിന് തൊട്ടുമുൻപ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ പാതയാണിത്. മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ദീർഘിപ്പിച്ച പാത ചുവപ്പുനിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നടപ്പാതകൾ, പാർക്കിംഗ് ബസ് ഷെൽട്ടറുകൾ എന്നിവയും ഇവിടെ തയാറാണ്. ബസുകൾക്കും ടാക്സികൾക്കുമായി മാത്രമുള്ള ഈ പാതയിലൂടെ മറ്റു വാഹനങ്ങൾക്ക് യാത്ര നടത്തുന്നത് ശിഷാർഹമാണെന്ന് ആർടിഎ അറിയിച്ചു.
600 ദിർഹമാണ് പിഴ നൽകുക. പ്രത്യേക പാത അടയാളപ്പെടുത്തുന്നതിനായി തുടക്കത്തിലും മധ്യത്തിലും പുതിയ ബോർഡുകളും, ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 19 ബസ് റൂട്ടുകളിലായി 60 ബസുകൾ ഓരോ മണിക്കൂറിലും പ്രത്യേക പാതയിലൂടെ കടന്നു പോകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യാത്രാസമയത്തിൽ 24 ശതമാനം കുറവുണ്ടാകുന്നത് കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഖാലിദ് ബിൻ അൽ വലീദ് - അൽമിനാ സ്ട്രീറ്റ് ഇന്റർ സെക്ഷനിൽ നിന്നും സബീൽ സ്ട്രീറ്റിന് തൊട്ടുമുൻപ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ പാതയാണിത്. മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ദീർഘിപ്പിച്ച പാത ചുവപ്പുനിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നടപ്പാതകൾ, പാർക്കിംഗ് ബസ് ഷെൽട്ടറുകൾ എന്നിവയും ഇവിടെ തയാറാണ്. ബസുകൾക്കും ടാക്സികൾക്കുമായി മാത്രമുള്ള ഈ പാതയിലൂടെ മറ്റു വാഹനങ്ങൾക്ക് യാത്ര നടത്തുന്നത് ശിഷാർഹമാണെന്ന് ആർടിഎ അറിയിച്ചു.
600 ദിർഹമാണ് പിഴ നൽകുക. പ്രത്യേക പാത അടയാളപ്പെടുത്തുന്നതിനായി തുടക്കത്തിലും മധ്യത്തിലും പുതിയ ബോർഡുകളും, ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 19 ബസ് റൂട്ടുകളിലായി 60 ബസുകൾ ഓരോ മണിക്കൂറിലും പ്രത്യേക പാതയിലൂടെ കടന്നു പോകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യാത്രാസമയത്തിൽ 24 ശതമാനം കുറവുണ്ടാകുന്നത് കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള