അനന്തപുരി/ദ്വിജൻ
കേരള കോണ്‍ഗ്രസ്- എമ്മിലെ തർക്കങ്ങൾ തുടരുകയാണ്. സമവായത്തിലൂടെ പാർട്ടി ചെയർമാനെ കണ്ടെത്തുന്നതുവരെ താൻ ചെയർമാനും നിയമസഭാകക്ഷി നേതാവുമായി തുടരുമെന്നു പി.ജെ. ജോസഫും സമവായം ഉണ്ടായില്ലെങ്കിൽ ചെയർമാനെ പാർട്ടി ഭരണഘടന പറയുന്നതുപോലെ സംസ്ഥാനസമിതി കൂടി ഭൂരിപക്ഷം നോക്കി തെരഞ്ഞെടുക്കണമെന്നു ജോസ് കെ. മാണിയും പറയുന്നു.
ഹൃദയം പിളർക്കുന്ന ചതികളുടെയും വിശ്വാസവഞ്ചനകളുടെയും നാളുകളായിരുന്നു കേരള കോൺഗ്രസിലുണ്ടായ എല്ലാ പിളർപ്പിന്റെ ദിനങ്ങളും. കൂടെയുണ്ടെന്നു കരുതിയവർ കൂറുമാറിയ എത്രയോ കഥകൾ! തലേന്നു രാത്രി വരെ കൂടെനിന്നു കരുനീക്കങ്ങൾ മനസിലാക്കിയശേഷം ഗ്രൂപ്പു പ്രവർത്തനത്തിനു കൊടുത്ത പണവുമായി എതിർഗ്രൂപ്പിലെത്തി നേതാവായവരെക്കുറിച്ചു പല പിളർപ്പുകളിലും അണിയറക്കാരനായിരുന്ന ജോർജ് ജെ. മാത്യു എഴുതിയിട്ടുണ്ട്.
1976 ജൂണ്‍ 22 ന് കേരള കോണ്‍ഗ്രസ് കെ.എം. ജോർജിന്റെയും കെ. നാരായണക്കുറുപ്പിന്റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നപ്പോൾ പാർട്ടിയിലെ എല്ലാ സമിതികളിലും ജോർജിനായിരുന്നു ഭൂരിപക്ഷം എന്ന് അക്കാലത്തെ പിളർപ്പിൽ വലിയ പങ്കു വഹിച്ച ജോസഫിനറിയാം. ജോർജിന്റെ മരണശേഷമാണ് എല്ലാം ശരിയാക്കിയത്. അന്നു കെ.എം. ജോർജിനെ വെട്ടാൻ കൊണ്ടുവന്ന ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാളാകരുതെന്ന വാദം പിൽക്കാലത്ത് മാണിയും ജോസഫും ഒരുപോലെ ലംഘിച്ചതും ചരിത്രം. ജോസഫ് 2006 ൽ മാണിഗ്രൂപ്പിൽ ലയിക്കുന്നതുവരെ തന്റെ പാർട്ടിയുടെ ചെയർമാനും നിയമസഭാകക്ഷി നേതാവും ആയിരുന്നു മാണി. ചിലകാലത്തു മാറിനിന്നിട്ടുണ്ട്.
1979 ജൂലൈ 15 നു മാണിയും ജോസഫുമായി പാർട്ടി പിളരുന്പോഴും സംസ്ഥാനകമ്മിറ്റിയിൽ മാണിക്കായിരുന്നു വൻ ഭൂരിപക്ഷം. ആ പിളർപ്പിനു മുന്നോടിയായി നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ജോസഫ് നല്ല വോട്ടിനു തോറ്റതാണ്. പിന്നീട് ഇ. ജോണ്‍ ജേക്കബിന്റെ മരണത്തെ തുടർന്ന് പുതിയ മന്ത്രിയെ നിശ്ചയിക്കാൻ പാർട്ടി നിർവാഹക സമിതി കൂടി. അതിൽ മത്സരമുണ്ടായി. മാണി നിർദേശിച്ച ഡോ. ജോർജ് മാത്യുവിന് 33 വോട്ടും ജോസഫ് നിർദേശിച്ച ടി.എസ്. ജോണിന് 17 വോട്ടും കിട്ടി. മന്ത്രിസ്ഥാനത്തേക്ക് നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ മാണി ഡോ. ജോർജ് മാത്യുവിന്റെ പേരു മുഖ്യമന്ത്രിക്കു കൊടുത്തു. മാണിയുടെ ശിപാർശ നടപ്പാക്കരുതെന്നു ജോസഫും കത്തു കൊടുത്തു. അവസാനം മാണി കീഴടങ്ങി. ജോണിനെ മന്ത്രിയാക്കി.
പക്ഷേ ഒന്നിച്ച് ഏറെ മുന്നോട്ടുപോയില്ല. 1979 ജൂലൈ 15 ന് പാർട്ടി വീണ്ടും പിളർന്നു. ജോസഫും മാണിയുമായി. മാണിക്കായിരുന്നു നിയമസഭാ കക്ഷിയിലും പാർട്ടിയിലും ഭൂരിപക്ഷം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം മാണിക്കു ലഭിച്ചു. പാർട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്ന കുതിര മാണിക്കു കിട്ടി. ജോസഫ് ആന ചിഹ്നം എടുത്തു. ജോസഫിനെയും കൂട്ടരെയും മുന്നണിയിൽ നിന്നു പുറത്താക്കണമെന്നു മാണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസടക്കമുള്ള ഘടകകക്ഷികൾ സമ്മതിച്ചില്ല. മാണി മന്ത്രിസഭ വിട്ടു- ഒപ്പം ഉണ്ടായിരുന്ന നാരായണക്കുറുപ്പും. ഏതാനും ദിവസങ്ങൾക്കകം സർക്കാരും വീണു.
