+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറുപവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍

കാസര്‍ഗോഡ്: പൂട്ടിയിട്ട വീട് കുത്തിതുറന്ന് ആറുപവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. മലപ്പുറം തിരൂരിലെപി.പി.അമീറലിയെ(35)യാണ് എസ്ഐ വിഷ്ണു
ആറുപവന്‍ സ്വര്‍ണം കവര്‍ന്ന  കേസിലെ മൂന്നാം പ്രതി  അറസ്റ്റില്‍
കാസര്‍ഗോഡ്: പൂട്ടിയിട്ട വീട് കുത്തിതുറന്ന് ആറുപവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. മലപ്പുറം തിരൂരിലെപി.പി.അമീറലിയെ(35)യാണ് എസ്ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ 25ന് തളങ്കര പള്ളിക്കാല്‍ റെയില്‍പാളത്തിന് സമീപത്തെ ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതിയാണ് അമീറലി. അന്നു കവര്‍ച്ചാ സംഘത്തില്‍പ്പെട്ട മട്ടന്നൂര്‍ സ്വദേശി വിജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു.

മറ്റൊരു പ്രതിയായ കാസര്‍ഗോട്ടെ ലത്തീഫിനെ സുള്ള്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷപ്പെടാനും മോഷണ മുതല്‍ വില്‍പ്പന നടത്താനും സഹായിച്ച ആളാണ് അമീറലിയെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജു, സുരേന്ദ്രന്‍, അനില്‍, അജിത് എന്നിവരും അമീറലിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.