ഒഹായോ: സംവിധായകൻ ദിപിൻ ദാസ് കേരളത്തിൽ ഇരുന്നു കൊണ്ട് ആയിരുന്നു ’കട്ടും ആക്ഷനും’ ഒക്കെ പറഞ്ഞു. അതിനനുസരിച്ച് അരവിന്ദും അഞ്ജനയും പർവണേന്ദുവും ബഞ്ചി എന്ന നായക്കുട്ടി അമേരിക്കയിലിരുന്ന് അഭിനയിച്ചു. കോവിഡ് കാലത്തെ മീറ്റിംഗുകളെല്ലാം വെർച്വൽ ആയപ്പോൾ സംവിധാനവും കഴിയുമെന്നു കാട്ടിയ ഹ്രസ്വ ചിത്രം നവ മാധ്യമങ്ങളിൽ വൈറലുമായി.
വളർത്തു നായയെ കാറിൽ കെട്ടിവലിച്ചതിന്റേയും മറ്റും വാർത്തകൾക്കിടയിൽ നായക്കുട്ടിയെ നായകൻ ആക്കി മലയാളി പ്രവാസി എടുത്ത ഹ്രസ്വ ചിത്രം നവ മാധ്യമങ്ങളിൽ രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം പേരാണ്.
വളർത്തു നായയെ വീട്ടിൽ ഇരുത്തി പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന കുടുംബം. അവർ പുറത്തേക്കു പോകുന്പോൾ തന്നെയും കൊണ്ടുപോകണമെന്ന ആഗ്രഹം കഴിയുന്ന രീതിയിൽ പ്രകടിപ്പിക്കുന്ന നായക്കുട്ടി. ഗൗനിക്കാതെ കുടുംബം പുറത്തേക്ക് പോകുന്പോൾ മാസ്ക്കും കടിച്ചു പിടിച്ച് നായഓടിയെത്തുന്നു. മാസ്ക്ക് എടുക്കാത്തകാര്യം മറ്റുള്ളവർ ഓർത്തത് അപ്പോൾ. തന്നെ കൊണ്ടുപോകാതെ വീട്ടുകാർ പോകുന്നത് ജനൽ പാളികളിലൂടെ വിഷമത്തോടെ വീക്ഷിക്കുന്നതും പിന്നീട് കൊണ്ടു പോകുന്പോൾ കാറിൽ കുട്ടിയുടെ മടിയിൽ സ്നേഹത്തോടെ കിടക്കുന്നതും ബഞ്ചി എന്ന നായക്കുട്ടി മനോഹരമാക്ക
തിരുവനന്തപുരം സ്വദേശിയും കന്പ്യൂട്ടർ എഞ്ചിനീയറുമായ വികെ അരവിന്ദ് വർഷങ്ങളായി ഒഹായോയിലാണ് താമസം. പ്രസവിച്ചു ഒരു ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അമ്മയെ നഷ്ടപെട്ട ബെഞ്ചിയെ അരവിന്ദന്റെ കുടുംബം ഏറ്റെടുക്കുകയായിരുന്നു. അരവിന്ദും ഭാര്യ മേഘയും , മകൾ പർവണേന്ദുവും അടങ്ങിയ കുടുംബത്തിൽ വന്നെത്തിയ ബെഞ്ചി, മേഘയോട് വല്ലാതെ അടുത്തു.വേർപെടൽ വേദന വളരെ കൂടുതൽ ഉള്ള ’ടോയ് പൂഡിൽ’ വർഗ്ഗത്തിൽ പെട്ട നായക്കുട്ടി ആണ് ബെഞ്ചി.
സൗഹൃദ സംഭാഷണത്തിന് ഇടയിൽ കഥാകൃത്തും തന്റെ സുഹൃത്തുമായ മനോജ് ഭാസ്കറിനോട് അരവിന്ദ് ബെഞ്ചിയെ കുറിച്ചു സംസാരിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞു വന്ന കഥയും ഫിലിമുമാണ്’ യു & മി’. നായക്കുട്ടി , മനുഷ്യ രാശിക്ക് മുഴുവനും നല്ലൊരു സാമൂഹിക സന്ദേശം തരുന്ന ചിത്രം
ദിപിൻ ദാസ് കേരളത്തിൽ ഇരുന്നു കൊണ്ട് ആയിരുന്നു പൂർണമായും അമേരിക്കയിൽ ഷൂട്ട് ചെയ്ത ചിത്രം സംവിധാനം ചെയ്തത്. അതും ഒരു നായക്കുട്ടിയെ നായകൻ ആക്കി. ഇങ്ങനെ ഒരു ശ്രമം, സിനിമ ചരിത്രത്തിൽ ആദ്യം.
7 മിനിറ്റ് മാത്രം ഉള്ള ഈ ചിത്രത്തിൽ ഒരുമിനിറ്റ് വരുന്ന അതി മനോഹരം ആയ ഗാനവും ഉണ്ട്. മലയാളികൾ ഇതിനോടകം തന്നെ ഗാനത്തെ നെഞ്ചോട് ചേർത്ത് കഴിഞ്ഞു, എസ്ആർ സൂരജ് സംഗീത സംവിധാനം ചെയ്ത ഗാനം എഴുതിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥും ആലപിച്ചിരിക്കുന്നത് ജി എസ് അരുണും. മജീഷ്യനും കൂടിയായ അരവിന്ദ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ,അരവിന്ദും മകൾ പർവണേന്ദുവും കുടുംബ സുഹൃത്ത് അഞ്ജന എസ് നായരും ആണ് മറ്റ് അഭിനേതാക്കൾ.തീർത്തും കൊളംബസിൽ ചിത്രീകരിച്ച ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ ലോഞ്ചിങ് നടത്തിയത് വാവ സുരേഷ് ആയിരുന്നു.