തുടർന്നു വന്ന സി.എച്ച്. മുഹമ്മദ്കോയയുടെ മന്ത്രിസഭയിൽ അംഗത്വം കൊടുത്ത് മാണിയുടെ കൂടാരത്തിൽ നിന്നു പ്രഫ. കെ.എ.മാത്യുവിനെ കൊണ്ടുപോയതടക്കം എന്തെല്ലാം കൗതുകങ്ങൾ അക്കാലത്തുണ്ടായി. പാർട്ടിയുടെ കോട്ടയത്തെ ഓഫീസ് ജോസഫ് ഗ്രൂപ്പുകാർ കൈയേറിയതടക്കം വലിയ സംഘർഷങ്ങൾ ഉണ്ടായി.
1980 ലെ തെരഞ്ഞെടുപ്പിൽ മാണി ഇടത്തും ജോസഫ് വലത്തും മത്സരിച്ചു. മാണിക്കായിരുന്നു കൂടുതൽ നിയമസഭാംഗങ്ങൾ.1981 ൽ ശക്തമായ സമ്മർദങ്ങൾ മൂലം ഇടതുമുന്നണി വിട്ട് മാണി വലതുമുന്നണിയിലെത്തി. മാണിക്കു വലിയ നഷ്ടക്കച്ചവടമായിരുന്നു അത്. മത്സരിക്കാൻ ഏറെ സീറ്റ് കിട്ടിയെങ്കിലും കോണ്‍ഗ്രസ് ശരിക്കും വെട്ടി ഒതുക്കി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മാണിയെ ജോസഫിനെക്കാൾ ചെറിയ കഷണമാക്കി.
ആ മുന്നണിയിലായിരിക്കെ 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനോടു വിലപേശി മൂന്നു ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുന്നതിനുവേണ്ടി നവംബർ 27 ന് കേരള കോണ്‍ഗ്രസ് മാണി- ജോസഫ് വിഭാഗങ്ങൾ ലയിച്ച് ഒന്നായി. അന്നു മാണി നിയമസഭാകക്ഷി നേതാവും ജോസഫ് ചെയർമാനും ആയിരുന്നു. രണ്ടുപേരും മന്ത്രിമാരും ആയിരുന്നു. ആ മന്ത്രിസഭാ കാലത്തു മാണിയുടെ ധനകാര്യം വിട്ടുകൊടുത്ത് ബാലകൃഷ്ണപിള്ളയുടെ മന്ത്രിസ്ഥാനം ഉറപ്പാക്കാൻ ജോസഫ് തീരുമാനിച്ചതോടെ വീണ്ടും കലാപമായി.
മാണിക്കു കുതിര പോയ കാലം
നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ 1987 ഫെബ്രുവരിയിൽ പാർട്ടി പിളർന്നു. മാണിയെ ശരിക്കും പരിക്കേൽപ്പിച്ച പിളർപ്പായിരുന്നു അത്. അന്നു പാർട്ടിയിലെ ഭൂരിപക്ഷം ജോസഫിന് ഒപ്പമായിരുന്നു. പാർട്ടി ചിഹ്നമായ കുതിര ജോസഫ് കൊണ്ടുപോയി.
മാണിയോടൊപ്പം നിന്നവർ പുതിയ പാർട്ടിയായി. അവരുടെ ചെയർമാനായി വി.ടി. സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു.അങ്ങനെയാണ് ഇപ്പോൾ ജോസഫ് സമവായത്തിലൂടെ ചെയർമാൻ ആകണമെന്നു പറയുന്ന കേരള കോണ്‍ഗ്രസ്- എമ്മിന്റെ ജനനം. രണ്ടില പാർട്ടിയുടെ ചിഹ്നവുമായി. ജോസഫിൽ നിന്നു വിട്ടു മാണിക്കൊപ്പം ചേർന്ന ടി.എം ജേക്കബിന് കരുണാകരനോട് ഉണ്ടായിരുന്ന നല്ല ബന്ധം കാരണം കോണ്‍ഗ്രസ് മാണിയോടു കൂടുതൽ സ്നേഹം കാണിച്ചു.
1987 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരേ മുന്നണിയിൽനിന്നു പരസ്പരം വെട്ടി മാണിക്കും ജോസഫിനും വല്ലാതെ മുറിവേറ്റു. ജോസഫിന് 13 ഉം മാണിക്ക് 10 ഉം സീറ്റ് മത്സരിക്കാൻ കിട്ടി. ജോസഫ് അഞ്ചിടത്തു വിജയിച്ചു. മാണി നാലിടത്തും. കേരള കോണ്‍ഗ്രസുകൾ തമ്മിലുള്ള വഴക്ക് മുതലാക്കി അവരുടെ സീറ്റുകൾ സ്വന്തമാക്കിയ കോണ്‍ഗ്രസ് തരത്തിനനുസരിച്ച് നിലപാടുകളെടുത്തു. 1989 ഒക്ടോബർ 31 ന് ജോസഫ് ജനാധിപത്യ മുന്നണി വിട്ടു.
