വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാതെ ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിൽനിന്ന് ഹെലികോപ്റ്ററിൽ ഫ്ളോറിഡയിലെ മാർ-എ- ലാഗോ എസ്റ്റേറ്റിലേക്ക് പോയി.
ട്രംപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഈ ഗോൾഫ് ക്ലബ്ബിൽ അദ്ദേഹം സ്ഥിരമായി താമസിച്ചേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈഡന്റെയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എഴുപത്തിനാലുകാരനായ ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആൻഡ്രു ജോൺസനു ശേഷം (1969) പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിടുന്ന പ്രസിഡന്റായി ട്രംപ് മാറി.
ട്രംപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഈ ഗോൾഫ് ക്ലബ്ബിൽ അദ്ദേഹം സ്ഥിരമായി താമസിച്ചേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈഡന്റെയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എഴുപത്തിനാലുകാരനായ ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആൻഡ്രു ജോൺസനു ശേഷം (1969) പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിടുന്ന പ്രസിഡന്റായി ട്രംപ് മാറി.