കുവൈറ്റ് സിറ്റി : സ്വദേശിവൽക്കരണ നടപടികൾ ശക്തിപ്പെടുത്തി കുവൈറ്റ് സർക്കാർ. 70 വയസ് കഴിഞ്ഞ വിദേശി പ്രവാസികളുടെ താമസ അനുമതി യൂണിവേഴ്സിറ്റി ബിരുദമുണ്ടെങ്കിലും പുതുക്കി നൽകില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
60 വയസ് കഴിഞ്ഞ, ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കി നൽകില്ലെന്നും ബിരുദമുള്ളവർക്ക് താമസ രേഖ നീട്ടി നൽകുമെന്നും നേരത്തെ പബ്ലിക് മാൻപവർ തീരുമാനമെടുത്തിരുന്നു. ഈ മാസം മുതലാണ് നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയത്. ഇത്തരത്തിലുള്ള 70,000ത്തിലധികം രാജ്യം വിടുമെന്നാണ് കണക്കാക്കുന്നത്.
60 വയസ് കഴിഞ്ഞ പ്രവാസികളുടെ മക്കൾ കുവൈത്തിൽ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഇവർക്ക് ആശ്രിത വിസയിലേക്ക് മാറുവാൻ സാധിക്കും. പുതിയ തീരുമാനപ്രകാരം 70 വയസും അതിൽ കൂടുതലുമുള്ള ബിരുദമുള്ളവർക്കും ഡിപ്ലോമയുള്ളവർക്കും താമസ രേഖ പുതുക്കിനൽകില്ല. ഇത് സംബന്ധമായ നിർദ്ദേശം പാസ്പ്പോർട്ട് ഓഫീസുകളിലേക്ക് നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ പുതിയ നിർദ്ദേശത്തോടെ രാജ്യം വിടേണ്ടിവരും.
റിപ്പോർട്ട്: സലിം കോട്ടയിൽ
60 വയസ് കഴിഞ്ഞ, ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കി നൽകില്ലെന്നും ബിരുദമുള്ളവർക്ക് താമസ രേഖ നീട്ടി നൽകുമെന്നും നേരത്തെ പബ്ലിക് മാൻപവർ തീരുമാനമെടുത്തിരുന്നു. ഈ മാസം മുതലാണ് നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയത്. ഇത്തരത്തിലുള്ള 70,000ത്തിലധികം രാജ്യം വിടുമെന്നാണ് കണക്കാക്കുന്നത്.
60 വയസ് കഴിഞ്ഞ പ്രവാസികളുടെ മക്കൾ കുവൈത്തിൽ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഇവർക്ക് ആശ്രിത വിസയിലേക്ക് മാറുവാൻ സാധിക്കും. പുതിയ തീരുമാനപ്രകാരം 70 വയസും അതിൽ കൂടുതലുമുള്ള ബിരുദമുള്ളവർക്കും ഡിപ്ലോമയുള്ളവർക്കും താമസ രേഖ പുതുക്കിനൽകില്ല. ഇത് സംബന്ധമായ നിർദ്ദേശം പാസ്പ്പോർട്ട് ഓഫീസുകളിലേക്ക് നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ പുതിയ നിർദ്ദേശത്തോടെ രാജ്യം വിടേണ്ടിവരും.
റിപ്പോർട്ട്: സലിം കോട്ടയിൽ