1987 ലെ പിളർപ്പിൽ ജോസഫിനൊപ്പം നിന്ന ബാലകൃഷ്ണ പിള്ള കൂടെ പോയില്ല. ജോസഫ് വിട്ടില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ളയുടെ നിയമസഭാംഗത്വം 1990 ജനുവരി 15ന് നഷ്ടപ്പെടുത്തി. ഒരു മുന്നണിയിലും കൂടാനാവാതെ നിന്ന ജോസഫ് 1991 ഏപ്രിൽ 13 ന് ഇടതുമുന്നണിയിലെത്തി. 1991 ലെ തെരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിച്ച ജോസഫിന് ഒരു സീറ്റാണു ജയിക്കാനായത്. ജോസഫ് തൊടുപുഴയിൽ തോറ്റു. ജനാധിപത്യമുന്നണിയിൽ 15 സീറ്റിൽ മത്സരിച്ച മാണി 11 സീറ്റിൽ ജയിച്ചു.
കരുണാകരൻ മന്ത്രിസഭയിൽ പാർട്ടിയുടെ രണ്ടാമതു മന്ത്രിസ്ഥാനത്തിനു വേണ്ടി സി.എഫ്. തോമസും ടി.എം. ജേക്കബു തമ്മിൽ ശീതസമരം നടത്തി. ജേക്കബ് ജയിച്ചു. അതോടെ മാണിഗ്രൂപ്പിൽ അടുത്ത പിളർപ്പിനു കേളികൊട്ട് ഉയർന്നു.1993 ഡിസംബർ 16 ന് മാണി ഗ്രൂപ്പ് പിളർന്നു. ജേക്കബ് ഗ്രൂപ്പ് ഉണ്ടായി. മാണിക്കൊപ്പം നിന്ന പി.എം. മാത്യു, മാത്യു സ്റ്റീഫൻ, ജോണി നെല്ലുർ എന്നിവർ ജേക്കബിനൊപ്പം കൂടി.
2001 ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിയിൽ മാണിക്ക് 11 സീറ്റ് കിട്ടി. അതിൽ ഒന്‍പതിലും പാർട്ടി ജയിച്ചു. ഇടതു മുന്നണിയിൽ 10 ഇടത്തു മത്സരിച്ച ജോസഫിനു കിട്ടിയതു രണ്ടു സീറ്റാണ്- പൂഞ്ഞാറും കുട്ടനാടും മാത്രം. തൊടുപുഴയിൽ ജോസഫ് ഇക്കുറിയും തോറ്റു.
2003ൽ ജോസഫ് ഗ്രൂപ്പിൽ പ്രശ്നങ്ങളായി. മേയ് 31 ന് പി.സി. ജോർജിനെ പാർട്ടിയിൽ നിന്നു ജോസഫ് പുറത്താക്കി. ഈപ്പൻ വർഗീസ് ചെയർമാനായി പുതിയ പാർട്ടി ഉണ്ടാക്കി. അവർ ജോസഫിന്റെ കോട്ടയം ഓഫീസ് പിടിച്ചെടുത്തു. ജൂണ്‍ രണ്ടിനു ജോസഫും ഏഴിനു ജോർജും സംസ്ഥാന കമ്മിറ്റി വിളിച്ചു. ജൂണ്‍ രണ്ടിന് ഇടതുമുന്നണി രണ്ടാളെയും മുന്നണി യോഗത്തിൽ സംബന്ധിക്കുന്നതിൽ നിന്നു വിലക്കി.
അവസാനത്തെ ലയനം
2006ലെ ഇടതുമുന്നണി മന്ത്രിസഭയുടെ കാലത്ത് വിമാനയാത്ര സംബന്ധിച്ച ഒരു ആരോപണത്തെ തുടർന്നു പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പകരം വന്ന ടി.യു. കുരുവിളയ്ക്കും ആരോപണങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. പിന്നീടു മന്ത്രിയായി മോൻസ് ജോസഫ് വന്നു. കോടതിവിധിയുടെ വെളിച്ചത്തിൽ ജോസഫ് തിരിച്ചുവന്നു. ജോർജിന് ഒരു മുന്നണിയിലും ഇടമില്ലാതായി.
അപ്പോൾ ജനാധിപത്യമുന്നണിയിലെ കേരള കോണ്‍ഗ്രസുകാർ വീണ്ടും ലയന ചർച്ചകളായി. 2007 ഡിസംബർ നാലിനു കേരള കോണ്‍ഗ്രസ് ഐക്യവേദി ഉണ്ടാക്കുന്നതായി കെ.എം. മാണി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ബാലകൃഷ്ണ പിള്ളയും ടി.എം. ജേക്കബും പിൻമാറി. പി.സി. ജോർജ് മാണിയിൽ ലയിച്ചു.
