ബ്രിട്ടനിൽ ഒരു നേതൃമാറ്റം ആസന്നമായിരിക്കുന്നു. ബ്രെക്സിറ്റിൽ പ്രധാനമന്ത്രി തെരേസ മേ അന്പേ പരാജയപ്പെട്ടതാണ് ഈ മാറ്റം അനിവാര്യമാക്കിയത്. പക്ഷേ, പകരം ആര്? ഏറെപ്പേർ രംഗത്തുണ്ട്. പ്രമുഖ സ്ഥാനമോഹികളുടെ എണ്ണം ഒരു ഡസനിലേറെ.
ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്, മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ, ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജെറേമി ഹണ്ട്, റോറി സ്റ്റുവർട്ട്, എസ്തർ മക്വേ എന്നിങ്ങനെ നീളുന്നു ആ നിര. ഇതിൽ ബോറിസ് ജോൺസണാണ് ഇപ്പോൾ നേരിയ മുൻതൂക്കം. ഇതു മാറിമറിയാം. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദും കഴിഞ്ഞദിവസം രംഗത്തെത്തി.
ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷ. 2022ലാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പു നടക്കേണ്ടത്. അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് പ്രധാനമന്ത്രിയെ മാറ്റാം. പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാളാവും പ്രധാനമന്ത്രിയാവുക.
ബ്രെക്സിറ്റിന്റെ പേരിൽ സ്ഥാനം പോകുന്ന ആദ്യ പ്രധാനമന്ത്രിയല്ല മേ. ആദ്യം ഇരയായത് ഡേവിഡ് കാമറോണാണ്. നേരിയ ഭൂരിപക്ഷത്തിന് ബ്രെക്സിറ്റിനുള്ള ഹിതപരിശോധന വിജയിച്ചെങ്കിലും കാമറോണിനു പുറത്തുപോകേണ്ടിവന്നു. പിന്നീടെത്തിയ തെരേസ മേ ബ്രെക്സിറ്റ് ഫലവത്താക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, അകത്തുനിന്നും പുറത്തുനിന്നും ശക്തമായ ആക്രമണമാണവർ നേരിട്ടത്. അവസാനം കഴിഞ്ഞ വെള്ളിയാഴ്ച രാജി പ്രഖ്യാപിക്കേണ്ടിവന്നു.
യൂറോപ്യൻ യൂണിയനുമായി നല്ലൊരു ധാരണയിൽ പോയില്ലെങ്കിൽ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയാകെ കുഴപ്പത്തിലാകുമെന്ന ആശങ്കയാണ് ജനങ്ങളെയും നേതാക്കളിൽ ഒരു വിഭാഗത്തെയും ബ്രെക്സിറ്റിനെതിരാക്കിയത്. സങ്കീർണമാണ് യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിട്ടുപോകൽ എന്ന യാഥാർഥ്യം ബ്രിട്ടീഷുകാർ മനസിലാക്കിയിരിക്കുന്നു. പക്ഷേ ഇനിയിപ്പോൾ വിട്ടുപോന്നേ തീരൂ. പിടിച്ചുനിൽക്കാനുള്ള വഴികൾ കണ്ടെത്തി തിരിച്ചുപോരാനാണിപ്പോൾ ശ്രമം. അതത്ര എളുപ്പമല്ല.
തന്ത്രജ്ഞനായൊരു നേതാവിന്റെ അഭാവം ബ്രിട്ടനുണ്ട്. ഇന്നത്തേക്കുള്ള നേതാവല്ല, നാളത്തേക്കുള്ള നേതാവിനെയാണിപ്പോൾ ബ്രിട്ടന് ആവശ്യം. യുവവോട്ടർമാരെ ആകർഷിക്കാനാകുന്ന നേതാവിന് കൂടുതൽ സാധ്യതയുണ്ട്.
മാൻ ബുക്കർ ഒമാനിലേക്ക്
അറബി സാഹിത്യം ഏറെ ആഴവും പരപ്പുമുള്ളതാണ്. എന്നാൽ അറബി സാഹിത്യകാരികളെക്കുറിച്ചു വളരെ കുറച്ചു മാത്രമേ നാം കേട്ടിട്ടുള്ളൂ. ഒമാനി എഴുത്തുകാരി ജോക്ക അൽ ഹാർതി ഇത്തവണത്തെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയപ്പോൾ ആരാണിതെന്നു പലരും ചോദിച്ചിട്ടുണ്ടാവും. ജോക്കയുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണു പുരസ്കാരം.
