കുവൈറ്റ് സിറ്റി: ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കാനിരുന്ന പാർലമെന്റ് യോഗം മാറ്റിവച്ചതായി സ്പീക്കർ മർസൂക്ക് അലി അൽ ഗാനിം അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി അമീർ ശൈഖ് നവാഫ് അൽ അഹമദ് ജാബർ അൽ സബ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.
പ്രധാനന്ത്രിക്കെതിരെ പാർലിമെന്റ് അംഗങ്ങൾ നൽകിയ കുറ്റവിചാരണ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ഇരിക്കെയാണ് സർക്കാർ രാജി സമർപ്പിച്ചത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ ചുമതലകൾ തുടരുവാൻ അമീർ സർക്കാരിന് നിർദ്ദേശം നൽകി. സർക്കാരും പുതുതായി തെരഞ്ഞടുക്കപ്പെട്ട എംപിമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. 50 അംഗ പാർലമെൻറിൽ 38 അംഗങ്ങളുമായി പ്രതിപക്ഷത്തിനാണ് നിലവിൽ മുൻതൂക്കം. പ്രതിപക്ഷത്തിന് മുൻതൂക്കമുള്ളതിനാൽ സർക്കാരും പാർലമെൻറും തമ്മിലുള്ള സംഘർഷം തുടരുവനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രധാനന്ത്രിക്കെതിരെ പാർലിമെന്റ് അംഗങ്ങൾ നൽകിയ കുറ്റവിചാരണ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ഇരിക്കെയാണ് സർക്കാർ രാജി സമർപ്പിച്ചത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ ചുമതലകൾ തുടരുവാൻ അമീർ സർക്കാരിന് നിർദ്ദേശം നൽകി. സർക്കാരും പുതുതായി തെരഞ്ഞടുക്കപ്പെട്ട എംപിമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. 50 അംഗ പാർലമെൻറിൽ 38 അംഗങ്ങളുമായി പ്രതിപക്ഷത്തിനാണ് നിലവിൽ മുൻതൂക്കം. പ്രതിപക്ഷത്തിന് മുൻതൂക്കമുള്ളതിനാൽ സർക്കാരും പാർലമെൻറും തമ്മിലുള്ള സംഘർഷം തുടരുവനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