എല്ലാവരെയും അന്പരപ്പിച്ചുകൊണ്ട് 2010 ൽ മാണിയും ജോസഫും ഒന്നായി. ആ ലയനത്തെ ഏറ്റവും കൂടുതൽ എതിർത്തതു കോണ്‍ഗ്രസായിരുന്നു. എന്നിട്ടും മാണി ഉറച്ചുനിന്നു. മന്ത്രിയായിരുന്ന ജോസഫ് മാണിയുടെ ഉപാധികളെല്ലാം അംഗീകരിച്ചു. ചെയർമാൻ സ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും എല്ലാം മാണിക്കു കൊടുത്ത് മാണിഗ്രൂപ്പിൽ വർക്കിംഗ് ചെയർമാനായി.
കേരള കോണ്‍ഗ്രസിലെ പഴയ മാണിഗ്രൂപ്പുകാരിൽ ഭൂരിഭാഗത്തിനും പി.സി. ജോർജിനുമെല്ലാം വിഷമമുണ്ടാക്കിയ ലയനമായിരുന്നു അത്. വിഷമങ്ങൾ അനുദിനം വളർന്നു. 2016 ൽ പി.സി. ജോർജും നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന ഫ്രാൻസിസ് ജോർജ് അടക്കമുള്ള മിക്കവാറും നേതാക്കളും പാർട്ടിവിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പായപ്പോൾ ജോസഫ് കോട്ടയം സീറ്റിനു വേണ്ടി മുറവിളി ഉണ്ടാക്കി. മാണി സമ്മതിച്ചില്ല. പിളർപ്പുണ്ടാകുമെന്ന് എല്ലാവരും കരുതിയതാണ്. ഒഴിവായി. മാണി കടന്നുപോയതോടെ ഇപ്പോൾ ചെയർമാൻ സ്ഥാനം ചോദിക്കുന്നു. കൊടുക്കില്ലെന്നു പുതിയ തലമുറക്കാരും. കുറെപ്പേർ ചേർന്നുണ്ടാക്കുന്ന സമവായത്തെക്കാൾ സംസ്ഥാന സമിതിയിൽ നടത്തുന്ന വോട്ടെടുപ്പല്ലേ ജനാധിപത്യപരം എന്ന് അവർ ചോദിക്കുന്നു.
സംസ്ഥാന സമിതിയിലും ഉപ സമിതികളിലുമെല്ലാം മാണിക്കാർക്കാണ് ഇപ്പോൾ ഭൂരിപക്ഷം. വോട്ടെടുപ്പു നടന്നാൽ അവർ നിർത്തുന്ന സ്ഥാനാർഥി ജയിക്കും. അതുകൊണ്ട് വോട്ടെടുപ്പ് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ജോസഫ് നോക്കുന്നത്. അങ്കം കുറിച്ച മട്ടാണ്. മാണിയുടെ കാലത്തെ ഓഫീസ് സെക്രട്ടറി ജോയി ഏബ്രഹാം ജോസഫിനൊപ്പം പോയതും സി.എഫ്. തോമസ് നിയമസഭാ കക്ഷി നേതാവാകാൻ സമ്മതിക്കുമോ എന്നതുമാണ് മാണിക്കാരെ അലട്ടുന്ന തലവേദനകൾ.
സമവായത്തിലൂടെ ജോസ് കെ. മാണിയെ ചെയർമാനാക്കി സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി അംഗീകരിപ്പിക്കുക, അല്ലെങ്കിൽ വോട്ടെടുപ്പു നടത്തുക എന്നതാണു മാണിഗ്രൂപ്പു കാരുടെ നിലപാട്. തക്ക സമയത്ത് കൃത്യമായ നിലപാടും പ്രവൃത്തിയും ഉണ്ടാകുമെന്നാണ് അവർ അവകാശപ്പെടുന്നത്. ജോസ് കെ. മാണി ശരിക്കും പോരാടി വരണമെന്നു കെ.എം. മാണി ആഗ്രഹിച്ചതുകൊണ്ടാവും ജോസഫിനെ കൊണ്ടുവന്നതെന്നു വിവാദങ്ങൾ കാണുന്പോൾ വിശ്വസിക്കുന്നവരുണ്ട്.
ഒരു വീട്ടിൽ കഴിയാനാവാതെ വന്നാൽ
കേരള കോണ്‍ഗ്രസിലെ പിളർപ്പുകളെക്കുറിച്ച് കെ.എം. മാണി പറഞ്ഞിട്ടുള്ള വിലയിരുത്തലുകളിൽ പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പ്രസ്ഥാനം എന്നതിനെക്കാൾ പിളർപ്പിനെക്കുറിച്ച് അദ്ദേഹത്തിനുള്ള സമീപനം വ്യക്തമാക്കുന്ന പ്രതികരണം മറ്റൊന്നാണ്. 1987 ലെ പിളർപ്പിൽ വളരെക്കാലമായി മാണിയോട് ഒപ്പമുണ്ടായിരുന്ന വൻ നേതാക്കളായ മുൻ ചെയർമാൻ ഒ. ലൂക്കോസ്, ആർ. ബാലകൃഷ്ണപിള്ള അടക്കമുള്ളവർ ജോസഫിനൊപ്പം പോയപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണമായിരുന്നു അത്. സഹോദരന്മാർക്കു സമാധാനത്തോടെ ഒരു വീട്ടിൽ കഴിയാനാവാതെ വരുന്പോൾ രണ്ടു വീട്ടിൽ സമാധാനത്തോടെ കഴിയുന്നതാണു ന
കേരള കോണ്‍ഗ്രസ്- എമ്മിലെ തർക്കങ്ങൾ തുടരുകയാണ്. സമവായത്തിലൂടെ പാർട്ടി ചെയർമാനെ കണ്ടെത്തുന്നതുവരെ താൻ ചെയർമാനും നിയമസഭാകക്ഷി നേതാവുമായി തുടരുമെന്നു പി.ജെ. ജോസഫും സമവായം ഉണ്ടായില്ലെങ്കിൽ ചെയർമാനെ പാർട്ടി ഭരണഘടന പറയുന്നതുപോലെ സംസ്ഥാനസമിതി കൂടി ഭൂരിപക്ഷം നോക്കി തെരഞ്ഞെടുക്കണമെന്നു ജോസ് കെ. മാണിയും പറയുന്നു.
