ചവറ: ചവറയില്‍ തെരുവുനായുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും നായയുടെ കടിയേറ്റ് പശുക്കുട്ടി ചാവുകയും ചെയ്തു.
തേവലക്കര മഠത്തില്‍ വീട്ടില്‍ മുരളീധരന്‍പിള്ള (50), ചവറ പയ്യലക്കാവ് മണപ്പുഴ വീട്ടില്‍ അബൂബക്കര്‍ കുഞ്ഞ് (52) എന്നിവർക്കാണ് പരിക്കേറ്റത്. കൊറ്റന്‍കുളങ്ങരയില്‍ കൊച്ചുചാവാട്ടില് വീട്ടില്‍ ഉഷയുടെ വീട്ടിലെ എട്ടുമാസം പ്രായമുള്ള പശുക്കുട്ടിയാണ് തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ചത്തത്. ബുധനാഴ്ച വൈകുന്നേരം മുരളീധരന്‍പിള്ള സ്കൂട്ടറില്‍ പോകുന്നതിനിടയില്‍ പയ്യലക്കാവില്‍ വെച്ച് സ്കൂട്ടര്‍ തകരാറിലായി.
തുടര്‍ന്ന് സ്കൂട്ടറിന്റെ മുന്‍ വശത്തെ ടയര്‍ പരിശോധിക്കുന്നതിനിടെ തെരുവു നായ പാഞ്ഞെത്തി കടിക്കുക്കന് ശ്രമിച്ചു. പെട്ടെന്ന് ഇദ്ദേഹം നായയെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലത്ത് വീണു. ഈ സമയം നായ മുരളീധരന്‍പിള്ളയുടെ ചെവിയില്‍ കടിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ഓടിയെത്തി നായയെ ഓടിച്ച ശേഷം മുരളീധരന്‍പിള്ളയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് മാരകമായതിനാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയി.
അബൂബക്കര്‍ വയലില്‍ പോത്തിനെ തീറ്റുന്നതിനിടയില്‍ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. കാലില്‍ മുറിവേറ്റ ഇദ്ദേഹവും ചികിത്സ തേടി. ബുധനാഴ്ച രാത്രിയില്‍ വീട്ടില്‍ കെട്ടിയിട്ടിരുന്നു പശുവിനെ നായ്കള്‍ കൂട്ടത്തോടെയെത്തി കഴുത്തിലും കാലിലും കടിക്കുകയായിരുന്നു.
പശുവിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ സ്ഥലം വിട്ടു. ഉടന്‍ തന്നെ പശുവിന് വേണ്ട പരിചരണം നല്‍കിയെങ്കിലും പശു ചത്തു. ചവറ പയ്യലക്കാവ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണെന്നും കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തഅവസ്ഥയില് ബന്ധപ്പെട്ടവര്‍ സത്വര നടപടി സ്വീകരിക്കണമെന്നും വാര്‍ഡംഗം ജയപ്രകാശ് ആവശ്യപ്പെട്ടു.
തേവലക്കര മഠത്തില്‍ വീട്ടില്‍ മുരളീധരന്‍പിള്ള (50), ചവറ പയ്യലക്കാവ് മണപ്പുഴ വീട്ടില്‍ അബൂബക്കര്‍ കുഞ്ഞ് (52) എന്നിവർക്കാണ് പരിക്കേറ്റത്. കൊറ്റന്‍കുളങ്ങരയില്‍ കൊച്ചുചാവാട്ടില് വീട്ടില്‍ ഉഷയുടെ വീട്ടിലെ എട്ടുമാസം പ്രായമുള്ള പശുക്കുട്ടിയാണ് തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ചത്തത്. ബുധനാഴ്ച വൈകുന്നേരം മുരളീധരന്‍പിള്ള സ്കൂട്ടറില്‍ പോകുന്നതിനിടയില്‍ പയ്യലക്കാവില്‍ വെച്ച് സ്കൂട്ടര്‍ തകരാറിലായി.
തുടര്‍ന്ന് സ്കൂട്ടറിന്റെ മുന്‍ വശത്തെ ടയര്‍ പരിശോധിക്കുന്നതിനിടെ തെരുവു നായ പാഞ്ഞെത്തി കടിക്കുക്കന് ശ്രമിച്ചു. പെട്ടെന്ന് ഇദ്ദേഹം നായയെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലത്ത് വീണു. ഈ സമയം നായ മുരളീധരന്‍പിള്ളയുടെ ചെവിയില്‍ കടിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ഓടിയെത്തി നായയെ ഓടിച്ച ശേഷം മുരളീധരന്‍പിള്ളയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് മാരകമായതിനാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയി.
അബൂബക്കര്‍ വയലില്‍ പോത്തിനെ തീറ്റുന്നതിനിടയില്‍ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. കാലില്‍ മുറിവേറ്റ ഇദ്ദേഹവും ചികിത്സ തേടി. ബുധനാഴ്ച രാത്രിയില്‍ വീട്ടില്‍ കെട്ടിയിട്ടിരുന്നു പശുവിനെ നായ്കള്‍ കൂട്ടത്തോടെയെത്തി കഴുത്തിലും കാലിലും കടിക്കുകയായിരുന്നു.
പശുവിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ സ്ഥലം വിട്ടു. ഉടന്‍ തന്നെ പശുവിന് വേണ്ട പരിചരണം നല്‍കിയെങ്കിലും പശു ചത്തു. ചവറ പയ്യലക്കാവ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണെന്നും കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തഅവസ്ഥയില് ബന്ധപ്പെട്ടവര്‍ സത്വര നടപടി സ്വീകരിക്കണമെന്നും വാര്‍ഡംഗം ജയപ്രകാശ് ആവശ്യപ്പെട്ടു.