ജനീവ: ദരിദ്ര രാജ്യങ്ങൾക്ക് മതിയായ അളവിൽ കോവിഡ് വാക്സിൻ ലഭ്യമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. സന്പന്നരാജ്യങ്ങൾ കോവിഡ് പ്രതിരോധ വാക്സിനുകൾ കൂടുതലായി സ്വന്തമാക്കുകയും ദരിദ്രരാജ്യങ്ങൾക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് ലോകത്തെ അത്യാപത്തിലേക്കു നയിക്കുമെന്നും മുന്നറിയിപ്പ്.
ആദ്യം ഞാനെന്ന സന്പന്നരാജ്യങ്ങളുടെ നിലപാടും ഇത്തരം രാജ്യങ്ങളിൽ അടിയന്തര അനുമതിക്കായി കാത്തുനിൽക്കുന്ന വാക്സിൻ നിർമാതാക്കളുടെ മനോഭാവവും വിതരണത്തിൽ അസമത്വത്തിനു വഴിവെച്ചേക്കുമെന്ന് ഡബ്ള്യുഎച്ച്ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
ലോകമെങ്ങും വാക്സിന്റെ തുല്യമായ ഉപയോഗം ഗൗരവകരമായ ഭീഷണി നേരിടുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 3.9 കോടി ഡോസുകൾ ഇതുവരെ നൽകിയിട്ടുണ്ട്. എന്നാൽ ദരിദ്രരാജ്യങ്ങളിൽ 25 ഡോസുകൾ മാത്രമാണ് നൽകിയത്. രണ്ടരക്കോടിയോ ഇരുപത്തയ്യായിരമോ അല്ല. വെറും 25’’ അദ്ദേഹം പറഞ്ഞു. തുല്യമായ വിതരണത്തെക്കുറിച്ച് ഉറപ്പുനൽകിയ പല രാജ്യങ്ങളും വാക്കുപാലിച്ചില്ലെന്നും ടെഡ്രോസ് കുറ്റപ്പെടുത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വാക്സിൻ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന
01:06 AM Jan 20, 2021 | Deepika.com