വാഷിംഗ്ടൺ ഡിസി: ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കു മുന്പായി പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവരും വലതുപക്ഷ സംഘടനകളും അമേരിക്കയിലുടനീളം സായുധപ്രക്ഷോഭം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐയും യുഎസ് നാഷണൽ ഗാർഡ് ബ്യൂറോയും മുന്നറിയിപ്പു നൽകി. ജനുവരി 20നാണു സത്യപ്രതിജ്ഞ.
രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും അന്പതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടത്താനുള്ള ആഹ്വാനം ഇന്റർനെറ്റ് വഴി നടക്കുന്നുണ്ട്. 17ന് പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്കും സത്യപ്രതിജ്ഞദിവസം വാഷിംഗ്ടൺ ഡിസിയിൽ റാലിക്കും പദ്ധതിയൊരുങ്ങുന്നതായി റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് ട്രംപ് 24 വരെ വാഷിംഗ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന കാപ്പിറ്റോൾ കലാപം പോലെയൊന്ന് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സുരക്ഷാ ഏജൻസികൾ സ്വീകരിച്ചുതുടങ്ങി. ആഴ്ചയവസാനത്തോടെ 10,000 നാഷണൽ ഗാർഡുകളെ വാഷിംഗ്ടൺ ഡിസിയിൽ വിന്യസിക്കും. എന്തിനും തയാറായി മറ്റൊരു 5,000 ഗാർഡുകളെക്കൂടി തയാറാക്കി നിർത്തും.
ട്രംപിനെ പിന്തുണയ്ക്കുന്നവരും വലതുപക്ഷ സംഘടനാംഗങ്ങളുമായ 70,000 പേരുടെ അക്കൗണ്ടുകൾ റദ്ദാക്കിയതായി ട്വിറ്റർ അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ‘ട്രംപിന്റെ വിജയം അപഹരിക്കപ്പെട്ടു’ എന്ന ഉള്ളടക്കമുള്ള ഏതു പോസ്റ്റും നിരോധിക്കുമെന്നു ഫേസ്ബുക്ക് അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനായി ആരും വാഷിംഗ്ടൺ ഡിസിയിലേക്കു വരേണ്ടെന്നു ബൈഡന്റെ ടീം അറിയിച്ചു.
ഇതിനിടെ, കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ ട്രംപിനെതിരേ ഡെമോക്രാറ്റുകൾ ആരംഭിച്ച ഇംപീച്ച്മെന്റ് പ്രമേയത്തിൽ ജനപ്രതിനിധിസഭയിൽ ഇന്നു വോട്ടോടുപ്പു നടന്നേക്കും. 25-ാം ഭേദഗതി പ്രയോഗിച്ച് ട്രംപിനെ പുറത്താക്കാൻ താത്പര്യമില്ലെന്നാണു വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നിലപാട്. യുഎസിന്റെ ചരിത്രത്തിൽ രണ്ടുവട്ടം ഇംപീച്ച്മെന്റിനു വിധേയനാകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്.
രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും അന്പതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടത്താനുള്ള ആഹ്വാനം ഇന്റർനെറ്റ് വഴി നടക്കുന്നുണ്ട്. 17ന് പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്കും സത്യപ്രതിജ്ഞദിവസം വാഷിംഗ്ടൺ ഡിസിയിൽ റാലിക്കും പദ്ധതിയൊരുങ്ങുന്നതായി റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് ട്രംപ് 24 വരെ വാഷിംഗ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന കാപ്പിറ്റോൾ കലാപം പോലെയൊന്ന് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സുരക്ഷാ ഏജൻസികൾ സ്വീകരിച്ചുതുടങ്ങി. ആഴ്ചയവസാനത്തോടെ 10,000 നാഷണൽ ഗാർഡുകളെ വാഷിംഗ്ടൺ ഡിസിയിൽ വിന്യസിക്കും. എന്തിനും തയാറായി മറ്റൊരു 5,000 ഗാർഡുകളെക്കൂടി തയാറാക്കി നിർത്തും.
ട്രംപിനെ പിന്തുണയ്ക്കുന്നവരും വലതുപക്ഷ സംഘടനാംഗങ്ങളുമായ 70,000 പേരുടെ അക്കൗണ്ടുകൾ റദ്ദാക്കിയതായി ട്വിറ്റർ അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ‘ട്രംപിന്റെ വിജയം അപഹരിക്കപ്പെട്ടു’ എന്ന ഉള്ളടക്കമുള്ള ഏതു പോസ്റ്റും നിരോധിക്കുമെന്നു ഫേസ്ബുക്ക് അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനായി ആരും വാഷിംഗ്ടൺ ഡിസിയിലേക്കു വരേണ്ടെന്നു ബൈഡന്റെ ടീം അറിയിച്ചു.
ഇതിനിടെ, കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ ട്രംപിനെതിരേ ഡെമോക്രാറ്റുകൾ ആരംഭിച്ച ഇംപീച്ച്മെന്റ് പ്രമേയത്തിൽ ജനപ്രതിനിധിസഭയിൽ ഇന്നു വോട്ടോടുപ്പു നടന്നേക്കും. 25-ാം ഭേദഗതി പ്രയോഗിച്ച് ട്രംപിനെ പുറത്താക്കാൻ താത്പര്യമില്ലെന്നാണു വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നിലപാട്. യുഎസിന്റെ ചരിത്രത്തിൽ രണ്ടുവട്ടം ഇംപീച്ച്മെന്റിനു വിധേയനാകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്.