ഹൃദയം പിളർക്കുന്ന ചതികളുടെയും വിശ്വാസവഞ്ചനകളുടെയും നാളുകളായിരുന്നു കേരള കോൺഗ്രസിലുണ്ടായ എല്ലാ പിളർപ്പിന്റെ ദിനങ്ങളും. കൂടെയുണ്ടെന്നു കരുതിയവർ കൂറുമാറിയ എത്രയോ കഥകൾ! തലേന്നു രാത്രി വരെ കൂടെനിന്നു കരുനീക്കങ്ങൾ മനസിലാക്കിയശേഷം ഗ്രൂപ്പു പ്രവർത്തനത്തിനു കൊടുത്ത പണവുമായി എതിർഗ്രൂപ്പിലെത്തി നേതാവായവരെക്കുറിച്ചു പല പിളർപ്പുകളിലും അണിയറക്കാരനായിരുന്ന ജോർജ് ജെ. മാത്യു എഴുതിയിട്ടുണ്ട്.
1976 ജൂണ്‍ 22 ന് കേരള കോണ്‍ഗ്രസ് കെ.എം. ജോർജിന്റെയും കെ. നാരായണക്കുറുപ്പിന്റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നപ്പോൾ പാർട്ടിയിലെ എല്ലാ സമിതികളിലും ജോർജിനായിരുന്നു ഭൂരിപക്ഷം എന്ന് അക്കാലത്തെ പിളർപ്പിൽ വലിയ പങ്കു വഹിച്ച ജോസഫിനറിയാം. ജോർജിന്റെ മരണശേഷമാണ് എല്ലാം ശരിയാക്കിയത്. അന്നു കെ.എം. ജോർജിനെ വെട്ടാൻ കൊണ്ടുവന്ന ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാളാകരുതെന്ന വാദം പിൽക്കാലത്ത് മാണിയും ജോസഫും ഒരുപോലെ ലംഘിച്ചതും ചരിത്രം. ജോസഫ് 2006 ൽ മാണിഗ്രൂപ്പിൽ ലയിക്കുന്നതുവരെ തന്റെ പാർട്ടിയുടെ ചെയർമാനും നിയമസഭാകക്ഷി നേതാവും ആയിരുന്നു മാണി. ചിലകാലത്തു മാറിനിന്നിട്ടുണ്ട്.
1979 ജൂലൈ 15 നു മാണിയും ജോസഫുമായി പാർട്ടി പിളരുന്പോഴും സംസ്ഥാനകമ്മിറ്റിയിൽ മാണിക്കായിരുന്നു വൻ ഭൂരിപക്ഷം. ആ പിളർപ്പിനു മുന്നോടിയായി നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ജോസഫ് നല്ല വോട്ടിനു തോറ്റതാണ്. പിന്നീട് ഇ. ജോണ്‍ ജേക്കബിന്റെ മരണത്തെ തുടർന്ന് പുതിയ മന്ത്രിയെ നിശ്ചയിക്കാൻ പാർട്ടി നിർവാഹക സമിതി കൂടി. അതിൽ മത്സരമുണ്ടായി. മാണി നിർദേശിച്ച ഡോ. ജോർജ് മാത്യുവിന് 33 വോട്ടും ജോസഫ് നിർദേശിച്ച ടി.എസ്. ജോണിന് 17 വോട്ടും കിട്ടി. മന്ത്രിസ്ഥാനത്തേക്ക് നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ മാണി ഡോ. ജോർജ് മാത്യുവിന്റെ പേരു മുഖ്യമന്ത്രിക്കു കൊടുത്തു. മാണിയുടെ ശിപാർശ നടപ്പാക്കരുതെന്നു ജോസഫും കത്തു കൊടുത്തു. അവസാനം മാണി കീഴടങ്ങി. ജോണിനെ മന്ത്രിയാക്കി.
പക്ഷേ ഒന്നിച്ച് ഏറെ മുന്നോട്ടുപോയില്ല. 1979 ജൂലൈ 15 ന് പാർട്ടി വീണ്ടും പിളർന്നു. ജോസഫും മാണിയുമായി. മാണിക്കായിരുന്നു നിയമസഭാ കക്ഷിയിലും പാർട്ടിയിലും ഭൂരിപക്ഷം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം മാണിക്കു ലഭിച്ചു. പാർട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്ന കുതിര മാണിക്കു കിട്ടി. ജോസഫ് ആന ചിഹ്നം എടുത്തു. ജോസഫിനെയും കൂട്ടരെയും മുന്നണിയിൽ നിന്നു പുറത്താക്കണമെന്നു മാണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസടക്കമുള്ള ഘടകകക്ഷികൾ സമ്മതിച്ചില്ല. മാണി മന്ത്രിസഭ വിട്ടു- ഒപ്പം ഉണ്ടായിരുന്ന നാരായണക്കുറുപ്പും. ഏതാനും ദിവസങ്ങൾക്കകം സർക്കാരും വീണു.
