റിയാദ്: ഫലപ്രദമായ സേവനമാണ് മനുഷ്യരാശിയുടെ പൊതുവായ ദൗത്യമെന്ന് തെളിയിച്ച വ്യവസായിയാണ് ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവായ ഡോ. സിദ്ദീഖ് അഹമ്മദ് എന്ന് സൗദി അറേബ്യയിലെ വിവിധ പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു.
പ്രതികൂല സാഹചര്യങ്ങളിൽ പ്രവാസി ജീവതങ്ങൾ പ്രതിസന്ധികളുടെ ചുഴിയിൽ പെടുന്പോൾ ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന മനുഷ്യസ്നേഹിയാണ് സിദ്ദീഖ് അഹമ്മദ് അങ്ങനെയൊരാളെ ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് തെരഞ്ഞെടുത്തതിൽ പ്രവാസികൾക്ക് അനൽപമായ ആഹ്ലാദമുണ്ടെന്ന് റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എൻആർകെ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിള പറഞ്ഞു.
ബിസിനസ് രംഗത്തും സേവന രംഗത്ത് വേറിട്ട ശൈലി സ്വീകരിച്ച വ്യവസായിയാണ് ഡോ.സിദ്ദിഖ് അഹമ്മദ്. അർഹതക്കുള്ള അംഗീകാരമാണ് പ്രവാസി ഭാരതീയ പുരസ്കാരം. നേരത്തെ തന്നെ അദ്ദേഹത്തെ തേടിയെത്തേണ്ട ഈ പുരസ്കാരം വൈകിയെങ്കിലും ലഭിച്ചതിൽ സൗദിയിലെ കഐംസിസി പ്രവർത്തകരോടൊപ്പം കഐംസിസി നാഷണൽ കമ്മിറ്റിയും അതീവ സന്തോഷത്തിലാണെന്ന് കെ എം സി സി ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
ജീവകാരുണ്യരംഗത്ത് സ്വയം നിശബ്ദമായി പ്രവർത്തിക്കുന്പോൾ തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ആശ്രയമാണ് അദ്ദേഹവും സംരംഭങ്ങളും. കഐംസിസി പ്രസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങളിൽ ശക്തിയും സാന്ത്വനവുമായി കൂടെ നിൽക്കാൻ സിദ്ദീക്ക് അഹമ്മദ് എന്നും മുൻപന്തിയിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യാത്ര ചിലവിന് പണമില്ലാതെ ജ·നാട് സ്വപ്നം കണ്ട് സൗദി ജയിലിൽ കഴിഞ്ഞ പ്രവാസികളുടെ സ്വപ്ന സാഫല്യത്തിന് തുടക്കമിട്ടതുൾപ്പടെ ന· മാത്രം മുൻനിർത്തി നിരവധി നിരാലംബരായ പ്രവാസികളുടെ കണ്ണീരൊപ്പാൻ കൃത്യസമയത്ത് ഇടപെട്ട് പരിഹാരം കണ്ട അസഖ്യം സംഭവങ്ങൾ ഈ സമയത്ത് ഓർത്തെടുക്കാനാകുന്നുണ്ട്. വൈകിയാണെങ്കിലും അദ്ദേഹത്തിന് ലഭിച്ച ഈ അംഗീകാരം സാമൂഹ്യ രംഗത്ത് കർമ്മ സജീവതയോടെ മുന്നോട്ട് പോകാൻ കൂടുതൽ പ്രചോദനമാകുമെന്ന് ഒ ഐ സി സി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.
ഉയർച്ചയിലും ലാളിത്യം കൈവിടാതെയും പ്രകൃതിയേയും മനുഷ്യരേയും സ്നേഹിക്കുകയും കേരളത്തിന്റെ സമഗ്ര വികസനത്തിന് തന്േറതായ വ്യക്തമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുകയും അത്തരം പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഡോ.സിദ്ദീഖ് അഹമ്മദിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാൻ സത്താർ കായംകുളം, ജനറൽ കണ്വീനർ ഉമർ മുക്കം എന്നിവർ അഭിപ്രായപ്പെട്ടു.
സ്വപ്രയത്നം കൊണ്ട് വാണിജ്യ രംഗത്തുണ്ടാക്കിയ അഭിവൃദ്ധി സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് കൂടി പങ്കുവച്ച് നൽകുന്ന വിശാല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും പ്രവാസി സമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും മുൻ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഇറാം ഗ്രൂപ്പിന്റെ എല്ലാ വിഭാഗങ്ങളിലും ലോകത്തിന്റെ വിവധ കോണുകളിൽ നിന്നുള്ളവർ തൊഴിലെടുക്കുന്നുണ്ട്, അവർക്കിടയിലെല്ലാം ഈ മലയാളി മേധാവി മാതൃകയും ഗ്രൂപ്പിലെ മലയാളികൾക്ക് അഭിമാനവുമാണ്.
ഇ-ടോയ്ലെറ്റ് എന്ന വ്യത്യസ്തവും ന്യൂതനവുമായ ശുചിത്വ പദ്ധതിയിലൂടെ ലോക ശ്രദ്ധ നേടുകയും പല രാജ്യങ്ങളിലെയും സർക്കാർ ശുചിത്വ പദ്ധതിയിലേക്ക് പുതിയ ആശയം ലഭ്യമാക്കുകയും ചിലയിടങ്ങളിൽ നടപ്പാക്കുകയും ചെയ്തു. മാതാവിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ സേവനങ്ങളും ഭവന രഹിതർക്ക് വീടുകൾ നൽകുന്ന പദ്ധതികളും അനേകം നിലാരംബരെ ചേർത്ത് നിർത്തുന്നതായിരുന്നു. പുതു തലമുറയിലെ സംരംഭകർക്ക് ബിസിനസിലെ വ്യത്യസ്ഥതയുടെ വഴി തിരഞ്ഞെടുക്കാനും വാണിജ്യ താല്പര്യത്തിനപ്പുറത്ത് സാമൂഹ്യ പ്രതിബദ്ധതയിലൂന്നി എങ്ങനെ സംരംഭകത്വം സമൂഹത്തിന് കൂടി ഗുണമുള്ള രീതിയിലാക്കാം എന്നതിനുള്ള ഒരു പാഠപുസ്തകം കൂടിയാണ് ഡോ. സിദ്ദീക്ക് അഹമ്മദ്. അദ്ദേഹത്തിന്റെ പ്രവാസി ഭാരതീയ സമ്മാൻ ലബ്ദിയിൽ റിയാദിലെ ചെറുതും വലുതുമായ പ്രവാസി സാമൂഹ്യ സാംസ്കാരിക സംഘടനകളും പൊതുപ്രവർത്തകരും ഏറെ ആഹ്ളാദഭരിതരാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
പ്രതികൂല സാഹചര്യങ്ങളിൽ പ്രവാസി ജീവതങ്ങൾ പ്രതിസന്ധികളുടെ ചുഴിയിൽ പെടുന്പോൾ ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന മനുഷ്യസ്നേഹിയാണ് സിദ്ദീഖ് അഹമ്മദ് അങ്ങനെയൊരാളെ ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് തെരഞ്ഞെടുത്തതിൽ പ്രവാസികൾക്ക് അനൽപമായ ആഹ്ലാദമുണ്ടെന്ന് റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എൻആർകെ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിള പറഞ്ഞു.
ബിസിനസ് രംഗത്തും സേവന രംഗത്ത് വേറിട്ട ശൈലി സ്വീകരിച്ച വ്യവസായിയാണ് ഡോ.സിദ്ദിഖ് അഹമ്മദ്. അർഹതക്കുള്ള അംഗീകാരമാണ് പ്രവാസി ഭാരതീയ പുരസ്കാരം. നേരത്തെ തന്നെ അദ്ദേഹത്തെ തേടിയെത്തേണ്ട ഈ പുരസ്കാരം വൈകിയെങ്കിലും ലഭിച്ചതിൽ സൗദിയിലെ കഐംസിസി പ്രവർത്തകരോടൊപ്പം കഐംസിസി നാഷണൽ കമ്മിറ്റിയും അതീവ സന്തോഷത്തിലാണെന്ന് കെ എം സി സി ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
ജീവകാരുണ്യരംഗത്ത് സ്വയം നിശബ്ദമായി പ്രവർത്തിക്കുന്പോൾ തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ആശ്രയമാണ് അദ്ദേഹവും സംരംഭങ്ങളും. കഐംസിസി പ്രസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങളിൽ ശക്തിയും സാന്ത്വനവുമായി കൂടെ നിൽക്കാൻ സിദ്ദീക്ക് അഹമ്മദ് എന്നും മുൻപന്തിയിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യാത്ര ചിലവിന് പണമില്ലാതെ ജ·നാട് സ്വപ്നം കണ്ട് സൗദി ജയിലിൽ കഴിഞ്ഞ പ്രവാസികളുടെ സ്വപ്ന സാഫല്യത്തിന് തുടക്കമിട്ടതുൾപ്പടെ ന· മാത്രം മുൻനിർത്തി നിരവധി നിരാലംബരായ പ്രവാസികളുടെ കണ്ണീരൊപ്പാൻ കൃത്യസമയത്ത് ഇടപെട്ട് പരിഹാരം കണ്ട അസഖ്യം സംഭവങ്ങൾ ഈ സമയത്ത് ഓർത്തെടുക്കാനാകുന്നുണ്ട്. വൈകിയാണെങ്കിലും അദ്ദേഹത്തിന് ലഭിച്ച ഈ അംഗീകാരം സാമൂഹ്യ രംഗത്ത് കർമ്മ സജീവതയോടെ മുന്നോട്ട് പോകാൻ കൂടുതൽ പ്രചോദനമാകുമെന്ന് ഒ ഐ സി സി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.
