കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറിക്കൊപ്പം ഗുഡ്സ് ഓട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാസർഗോഡ് ബാര സ്വദേശി മുഹമ്മദ് ബഷീർ (50) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ പോലീസ് കാസർഗോഡ് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജയിലിൽ കഞ്ചാവെത്തിക്കാനുപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പച്ചക്കറിക്കൊപ്പം മൂന്നു കിലോ കഞ്ചാവും കൂടി ജയിൽ അടുക്കളയിൽ എത്തിക്കുകയായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രതി അറസ്റ്റിലായത്. ടൗൺ സിഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ ഒരു സ്ത്രീയുടെ പേരിലുള്ള കാസർഗോഡ് രജിസ്ട്രേഷനിലുള്ളതാണന്ന് ജയിലധികൃതരുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വാഹന ഉടമയെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് എത്തിച്ച ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
അറസ്റ്റിലായ പ്രതി നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലിനുള്ളിലേക്ക് പച്ചക്കറിയുടെ മറവിൽ കഞ്ചാവ് എത്തിച്ചത്. സംശയം തോന്നിയ ജയിലധികൃതർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തലേന്ന് എത്തിച്ച പച്ചക്കറികൾ കുറവായത് കൊണ്ടാണ് വീണ്ടും പച്ചക്കറി എത്തിച്ചതെന്നായിരുന്നു മറുപടി നൽകിയത്. ഇതിന് ശേഷം വാഹനവുമായി ഇയാൾ പോകുകയും ചെയ്തു. സംശയം തോന്നി പച്ചക്കറികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ജയിലിലെ ചില തടവുകാർ ആവശ്യപ്പെട്ട പ്രകാരമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എഎസ്ഐമാരായ അജയൻ, രഞ്ജിത്ത്, സിപിഒ രാജേഷ്, ഡാൻസാവ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജയിലിൽ കഞ്ചാവെത്തിക്കാനുപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പച്ചക്കറിക്കൊപ്പം മൂന്നു കിലോ കഞ്ചാവും കൂടി ജയിൽ അടുക്കളയിൽ എത്തിക്കുകയായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രതി അറസ്റ്റിലായത്. ടൗൺ സിഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ ഒരു സ്ത്രീയുടെ പേരിലുള്ള കാസർഗോഡ് രജിസ്ട്രേഷനിലുള്ളതാണന്ന് ജയിലധികൃതരുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വാഹന ഉടമയെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് എത്തിച്ച ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
അറസ്റ്റിലായ പ്രതി നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലിനുള്ളിലേക്ക് പച്ചക്കറിയുടെ മറവിൽ കഞ്ചാവ് എത്തിച്ചത്. സംശയം തോന്നിയ ജയിലധികൃതർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തലേന്ന് എത്തിച്ച പച്ചക്കറികൾ കുറവായത് കൊണ്ടാണ് വീണ്ടും പച്ചക്കറി എത്തിച്ചതെന്നായിരുന്നു മറുപടി നൽകിയത്. ഇതിന് ശേഷം വാഹനവുമായി ഇയാൾ പോകുകയും ചെയ്തു. സംശയം തോന്നി പച്ചക്കറികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ജയിലിലെ ചില തടവുകാർ ആവശ്യപ്പെട്ട പ്രകാരമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എഎസ്ഐമാരായ അജയൻ, രഞ്ജിത്ത്, സിപിഒ രാജേഷ്, ഡാൻസാവ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.