തുടർന്നു വന്ന സി.എച്ച്. മുഹമ്മദ്കോയയുടെ മന്ത്രിസഭയിൽ അംഗത്വം കൊടുത്ത് മാണിയുടെ കൂടാരത്തിൽ നിന്നു പ്രഫ. കെ.എ.മാത്യുവിനെ കൊണ്ടുപോയതടക്കം എന്തെല്ലാം കൗതുകങ്ങൾ അക്കാലത്തുണ്ടായി. പാർട്ടിയുടെ കോട്ടയത്തെ ഓഫീസ് ജോസഫ് ഗ്രൂപ്പുകാർ കൈയേറിയതടക്കം വലിയ സംഘർഷങ്ങൾ ഉണ്ടായി.
1980 ലെ തെരഞ്ഞെടുപ്പിൽ മാണി ഇടത്തും ജോസഫ് വലത്തും മത്സരിച്ചു. മാണിക്കായിരുന്നു കൂടുതൽ നിയമസഭാംഗങ്ങൾ.1981 ൽ ശക്തമായ സമ്മർദങ്ങൾ മൂലം ഇടതുമുന്നണി വിട്ട് മാണി വലതുമുന്നണിയിലെത്തി. മാണിക്കു വലിയ നഷ്ടക്കച്ചവടമായിരുന്നു അത്. മത്സരിക്കാൻ ഏറെ സീറ്റ് കിട്ടിയെങ്കിലും കോണ്‍ഗ്രസ് ശരിക്കും വെട്ടി ഒതുക്കി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മാണിയെ ജോസഫിനെക്കാൾ ചെറിയ കഷണമാക്കി.
ആ മുന്നണിയിലായിരിക്കെ 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനോടു വിലപേശി മൂന്നു ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുന്നതിനുവേണ്ടി നവംബർ 27 ന് കേരള കോണ്‍ഗ്രസ് മാണി- ജോസഫ് വിഭാഗങ്ങൾ ലയിച്ച് ഒന്നായി. അന്നു മാണി നിയമസഭാകക്ഷി നേതാവും ജോസഫ് ചെയർമാനും ആയിരുന്നു. രണ്ടുപേരും മന്ത്രിമാരും ആയിരുന്നു. ആ മന്ത്രിസഭാ കാലത്തു മാണിയുടെ ധനകാര്യം വിട്ടുകൊടുത്ത് ബാലകൃഷ്ണപിള്ളയുടെ മന്ത്രിസ്ഥാനം ഉറപ്പാക്കാൻ ജോസഫ് തീരുമാനിച്ചതോടെ വീണ്ടും കലാപമായി.
മാണിക്കു കുതിര പോയ കാലം
നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ 1987 ഫെബ്രുവരിയിൽ പാർട്ടി പിളർന്നു. മാണിയെ ശരിക്കും പരിക്കേൽപ്പിച്ച പിളർപ്പായിരുന്നു അത്. അന്നു പാർട്ടിയിലെ ഭൂരിപക്ഷം ജോസഫിന് ഒപ്പമായിരുന്നു. പാർട്ടി ചിഹ്നമായ കുതിര ജോസഫ് കൊണ്ടുപോയി.
മാണിയോടൊപ്പം നിന്നവർ പുതിയ പാർട്ടിയായി. അവരുടെ ചെയർമാനായി വി.ടി. സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു.അങ്ങനെയാണ് ഇപ്പോൾ ജോസഫ് സമവായത്തിലൂടെ ചെയർമാൻ ആകണമെന്നു പറയുന്ന കേരള കോണ്‍ഗ്രസ്- എമ്മിന്റെ ജനനം. രണ്ടില പാർട്ടിയുടെ ചിഹ്നവുമായി. ജോസഫിൽ നിന്നു വിട്ടു മാണിക്കൊപ്പം ചേർന്ന ടി.എം ജേക്കബിന് കരുണാകരനോട് ഉണ്ടായിരുന്ന നല്ല ബന്ധം കാരണം കോണ്‍ഗ്രസ് മാണിയോടു കൂടുതൽ സ്നേഹം കാണിച്ചു.
1987 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരേ മുന്നണിയിൽനിന്നു പരസ്പരം വെട്ടി മാണിക്കും ജോസഫിനും വല്ലാതെ മുറിവേറ്റു. ജോസഫിന് 13 ഉം മാണിക്ക് 10 ഉം സീറ്റ് മത്സരിക്കാൻ കിട്ടി. ജോസഫ് അഞ്ചിടത്തു വിജയിച്ചു. മാണി നാലിടത്തും. കേരള കോണ്‍ഗ്രസുകൾ തമ്മിലുള്ള വഴക്ക് മുതലാക്കി അവരുടെ സീറ്റുകൾ സ്വന്തമാക്കിയ കോണ്‍ഗ്രസ് തരത്തിനനുസരിച്ച് നിലപാടുകളെടുത്തു. 1989 ഒക്ടോബർ 31 ന് ജോസഫ് ജനാധിപത്യ മുന്നണി വിട്ടു.
