കൊടുവായൂർ : കിഴക്കേത്തല റോഡ് വ്യാപാര കേന്ദ്രങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലത്ത് അഴുക്ക് ചാലിൽ മലിനജലം കെട്ടി നില്ക്കുന്നതിൽ നിന്നും ദുർഗന്ധ
മുണ്ടാവുന്നത് ഇതുവഴി യാത്രക്കാർക്ക് തീരാദുരിതമായിരിക്കുകയാണ്.
ഈ സ്ഥലത്ത് റോഡിനു വിസ്ഥാരക്കുറവുമുണ്ട്. മഴ ചാറിയാൽ അഴുക്കുചാൽ കവിഞ്ഞൊഴുകി മലിനജലം റോഡിൽ പരന്നൊഴുകാറുണ്ട്. പിന്നീട് ഇതുവഴി സഞ്ചരിക്കുന്ന കാൽനടയാത്രക്കാരുടെ ദേഹത്ത് വാഹനങ്ങൾ സഞ്ചരിക്കുന്പോൾ മലിനജലം തെറിച്ച് അലങ്കോലപ്പെടാറുണ്ട്.
ഇതിനെ തുടർകാൽനട യാത്രക്കാരും വാഹനമോടിക്കുന്നവരും തമ്മിൽവഴക്കിടുന്നതും പതിവാണ്. അഴുക്കുചാൽ ശുചീകരിച്ച് ജലഗതാഗതത്തിനു സൗകര്യമേർപ്പെടുത്താതാണ് ജലം കെട്ടിനില്ക്കാൻ കാരണമാവുന്നത്. കറുത്തിരുണ്ട നിറത്തിൽ മലിനജലം കെട്ടി നില്ക്കുന്നതിനാൽ വൈകുന്നേരമാവുന്നതോടെ
അതിരൂക്ഷമായ കൊതുകുശല്യം ഉണ്ടവുന്നത് കാൽനടയാത്രക്കാർ പകർച്ചവ്യാധി ഭീഷണിയിലുമാണ്. ഈ സ്ഥലത്ത് പ്രഭാത വ്യായാമത്തിനു നടക്കുന്നതിനിടെ പുറകിൽ വന്ന ടാങ്കർ ലോറിയിടിച്ച് ടൗണ്‍ പച്ചക്കറി വ്യാപാരി സംഭവസ്ഥലത്തു മരിച്ച സംഭവവും നടന്നിട്ടുണ്ട്. അഴുക്കുചാൽ സ്ലാബുകൾ തകർന്നതിനാൽ കാൽനട യാത്രക്കാർ
വീതി കുറഞ്ഞ റോഡിൽ സഞ്ചരിക്കുന്നത് അപകട മുനന്പിലാണ്.
ഇരുവശത്തു നിന്നും വാഹനങ്ങളെത്തിയാൽ മറികടക്കണമെങ്കിൽ സമയം ഏറെ വേണ്ടി വരും. പൊള്ളാച്ചി തൃശൂർ അന്തർ സംസ്ഥാന പാതയെന്നതിനിൽ ചരക്ക് കടത്ത് തീർത്ഥാടന വിനോദ സഞ്ചാര വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
മുണ്ടാവുന്നത് ഇതുവഴി യാത്രക്കാർക്ക് തീരാദുരിതമായിരിക്കുകയാണ്.
ഈ സ്ഥലത്ത് റോഡിനു വിസ്ഥാരക്കുറവുമുണ്ട്. മഴ ചാറിയാൽ അഴുക്കുചാൽ കവിഞ്ഞൊഴുകി മലിനജലം റോഡിൽ പരന്നൊഴുകാറുണ്ട്. പിന്നീട് ഇതുവഴി സഞ്ചരിക്കുന്ന കാൽനടയാത്രക്കാരുടെ ദേഹത്ത് വാഹനങ്ങൾ സഞ്ചരിക്കുന്പോൾ മലിനജലം തെറിച്ച് അലങ്കോലപ്പെടാറുണ്ട്.
ഇതിനെ തുടർകാൽനട യാത്രക്കാരും വാഹനമോടിക്കുന്നവരും തമ്മിൽവഴക്കിടുന്നതും പതിവാണ്. അഴുക്കുചാൽ ശുചീകരിച്ച് ജലഗതാഗതത്തിനു സൗകര്യമേർപ്പെടുത്താതാണ് ജലം കെട്ടിനില്ക്കാൻ കാരണമാവുന്നത്. കറുത്തിരുണ്ട നിറത്തിൽ മലിനജലം കെട്ടി നില്ക്കുന്നതിനാൽ വൈകുന്നേരമാവുന്നതോടെ
അതിരൂക്ഷമായ കൊതുകുശല്യം ഉണ്ടവുന്നത് കാൽനടയാത്രക്കാർ പകർച്ചവ്യാധി ഭീഷണിയിലുമാണ്. ഈ സ്ഥലത്ത് പ്രഭാത വ്യായാമത്തിനു നടക്കുന്നതിനിടെ പുറകിൽ വന്ന ടാങ്കർ ലോറിയിടിച്ച് ടൗണ്‍ പച്ചക്കറി വ്യാപാരി സംഭവസ്ഥലത്തു മരിച്ച സംഭവവും നടന്നിട്ടുണ്ട്. അഴുക്കുചാൽ സ്ലാബുകൾ തകർന്നതിനാൽ കാൽനട യാത്രക്കാർ
വീതി കുറഞ്ഞ റോഡിൽ സഞ്ചരിക്കുന്നത് അപകട മുനന്പിലാണ്.
ഇരുവശത്തു നിന്നും വാഹനങ്ങളെത്തിയാൽ മറികടക്കണമെങ്കിൽ സമയം ഏറെ വേണ്ടി വരും. പൊള്ളാച്ചി തൃശൂർ അന്തർ സംസ്ഥാന പാതയെന്നതിനിൽ ചരക്ക് കടത്ത് തീർത്ഥാടന വിനോദ സഞ്ചാര വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.