റിയാദ്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎൽഎയുമായ കെ.വി.വിജയദാസിന്റെ വേർപാടിൽ കേളി കലാ സാംസ്കാരിക വേദി അനുശോചിച്ചു. കോവിഡ് ബാധയിൽ നിന്ന് മുക്തനായശേഷം മറ്റു അസുഖങ്ങൾ വർധിച്ചതിനെതുടർന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. ഇതിനിടയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്.
കൃഷിക്കാരുടെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടേയും ഉന്നമനത്തിനായി പ്രവർത്തിച്ച പാലക്കാട് ജില്ലയിലെ ജനകീയനായൊരു നേതാവായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഒരുകൃഷിക്കാരൻ കൂടിയായ വിജയദാസ്, കർഷകരുടെ പ്രശ്നങ്ങൾ നിയമസഭിയിൽ ഉന്നയിക്കാൻ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. വിജയദാസിന്റെ അകാലവിയോഗം കർഷക പ്രസ്ഥാനത്തിനും, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.
കൃഷിക്കാരുടെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടേയും ഉന്നമനത്തിനായി പ്രവർത്തിച്ച പാലക്കാട് ജില്ലയിലെ ജനകീയനായൊരു നേതാവായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഒരുകൃഷിക്കാരൻ കൂടിയായ വിജയദാസ്, കർഷകരുടെ പ്രശ്നങ്ങൾ നിയമസഭിയിൽ ഉന്നയിക്കാൻ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. വിജയദാസിന്റെ അകാലവിയോഗം കർഷക പ്രസ്ഥാനത്തിനും, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.