റിയാദ് : റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള തദീഖിൽ മരണമടഞ്ഞ ആലപ്പുഴ കായംകുളം സ്വദേശി സദാശിവൻ വിദ്യാധരന്റെ(62) മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു. താമസസ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. തദീഖിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു പരേതൻ.
സദാശിവന്റെ സുഹൃത്തുക്കൾ മരണ വിവരം അദ്ദേഹത്തിന്റെ സ്പോണ്‍സറെ അറിയിക്കുകയും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ സുഹൃത്തായ ജയേഷിന്റെ പേരിൽ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും ചെയ്തു. ആലപ്പുഴയിലെ പ്രവാസി സംഘം പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരോടൊപ്പം സാംസ്കാരിക വിഭാഗം കണ്‍വീനർ സജിത്, സദാശിവന്റെ സുഹൃത്തും നാട്ടുകാരനുമായ രാജു, സദാശിവന്റെ സൗദി സ്പോണ്സർ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
പിതാവും ഭാര്യയും രണ്ടുപെണ്‍ മക്കളുമടങ്ങുന്നതാണ് സദാശിവന്റെ കുടുംബം. 26 വർഷം സൗദിയിൽ ജോലി ചെയ്തിട്ടും പ്രായപൂർത്തിയായ രണ്ടു പെണ്മക്കളുടെ വിവാഹമെന്ന സ്വപ്നം സഫലമാക്കാൻ കഴിയാതെയാണ് അദ്ദേഹം യാത്രയായത്. മെറമശ്മെിബ2021ഷമിൗ20.ഷുഴ
സദാശിവന്റെ സുഹൃത്തുക്കൾ മരണ വിവരം അദ്ദേഹത്തിന്റെ സ്പോണ്‍സറെ അറിയിക്കുകയും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ സുഹൃത്തായ ജയേഷിന്റെ പേരിൽ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും ചെയ്തു. ആലപ്പുഴയിലെ പ്രവാസി സംഘം പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരോടൊപ്പം സാംസ്കാരിക വിഭാഗം കണ്‍വീനർ സജിത്, സദാശിവന്റെ സുഹൃത്തും നാട്ടുകാരനുമായ രാജു, സദാശിവന്റെ സൗദി സ്പോണ്സർ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
പിതാവും ഭാര്യയും രണ്ടുപെണ്‍ മക്കളുമടങ്ങുന്നതാണ് സദാശിവന്റെ കുടുംബം. 26 വർഷം സൗദിയിൽ ജോലി ചെയ്തിട്ടും പ്രായപൂർത്തിയായ രണ്ടു പെണ്മക്കളുടെ വിവാഹമെന്ന സ്വപ്നം സഫലമാക്കാൻ കഴിയാതെയാണ് അദ്ദേഹം യാത്രയായത്. മെറമശ്മെിബ2021ഷമിൗ20.ഷുഴ