കൽപ്പറ്റ: വയനാട് പോലീസ് യോദ്ധാവ് എന്ന പേരിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും ഇന്നു വൈകുന്നേരം അഞ്ചിനു എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് നടത്തും. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. സിനിമാതാരം അബു സലീം, സന്തോഷ് ട്രോഫി താരം കെ. മുഹമ്മദ് റാഷിദ് തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പോലീസ് ഓണക്കാലത്തു ആരംഭിച്ചതാണ് യോദ്ധാവ് പദ്ധതി. സ്കൂൾ, കോളജ് വിദ്യാർഥികളും യുവജനങ്ങളും മയക്കുമരുന്ന്-കഞ്ചാവ് ഇടപാടുകാരുടെ പിടിയിൽ അകപ്പെടുന്നതു തടയുകയാണ് പദ്ധതി ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിൽ 103 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകി. വിദ്യാർഥികളുടെ പെരുമാറ്റത്തിലെ മാറ്റം ഉൾപ്പെടെ മനസിലാക്കുന്നതിനു ഉതകുന്ന പരിശീലനമാണ് നൽകിയത്. വിദ്യാലയങ്ങളിലും കോളജുകളിലും രൂപീകരിച്ച ആന്റി നർകോടിക് ക്ലബുകൾ സജീവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്തുള്ള കടകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. കടകളിൽ ലഹരി വസ്തുക്കളുടെ വിൽപന ഇല്ലെന്നു ഉറപ്പുവരുത്തുന്നതിനാണിത്. ലഹരി വിൽപന, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിവരം പൊതുജനങ്ങൾക്കു സ്വകാര്യമായും സുരക്ഷിതമായും പോലീസിനെ അറിയിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേയാണ് വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ബോധവത്കരണം. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവയുടെ സേവനം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ലഹരിക്കു അടിമപ്പെട്ട വിദ്യാർഥികളെയും യുവജനങ്ങളെയും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു മനഃശാസ്ത്ര വിദഗ്ധർ, കൗണ്സലർമാർ, ലഹരി വിമോചന കേന്ദ്രം നടത്തിപ്പുകാർ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്നു ജില്ലയിലേക്കു ലഹരിവസ്തുക്കൾ കടത്തുന്നതു തടയുന്നതിനുള്ള പ്രവർത്തനം ഊർജിതമാണ്. കർണാടക അതിർത്തിയിലെ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി ചെക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാണ്. തമിഴ്നാട് അതിർത്തികളിലും പരിശോധനയുണ്ട്. കഴിഞ്ഞമാസം 131 മയക്കുമരുന്ന്-കഞ്ചാവ് കേസുകളിലായി 141 പേരെ അറസ്റ്റു ചെയ്തു. ഈ മാസം ഇതുവരെ 60 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും വിനോദസഞ്ചാരികൾ തങ്ങുന്ന ഇടങ്ങളിലും മയക്കുമരുന്നു വിൽപനയും ഉപയോഗവും തടയുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലാ പോലീസ് ഓണക്കാലത്തു ആരംഭിച്ചതാണ് യോദ്ധാവ് പദ്ധതി. സ്കൂൾ, കോളജ് വിദ്യാർഥികളും യുവജനങ്ങളും മയക്കുമരുന്ന്-കഞ്ചാവ് ഇടപാടുകാരുടെ പിടിയിൽ അകപ്പെടുന്നതു തടയുകയാണ് പദ്ധതി ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിൽ 103 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകി. വിദ്യാർഥികളുടെ പെരുമാറ്റത്തിലെ മാറ്റം ഉൾപ്പെടെ മനസിലാക്കുന്നതിനു ഉതകുന്ന പരിശീലനമാണ് നൽകിയത്. വിദ്യാലയങ്ങളിലും കോളജുകളിലും രൂപീകരിച്ച ആന്റി നർകോടിക് ക്ലബുകൾ സജീവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്തുള്ള കടകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. കടകളിൽ ലഹരി വസ്തുക്കളുടെ വിൽപന ഇല്ലെന്നു ഉറപ്പുവരുത്തുന്നതിനാണിത്. ലഹരി വിൽപന, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിവരം പൊതുജനങ്ങൾക്കു സ്വകാര്യമായും സുരക്ഷിതമായും പോലീസിനെ അറിയിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേയാണ് വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ബോധവത്കരണം. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവയുടെ സേവനം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ലഹരിക്കു അടിമപ്പെട്ട വിദ്യാർഥികളെയും യുവജനങ്ങളെയും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു മനഃശാസ്ത്ര വിദഗ്ധർ, കൗണ്സലർമാർ, ലഹരി വിമോചന കേന്ദ്രം നടത്തിപ്പുകാർ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്നു ജില്ലയിലേക്കു ലഹരിവസ്തുക്കൾ കടത്തുന്നതു തടയുന്നതിനുള്ള പ്രവർത്തനം ഊർജിതമാണ്. കർണാടക അതിർത്തിയിലെ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി ചെക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാണ്. തമിഴ്നാട് അതിർത്തികളിലും പരിശോധനയുണ്ട്. കഴിഞ്ഞമാസം 131 മയക്കുമരുന്ന്-കഞ്ചാവ് കേസുകളിലായി 141 പേരെ അറസ്റ്റു ചെയ്തു. ഈ മാസം ഇതുവരെ 60 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും വിനോദസഞ്ചാരികൾ തങ്ങുന്ന ഇടങ്ങളിലും മയക്കുമരുന്നു വിൽപനയും ഉപയോഗവും തടയുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.