ഉയർച്ചയിലും ലാളിത്യം കൈവിടാതെയും പ്രകൃതിയേയും മനുഷ്യരേയും സ്നേഹിക്കുകയും കേരളത്തിന്റെ സമഗ്ര വികസനത്തിന് തന്േറതായ വ്യക്തമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുകയും അത്തരം പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഡോ.സിദ്ദീഖ് അഹമ്മദിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാൻ സത്താർ കായംകുളം, ജനറൽ കണ്വീനർ ഉമർ മുക്കം എന്നിവർ അഭിപ്രായപ്പെട്ടു.
സ്വപ്രയത്നം കൊണ്ട് വാണിജ്യ രംഗത്തുണ്ടാക്കിയ അഭിവൃദ്ധി സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് കൂടി പങ്കുവച്ച് നൽകുന്ന വിശാല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും പ്രവാസി സമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും മുൻ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഇറാം ഗ്രൂപ്പിന്റെ എല്ലാ വിഭാഗങ്ങളിലും ലോകത്തിന്റെ വിവധ കോണുകളിൽ നിന്നുള്ളവർ തൊഴിലെടുക്കുന്നുണ്ട്, അവർക്കിടയിലെല്ലാം ഈ മലയാളി മേധാവി മാതൃകയും ഗ്രൂപ്പിലെ മലയാളികൾക്ക് അഭിമാനവുമാണ്.
ഇ-ടോയ്ലെറ്റ് എന്ന വ്യത്യസ്തവും ന്യൂതനവുമായ ശുചിത്വ പദ്ധതിയിലൂടെ ലോക ശ്രദ്ധ നേടുകയും പല രാജ്യങ്ങളിലെയും സർക്കാർ ശുചിത്വ പദ്ധതിയിലേക്ക് പുതിയ ആശയം ലഭ്യമാക്കുകയും ചിലയിടങ്ങളിൽ നടപ്പാക്കുകയും ചെയ്തു. മാതാവിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ സേവനങ്ങളും ഭവന രഹിതർക്ക് വീടുകൾ നൽകുന്ന പദ്ധതികളും അനേകം നിലാരംബരെ ചേർത്ത് നിർത്തുന്നതായിരുന്നു. പുതു തലമുറയിലെ സംരംഭകർക്ക് ബിസിനസിലെ വ്യത്യസ്ഥതയുടെ വഴി തിരഞ്ഞെടുക്കാനും വാണിജ്യ താല്പര്യത്തിനപ്പുറത്ത് സാമൂഹ്യ പ്രതിബദ്ധതയിലൂന്നി എങ്ങനെ സംരംഭകത്വം സമൂഹത്തിന് കൂടി ഗുണമുള്ള രീതിയിലാക്കാം എന്നതിനുള്ള ഒരു പാഠപുസ്തകം കൂടിയാണ് ഡോ. സിദ്ദീക്ക് അഹമ്മദ്. അദ്ദേഹത്തിന്റെ പ്രവാസി ഭാരതീയ സമ്മാൻ ലബ്ദിയിൽ റിയാദിലെ ചെറുതും വലുതുമായ പ്രവാസി സാമൂഹ്യ സാംസ്കാരിക സംഘടനകളും പൊതുപ്രവർത്തകരും ഏറെ ആഹ്ളാദഭരിതരാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