ആദ്യമായാണ് ഒരു ഒമാനി സാഹിത്യകാരിയുടെ സൃഷ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്നത്. മർലിൻ ബൂത്താണു വിവർത്തക. സമ്മാനത്തുക ഇരുവരും പങ്കിടും. കടുത്ത യാഥാസ്ഥിതികതയിൽനിന്ന് ആധുനികതയിലേക്കുള്ള ഒമാന്റെ പരിണാമം ഗ്രാമീണാന്തരീക്ഷത്തിലാണ് നോവലിൽ വരച്ചുകാട്ടിയിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സങ്കീർണതയും നോവലിൽ ചർച്ച ചെയ്യപ്പെടുന്നു. മസ്കറ്റിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അധ്യാപികയായ ജോക്ക അൽ ഹാർതി എഡിൻബറോ സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് കവിതയിൽ ബിരുദം നേടിയിട്ടുണ്ട്.
സാധ്യത തേടി ട്രംപ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒളിഞ്ഞും തെളിഞ്ഞും തുടരുന്പോഴും അമേരിക്കയുടെ വ്യാപാരരംഗം ശക്തമാക്കാൻ വഴികൾ തേടുകയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ സന്ദർശന പരിപാടിയുമായി ട്രംപ് ജപ്പാനിലെത്തിയത് ഈ ലക്ഷ്യത്തോടെയാണ്.
ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം അല്പംകൂടി ന്യായയുക്തമാക്കണമെന്നതാണ് ട്രംപിന്റെ നിലപാട്. ജപ്പാനുമായി വളരെ നല്ല ബന്ധത്തിലാണ് അമേരിക്ക. പ്രധാനമന്ത്രി ഷിൻസെ ആബെയാകട്ടെ ട്രംപിന്റെ ഉറ്റ സുഹൃത്തും. പക്ഷേ, വ്യാപാരക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കൊന്നും ട്രംപ് തയാറല്ല.
ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു സന്ദർശനകാലത്തെ പല പരിപാടികളും. ഇരുവരും ചേർന്നു ഗോൾഫ് കളിച്ചു. സുമോ ഗുസ്തി കാണാനും ട്രംപ് സമയം കണ്ടെത്തി. അമേരിക്കയുടെ വന്പൻ വ്യാപാര പങ്കാളിയാണു ജപ്പാനെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ചില പോരായ്മകളുണ്ടെന്നു ട്രംപ് കരുതുന്നു.
ജപ്പാനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടൊയോട്ട, ഹോണ്ട, നിസാൻ എന്നിവയുടെ തലവന്മാരുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ച നടത്തി. വരും മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വലിയ ഇടപാടുകൾ ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. പല രാജ്യങ്ങളുമായും അമേരിക്കയ്ക്ക് ഇപ്പോൾ വ്യാപാര തർക്കങ്ങളുണ്ട്. ഇതിനിടെ ജപ്പാനുമായി നല്ല വ്യാപാരബന്ധമുണ്ടാക്കിയാൽ ഇരുകൂട്ടർക്കും അതു ഗുണകരമാകും.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഷിൻസെ ഈ സന്ദർശനം തനിക്കു പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. ജപ്പാനിന്റെ ചക്രവർത്തിയായി നരുഹിതോ സ്ഥാനാരോഹണം ചെയ്തശേഷം ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ആദ്യ വിദേശ നേതാവാണ് ട്രംപ്. ടോക്കിയോ കൊട്ടാരത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. പരിഭാഷകരില്ലാതെതന്നെ ഇരുവരും സംഭാഷണം നടത്തി. നരുഹിതോ ഓക്സ്ഫഡിലും മസാകോ ചക്രവർത്തിനി ഹാർവാർഡിലും വിദ്യാഭ്യാസം നേടിയവരാണ്.
വ്യാപാര ബന്ധങ്ങളിൽ അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങില്ലെന്നു ചൈന ഈയിടെ വ്യക്തമാക്കിയിരുന്നു. ചൈനയിൽനിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 30000 കോടി ഡോളറിന്റെ അധികച്ചുങ്കം അമേരിക്ക ഏർപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്കു ചൈനയും ചുങ്കം കൂട്ടി. 6000 കോടി ഡോളറിന്റെ അധിക ചുങ്കമാണിത്. അധിക നികുതി ജൂൺ ഒന്നിനു നിലവിൽവരും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ കനക്കുമെന്ന സൂചനയാണിതു നൽകുന്നത്.