റിപ്പോർട്ട്: പി. ശ്രീകുമാർ
വളർത്തു നായയെ കാറിൽ കെട്ടിവലിച്ചതിന്റേയും മറ്റും വാർത്തകൾക്കിടയിൽ നായക്കുട്ടിയെ നായകൻ ആക്കി മലയാളി പ്രവാസി എടുത്ത ഹ്രസ്വ ചിത്രം നവ മാധ്യമങ്ങളിൽ രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം പേരാണ്.
വളർത്തു നായയെ വീട്ടിൽ ഇരുത്തി പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന കുടുംബം. അവർ പുറത്തേക്കു പോകുന്പോൾ തന്നെയും കൊണ്ടുപോകണമെന്ന ആഗ്രഹം കഴിയുന്ന രീതിയിൽ പ്രകടിപ്പിക്കുന്ന നായക്കുട്ടി. ഗൗനിക്കാതെ കുടുംബം പുറത്തേക്ക് പോകുന്പോൾ മാസ്ക്കും കടിച്ചു പിടിച്ച് നായഓടിയെത്തുന്നു. മാസ്ക്ക് എടുക്കാത്തകാര്യം മറ്റുള്ളവർ ഓർത്തത് അപ്പോൾ. തന്നെ കൊണ്ടുപോകാതെ വീട്ടുകാർ പോകുന്നത് ജനൽ പാളികളിലൂടെ വിഷമത്തോടെ വീക്ഷിക്കുന്നതും പിന്നീട് കൊണ്ടു പോകുന്പോൾ കാറിൽ കുട്ടിയുടെ മടിയിൽ സ്നേഹത്തോടെ കിടക്കുന്നതും ബഞ്ചി എന്ന നായക്കുട്ടി മനോഹരമാക്ക
തിരുവനന്തപുരം സ്വദേശിയും കന്പ്യൂട്ടർ എഞ്ചിനീയറുമായ വികെ അരവിന്ദ് വർഷങ്ങളായി ഒഹായോയിലാണ് താമസം. പ്രസവിച്ചു ഒരു ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അമ്മയെ നഷ്ടപെട്ട ബെഞ്ചിയെ അരവിന്ദന്റെ കുടുംബം ഏറ്റെടുക്കുകയായിരുന്നു. അരവിന്ദും ഭാര്യ മേഘയും , മകൾ പർവണേന്ദുവും അടങ്ങിയ കുടുംബത്തിൽ വന്നെത്തിയ ബെഞ്ചി, മേഘയോട് വല്ലാതെ അടുത്തു.വേർപെടൽ വേദന വളരെ കൂടുതൽ ഉള്ള ’ടോയ് പൂഡിൽ’ വർഗ്ഗത്തിൽ പെട്ട നായക്കുട്ടി ആണ് ബെഞ്ചി.
സൗഹൃദ സംഭാഷണത്തിന് ഇടയിൽ കഥാകൃത്തും തന്റെ സുഹൃത്തുമായ മനോജ് ഭാസ്കറിനോട് അരവിന്ദ് ബെഞ്ചിയെ കുറിച്ചു സംസാരിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞു വന്ന കഥയും ഫിലിമുമാണ്’ യു & മി’. നായക്കുട്ടി , മനുഷ്യ രാശിക്ക് മുഴുവനും നല്ലൊരു സാമൂഹിക സന്ദേശം തരുന്ന ചിത്രം
ദിപിൻ ദാസ് കേരളത്തിൽ ഇരുന്നു കൊണ്ട് ആയിരുന്നു പൂർണമായും അമേരിക്കയിൽ ഷൂട്ട് ചെയ്ത ചിത്രം സംവിധാനം ചെയ്തത്. അതും ഒരു നായക്കുട്ടിയെ നായകൻ ആക്കി. ഇങ്ങനെ ഒരു ശ്രമം, സിനിമ ചരിത്രത്തിൽ ആദ്യം.
7 മിനിറ്റ് മാത്രം ഉള്ള ഈ ചിത്രത്തിൽ ഒരുമിനിറ്റ് വരുന്ന അതി മനോഹരം ആയ ഗാനവും ഉണ്ട്. മലയാളികൾ ഇതിനോടകം തന്നെ ഗാനത്തെ നെഞ്ചോട് ചേർത്ത് കഴിഞ്ഞു, എസ്ആർ സൂരജ് സംഗീത സംവിധാനം ചെയ്ത ഗാനം എഴുതിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥും ആലപിച്ചിരിക്കുന്നത് ജി എസ് അരുണും. മജീഷ്യനും കൂടിയായ അരവിന്ദ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ,അരവിന്ദും മകൾ പർവണേന്ദുവും കുടുംബ സുഹൃത്ത് അഞ്ജന എസ് നായരും ആണ് മറ്റ് അഭിനേതാക്കൾ.തീർത്തും കൊളംബസിൽ ചിത്രീകരിച്ച ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ ലോഞ്ചിങ് നടത്തിയത് വാവ സുരേഷ് ആയിരുന്നു.
റിപ്പോർട്ട്: പി. ശ്രീകുമാർ