1987 ലെ പിളർപ്പിൽ ജോസഫിനൊപ്പം നിന്ന ബാലകൃഷ്ണ പിള്ള കൂടെ പോയില്ല. ജോസഫ് വിട്ടില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ളയുടെ നിയമസഭാംഗത്വം 1990 ജനുവരി 15ന് നഷ്ടപ്പെടുത്തി. ഒരു മുന്നണിയിലും കൂടാനാവാതെ നിന്ന ജോസഫ് 1991 ഏപ്രിൽ 13 ന് ഇടതുമുന്നണിയിലെത്തി. 1991 ലെ തെരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിച്ച ജോസഫിന് ഒരു സീറ്റാണു ജയിക്കാനായത്. ജോസഫ് തൊടുപുഴയിൽ തോറ്റു. ജനാധിപത്യമുന്നണിയിൽ 15 സീറ്റിൽ മത്സരിച്ച മാണി 11 സീറ്റിൽ ജയിച്ചു.
കരുണാകരൻ മന്ത്രിസഭയിൽ പാർട്ടിയുടെ രണ്ടാമതു മന്ത്രിസ്ഥാനത്തിനു വേണ്ടി സി.എഫ്. തോമസും ടി.എം. ജേക്കബു തമ്മിൽ ശീതസമരം നടത്തി. ജേക്കബ് ജയിച്ചു. അതോടെ മാണിഗ്രൂപ്പിൽ അടുത്ത പിളർപ്പിനു കേളികൊട്ട് ഉയർന്നു.1993 ഡിസംബർ 16 ന് മാണി ഗ്രൂപ്പ് പിളർന്നു. ജേക്കബ് ഗ്രൂപ്പ് ഉണ്ടായി. മാണിക്കൊപ്പം നിന്ന പി.എം. മാത്യു, മാത്യു സ്റ്റീഫൻ, ജോണി നെല്ലുർ എന്നിവർ ജേക്കബിനൊപ്പം കൂടി.
2001 ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിയിൽ മാണിക്ക് 11 സീറ്റ് കിട്ടി. അതിൽ ഒന്‍പതിലും പാർട്ടി ജയിച്ചു. ഇടതു മുന്നണിയിൽ 10 ഇടത്തു മത്സരിച്ച ജോസഫിനു കിട്ടിയതു രണ്ടു സീറ്റാണ്- പൂഞ്ഞാറും കുട്ടനാടും മാത്രം. തൊടുപുഴയിൽ ജോസഫ് ഇക്കുറിയും തോറ്റു.
2003ൽ ജോസഫ് ഗ്രൂപ്പിൽ പ്രശ്നങ്ങളായി. മേയ് 31 ന് പി.സി. ജോർജിനെ പാർട്ടിയിൽ നിന്നു ജോസഫ് പുറത്താക്കി. ഈപ്പൻ വർഗീസ് ചെയർമാനായി പുതിയ പാർട്ടി ഉണ്ടാക്കി. അവർ ജോസഫിന്റെ കോട്ടയം ഓഫീസ് പിടിച്ചെടുത്തു. ജൂണ്‍ രണ്ടിനു ജോസഫും ഏഴിനു ജോർജും സംസ്ഥാന കമ്മിറ്റി വിളിച്ചു. ജൂണ്‍ രണ്ടിന് ഇടതുമുന്നണി രണ്ടാളെയും മുന്നണി യോഗത്തിൽ സംബന്ധിക്കുന്നതിൽ നിന്നു വിലക്കി.
അവസാനത്തെ ലയനം
2006ലെ ഇടതുമുന്നണി മന്ത്രിസഭയുടെ കാലത്ത് വിമാനയാത്ര സംബന്ധിച്ച ഒരു ആരോപണത്തെ തുടർന്നു പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പകരം വന്ന ടി.യു. കുരുവിളയ്ക്കും ആരോപണങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. പിന്നീടു മന്ത്രിയായി മോൻസ് ജോസഫ് വന്നു. കോടതിവിധിയുടെ വെളിച്ചത്തിൽ ജോസഫ് തിരിച്ചുവന്നു. ജോർജിന് ഒരു മുന്നണിയിലും ഇടമില്ലാതായി.
അപ്പോൾ ജനാധിപത്യമുന്നണിയിലെ കേരള കോണ്‍ഗ്രസുകാർ വീണ്ടും ലയന ചർച്ചകളായി. 2007 ഡിസംബർ നാലിനു കേരള കോണ്‍ഗ്രസ് ഐക്യവേദി ഉണ്ടാക്കുന്നതായി കെ.എം. മാണി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ബാലകൃഷ്ണ പിള്ളയും ടി.എം. ജേക്കബും പിൻമാറി. പി.സി. ജോർജ് മാണിയിൽ ലയിച്ചു.
