മട്ടന്നൂർ: കാറിൽ കടത്തുകയായിരുന്ന 63 കിലോഗ്രാം ചന്ദനവുമായി രണ്ടുപേരെ വനം വകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടി. ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. വിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുജീഷ് എന്നിവർ ഓടിരക്ഷപെട്ടു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പഴശി കനാലിന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് 63 കിലോ ചന്ദനവും മുറിക്കാനുപയോഗിച്ച ആയുധങ്ങളും സഹിതം ഇവരെ പിടികൂടിയത്.
സർക്കാർ, സ്വകാര്യ ഭൂമിയിൽനിന്ന് ചന്ദനം മുറിച്ചുകടത്തുന്നവരാണ് സംഘമെന്ന് വനപാലകർ പറഞ്ഞു. വനം വകുപ്പ് റേഞ്ച് ഓഫീസർ വി. രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ, വി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡ്വേർഡ്, കെ.വി. സുബിൻ, കെ. ശിവശങ്കർ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ വി. പ്രതീഷ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കൊട്ടിയൂർ റേഞ്ച് വനപാലകർക്ക് കൈമാറും.
സർക്കാർ, സ്വകാര്യ ഭൂമിയിൽനിന്ന് ചന്ദനം മുറിച്ചുകടത്തുന്നവരാണ് സംഘമെന്ന് വനപാലകർ പറഞ്ഞു. വനം വകുപ്പ് റേഞ്ച് ഓഫീസർ വി. രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ, വി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡ്വേർഡ്, കെ.വി. സുബിൻ, കെ. ശിവശങ്കർ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ വി. പ്രതീഷ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കൊട്ടിയൂർ റേഞ്ച് വനപാലകർക്ക് കൈമാറും.