കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് 990 ദിനാറായി നിജപ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും അറിയിച്ചു.
റിക്രൂട്ടുമെൻറ് ഓഫീസുകൾ വഴി കൊണ്ട് വരുന്ന ഗാർഹിക തൊഴിലാളിയുടെ ചെലവ് 990 ദിനാറായും സ്വദേശികൾ നേരിട്ട് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് 390 ദിനറുമായാണ് നിശ്ചയിച്ചിരിക്കുന്നത് . ഓഫീസ് വഴി റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ചുരുങ്ങിയത് ആറ് മാസമെങ്കിലും തൊഴിലുടമയുടെ വീട്ടിൽ ജോലി ചെയ്യണമെന്നും കാലാവധി പൂർത്തിയാക്കിയില്ലെങ്കിൽ റിക്രൂട്ട് ഓഫീസ് വീട്ടുടമക്ക് നഷ്ടപരിഹാരവും ഗാർഹിക തൊഴിലാളിയെ മാതൃ രാജ്യത്തേക്ക് അയക്കുവാനുള്ള ചെലവും വഹിക്കണമെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ റിക്രൂട്ടുമെൻറ് ഓഫീസുകൾ അമിതമായ ഫീസുകൾ വാങ്ങുന്നതിനെ തുടർന്ന് സ്വദേശികളിൽ നിന്നും നിരവധി പരാതികൾ ഉയർന്നിരുന്നു. പൗര·ാരുടെ സാന്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതൽ ഫീസ് ഈടാക്കിയാൽ വാണിജ്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ ഹോട്ട്ലൈൻ നന്പറായ 135 ലോ അല്ലെങ്കിൽ domestic.workers@manpower.gov.kw എന്ന ഇമെയിൽ വിലാസത്തിലോ പരാതി അയക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിക്രൂട്ടുമെൻറ് ഓഫീസുകൾ വഴി കൊണ്ട് വരുന്ന ഗാർഹിക തൊഴിലാളിയുടെ ചെലവ് 990 ദിനാറായും സ്വദേശികൾ നേരിട്ട് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് 390 ദിനറുമായാണ് നിശ്ചയിച്ചിരിക്കുന്നത് . ഓഫീസ് വഴി റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ചുരുങ്ങിയത് ആറ് മാസമെങ്കിലും തൊഴിലുടമയുടെ വീട്ടിൽ ജോലി ചെയ്യണമെന്നും കാലാവധി പൂർത്തിയാക്കിയില്ലെങ്കിൽ റിക്രൂട്ട് ഓഫീസ് വീട്ടുടമക്ക് നഷ്ടപരിഹാരവും ഗാർഹിക തൊഴിലാളിയെ മാതൃ രാജ്യത്തേക്ക് അയക്കുവാനുള്ള ചെലവും വഹിക്കണമെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ റിക്രൂട്ടുമെൻറ് ഓഫീസുകൾ അമിതമായ ഫീസുകൾ വാങ്ങുന്നതിനെ തുടർന്ന് സ്വദേശികളിൽ നിന്നും നിരവധി പരാതികൾ ഉയർന്നിരുന്നു. പൗര·ാരുടെ സാന്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതൽ ഫീസ് ഈടാക്കിയാൽ വാണിജ്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ ഹോട്ട്ലൈൻ നന്പറായ 135 ലോ അല്ലെങ്കിൽ domestic.workers@manpower.gov.kw എന്ന ഇമെയിൽ വിലാസത്തിലോ പരാതി അയക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