വടശേരിക്കര: കഴിഞ്ഞ ദിവസം വളർത്തുപോത്തിനെ കൊന്ന കോടമലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവ ഇന്നലെ പുലർച്ചെയും എത്തിയെന്ന് പ്രദേശവാസികൾ.
കോടമല ഭാഗത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും കടുവ എത്തിയ വിവരം ഇവർ സ്ഥിരീകരിച്ചിട്ടില്ല. കോടമലയിലെ എസ്റ്റേറ്റ് വനമേഖലയ്ക്കു തൊട്ടടുത്തായതിനാൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാനാകില്ലെന്ന് അധികൃതർ പറയുന്നു. 200 മീറ്റർ എങ്കിലും വനമേഖലയ്ക്ക് വിദൂരത്തിലുള്ള സ്ഥലത്തുമാത്രമേ കൂട് സ്ഥാപിക്കാനാകൂ. നേരത്തെയും കടവയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണം ഉണ്ടായിട്ടുള്ള സ്ഥലമാണിത്. വന്യമൃഗങ്ങളുടെ തുടർച്ചയായ ശല്യം കാരണം എസ്റ്റേറ്റിനോടു ചേർന്ന ഭാഗത്തെ താമസക്കാർ ഒഴിഞ്ഞുപോയി. എസ്റ്റേറ്റിൽ ടാപ്പിംഗിനെത്തുന്ന തൊഴിലാളികളാണ് ഇപ്പോൾ ഏറെയും മൃഗങ്ങളുടെ ഭീഷണി നേരിടുന്നത്. ജനവാസ മേഖലയിലെ വളർത്തു മൃഗങ്ങളെയും വന്യമൃഗങ്ങൾ ആക്രമിച്ചുവരികയാണ്.
കോടമല ഭാഗത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും കടുവ എത്തിയ വിവരം ഇവർ സ്ഥിരീകരിച്ചിട്ടില്ല. കോടമലയിലെ എസ്റ്റേറ്റ് വനമേഖലയ്ക്കു തൊട്ടടുത്തായതിനാൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാനാകില്ലെന്ന് അധികൃതർ പറയുന്നു. 200 മീറ്റർ എങ്കിലും വനമേഖലയ്ക്ക് വിദൂരത്തിലുള്ള സ്ഥലത്തുമാത്രമേ കൂട് സ്ഥാപിക്കാനാകൂ. നേരത്തെയും കടവയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണം ഉണ്ടായിട്ടുള്ള സ്ഥലമാണിത്. വന്യമൃഗങ്ങളുടെ തുടർച്ചയായ ശല്യം കാരണം എസ്റ്റേറ്റിനോടു ചേർന്ന ഭാഗത്തെ താമസക്കാർ ഒഴിഞ്ഞുപോയി. എസ്റ്റേറ്റിൽ ടാപ്പിംഗിനെത്തുന്ന തൊഴിലാളികളാണ് ഇപ്പോൾ ഏറെയും മൃഗങ്ങളുടെ ഭീഷണി നേരിടുന്നത്. ജനവാസ മേഖലയിലെ വളർത്തു മൃഗങ്ങളെയും വന്യമൃഗങ്ങൾ ആക്രമിച്ചുവരികയാണ്.