എല്ലാവരെയും അന്പരപ്പിച്ചുകൊണ്ട് 2010 ൽ മാണിയും ജോസഫും ഒന്നായി. ആ ലയനത്തെ ഏറ്റവും കൂടുതൽ എതിർത്തതു കോണ്‍ഗ്രസായിരുന്നു. എന്നിട്ടും മാണി ഉറച്ചുനിന്നു. മന്ത്രിയായിരുന്ന ജോസഫ് മാണിയുടെ ഉപാധികളെല്ലാം അംഗീകരിച്ചു. ചെയർമാൻ സ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും എല്ലാം മാണിക്കു കൊടുത്ത് മാണിഗ്രൂപ്പിൽ വർക്കിംഗ് ചെയർമാനായി.
കേരള കോണ്‍ഗ്രസിലെ പഴയ മാണിഗ്രൂപ്പുകാരിൽ ഭൂരിഭാഗത്തിനും പി.സി. ജോർജിനുമെല്ലാം വിഷമമുണ്ടാക്കിയ ലയനമായിരുന്നു അത്. വിഷമങ്ങൾ അനുദിനം വളർന്നു. 2016 ൽ പി.സി. ജോർജും നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന ഫ്രാൻസിസ് ജോർജ് അടക്കമുള്ള മിക്കവാറും നേതാക്കളും പാർട്ടിവിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പായപ്പോൾ ജോസഫ് കോട്ടയം സീറ്റിനു വേണ്ടി മുറവിളി ഉണ്ടാക്കി. മാണി സമ്മതിച്ചില്ല. പിളർപ്പുണ്ടാകുമെന്ന് എല്ലാവരും കരുതിയതാണ്. ഒഴിവായി. മാണി കടന്നുപോയതോടെ ഇപ്പോൾ ചെയർമാൻ സ്ഥാനം ചോദിക്കുന്നു. കൊടുക്കില്ലെന്നു പുതിയ തലമുറക്കാരും. കുറെപ്പേർ ചേർന്നുണ്ടാക്കുന്ന സമവായത്തെക്കാൾ സംസ്ഥാന സമിതിയിൽ നടത്തുന്ന വോട്ടെടുപ്പല്ലേ ജനാധിപത്യപരം എന്ന് അവർ ചോദിക്കുന്നു.
സംസ്ഥാന സമിതിയിലും ഉപ സമിതികളിലുമെല്ലാം മാണിക്കാർക്കാണ് ഇപ്പോൾ ഭൂരിപക്ഷം. വോട്ടെടുപ്പു നടന്നാൽ അവർ നിർത്തുന്ന സ്ഥാനാർഥി ജയിക്കും. അതുകൊണ്ട് വോട്ടെടുപ്പ് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ജോസഫ് നോക്കുന്നത്. അങ്കം കുറിച്ച മട്ടാണ്. മാണിയുടെ കാലത്തെ ഓഫീസ് സെക്രട്ടറി ജോയി ഏബ്രഹാം ജോസഫിനൊപ്പം പോയതും സി.എഫ്. തോമസ് നിയമസഭാ കക്ഷി നേതാവാകാൻ സമ്മതിക്കുമോ എന്നതുമാണ് മാണിക്കാരെ അലട്ടുന്ന തലവേദനകൾ.
സമവായത്തിലൂടെ ജോസ് കെ. മാണിയെ ചെയർമാനാക്കി സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി അംഗീകരിപ്പിക്കുക, അല്ലെങ്കിൽ വോട്ടെടുപ്പു നടത്തുക എന്നതാണു മാണിഗ്രൂപ്പു കാരുടെ നിലപാട്. തക്ക സമയത്ത് കൃത്യമായ നിലപാടും പ്രവൃത്തിയും ഉണ്ടാകുമെന്നാണ് അവർ അവകാശപ്പെടുന്നത്. ജോസ് കെ. മാണി ശരിക്കും പോരാടി വരണമെന്നു കെ.എം. മാണി ആഗ്രഹിച്ചതുകൊണ്ടാവും ജോസഫിനെ കൊണ്ടുവന്നതെന്നു വിവാദങ്ങൾ കാണുന്പോൾ വിശ്വസിക്കുന്നവരുണ്ട്.
ഒരു വീട്ടിൽ കഴിയാനാവാതെ വന്നാൽ
കേരള കോണ്‍ഗ്രസിലെ പിളർപ്പുകളെക്കുറിച്ച് കെ.എം. മാണി പറഞ്ഞിട്ടുള്ള വിലയിരുത്തലുകളിൽ പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പ്രസ്ഥാനം എന്നതിനെക്കാൾ പിളർപ്പിനെക്കുറിച്ച് അദ്ദേഹത്തിനുള്ള സമീപനം വ്യക്തമാക്കുന്ന പ്രതികരണം മറ്റൊന്നാണ്. 1987 ലെ പിളർപ്പിൽ വളരെക്കാലമായി മാണിയോട് ഒപ്പമുണ്ടായിരുന്ന വൻ നേതാക്കളായ മുൻ ചെയർമാൻ ഒ. ലൂക്കോസ്, ആർ. ബാലകൃഷ്ണപിള്ള അടക്കമുള്ളവർ ജോസഫിനൊപ്പം പോയപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണമായിരുന്നു അത്. സഹോദരന്മാർക്കു സമാധാനത്തോടെ ഒരു വീട്ടിൽ കഴിയാനാവാതെ വരുന്പോൾ രണ്ടു വീട്ടിൽ സമാധാനത്തോടെ കഴിയുന്നതാണു ന