ചൈനയുമായുള്ള വ്യാപാര ചർച്ച തുടരുമെന്നു ട്രംപ് പറയുന്നുണ്ട്. ചൈനയെ സമ്മർദത്തിൽ നിർത്തി മറ്റു സാധ്യതകൾ പരമാവധി തേടാനുള്ള ശ്രമമാണിപ്പോൾ ട്രംപ് നടത്തുന്നത്.
കുർസ് പുറത്തായി
സഖ്യകക്ഷിയുടെ അഴിമതിച്ചെളി തെറിച്ച ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പുറത്തായി. വലിയ പ്രതീക്ഷകളോടെ അധികാരത്തിലെത്തിയ മുപ്പത്തിരണ്ടുകാരനായ യുവനേതാവിന്റെ സഖ്യകക്ഷിയായിരുന്ന ഫ്രീഡം പാർട്ടിയും അവിശ്വാസത്തെ അനുകൂലിച്ചു. അവിശ്വാസം പാർലമെന്റ് അംഗീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ഡോറിസ് ബുറേസ് അറിയിച്ചു.
"ഇബിസാ ഗേറ്റ്' എന്നറിയപ്പെട്ട ഈ അഴിമതിക്കേസിൽ സഖ്യകക്ഷിയിൽപെട്ട വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്ത്യൻ സ്ട്രാഷേ ആണു പ്രതി. സ്ട്രാഷേയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നൽകിയ സഹായത്തിനു പ്രത്യുപകാരമായി വഴിവിട്ട് പൊതുകരാറുകൾ നൽകിയെന്നായിരുന്നു ആരോപണം. ഇതെത്തുടർന്ന് കുർസ് ഫ്രീഡം പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചു. പക്ഷേ, അഴിമതിയുടെ ഉത്തരവാദിത്വം കുർസ് ഏറ്റെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ അങ്ങനെ ഏറ്റവും കുറഞ്ഞ കാലാവധി അധികാരത്തിലിരുന്ന ചാൻസലറുമായി.
ശ്രീലങ്ക തിരിച്ചുവരവിന്
ശ്രീലങ്ക സാധാരണനിലയിലേക്കു വരാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളുടെ ആഘാതത്തിൽനിന്നു രാജ്യം മോചിതമായി വരുന്നതേയുള്ളൂ.
നിരവധി രാജ്യങ്ങൾ അവിടേക്കു സന്ദർശകവിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ ടൂറിസം വ്യവസായം താറുമാറായി. സന്ദർശകരുടെ വിശ്വാസം ആർജിക്കണമെങ്കിൽ സുരക്ഷ ഉറപ്പാക്കണം. അക്കാര്യത്തിൽ ഇനിയും മതിയായ ഉറപ്പു നൽകാൻ ശ്രീലങ്കയ്ക്കു കഴിയുന്നില്ല.
440 കോടി ഡോളറിന്റെ വരുമാനാണു ടൂറിസം മേഖലയിൽനിന്നു ലഭിക്കുന്നത്. ചൈന ഈയിടെ സന്ദർശക വിലക്കിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും വിലക്ക് പിൻവലിച്ചിട്ടില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്നാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ചില ഇളവുകൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണു പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റർ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പിടികൂടിയതായി ഈയിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ യോഗത്തെ സിരിസേന അറിയിച്ചു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണു പ്രസിഡന്റ് ചർച്ച നടത്തിയത്.
സ്ഫോടനവുമായി ബന്ധപ്പെട്ട 69 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇവർ സൗദി അറേബ്യയിലുണ്ടെന്നാണു വിവരം. ഇവർ സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരല്ലെങ്കിലും കസ്റ്റഡിയിലെടുക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അന്വേഷണ സംഘത്തിന്. ശ്രീലങ്കൻ പോലീസിലെ ക്രിമിനൽ അന്വേഷണ വിഭാഗവും ഭീകരവിരുദ്ധ അന്വേഷണ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗവും ഇവരെ സഹായിക്കുന്നു. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത നിരപരാധികളെ മോചിപ്പിക്കണമെന്ന് ഒരു സംഘം രാഷ്ട്രീയ നേതാക്കൾ പ്രസിഡന്റ് സിരിസേനയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് അവർ ആരോപിക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി
ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്, മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ, ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജെറേമി ഹണ്ട്, റോറി സ്റ്റുവർട്ട്, എസ്തർ മക്വേ എന്നിങ്ങനെ നീളുന്നു ആ നിര. ഇതിൽ ബോറിസ് ജോൺസണാണ് ഇപ്പോൾ നേരിയ മുൻതൂക്കം. ഇതു മാറിമറിയാം. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദും കഴിഞ്ഞദിവസം രംഗത്തെത്തി.
ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷ. 2022ലാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പു നടക്കേണ്ടത്. അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് പ്രധാനമന്ത്രിയെ മാറ്റാം. പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാളാവും പ്രധാനമന്ത്രിയാവുക.
ബ്രെക്സിറ്റിന്റെ പേരിൽ സ്ഥാനം പോകുന്ന ആദ്യ പ്രധാനമന്ത്രിയല്ല മേ. ആദ്യം ഇരയായത് ഡേവിഡ് കാമറോണാണ്. നേരിയ ഭൂരിപക്ഷത്തിന് ബ്രെക്സിറ്റിനുള്ള ഹിതപരിശോധന വിജയിച്ചെങ്കിലും കാമറോണിനു പുറത്തുപോകേണ്ടിവന്നു. പിന്നീടെത്തിയ തെരേസ മേ ബ്രെക്സിറ്റ് ഫലവത്താക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, അകത്തുനിന്നും പുറത്തുനിന്നും ശക്തമായ ആക്രമണമാണവർ നേരിട്ടത്. അവസാനം കഴിഞ്ഞ വെള്ളിയാഴ്ച രാജി പ്രഖ്യാപിക്കേണ്ടിവന്നു.
യൂറോപ്യൻ യൂണിയനുമായി നല്ലൊരു ധാരണയിൽ പോയില്ലെങ്കിൽ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയാകെ കുഴപ്പത്തിലാകുമെന്ന ആശങ്കയാണ് ജനങ്ങളെയും നേതാക്കളിൽ ഒരു വിഭാഗത്തെയും ബ്രെക്സിറ്റിനെതിരാക്കിയത്. സങ്കീർണമാണ് യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിട്ടുപോകൽ എന്ന യാഥാർഥ്യം ബ്രിട്ടീഷുകാർ മനസിലാക്കിയിരിക്കുന്നു. പക്ഷേ ഇനിയിപ്പോൾ വിട്ടുപോന്നേ തീരൂ. പിടിച്ചുനിൽക്കാനുള്ള വഴികൾ കണ്ടെത്തി തിരിച്ചുപോരാനാണിപ്പോൾ ശ്രമം. അതത്ര എളുപ്പമല്ല.
തന്ത്രജ്ഞനായൊരു നേതാവിന്റെ അഭാവം ബ്രിട്ടനുണ്ട്. ഇന്നത്തേക്കുള്ള നേതാവല്ല, നാളത്തേക്കുള്ള നേതാവിനെയാണിപ്പോൾ ബ്രിട്ടന് ആവശ്യം. യുവവോട്ടർമാരെ ആകർഷിക്കാനാകുന്ന നേതാവിന് കൂടുതൽ സാധ്യതയുണ്ട്.
മാൻ ബുക്കർ ഒമാനിലേക്ക്
അറബി സാഹിത്യം ഏറെ ആഴവും പരപ്പുമുള്ളതാണ്. എന്നാൽ അറബി സാഹിത്യകാരികളെക്കുറിച്ചു വളരെ കുറച്ചു മാത്രമേ നാം കേട്ടിട്ടുള്ളൂ. ഒമാനി എഴുത്തുകാരി ജോക്ക അൽ ഹാർതി ഇത്തവണത്തെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയപ്പോൾ ആരാണിതെന്നു പലരും ചോദിച്ചിട്ടുണ്ടാവും. ജോക്കയുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണു പുരസ്കാരം.
ആദ്യമായാണ് ഒരു ഒമാനി സാഹിത്യകാരിയുടെ സൃഷ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്നത്. മർലിൻ ബൂത്താണു വിവർത്തക. സമ്മാനത്തുക ഇരുവരും പങ്കിടും. കടുത്ത യാഥാസ്ഥിതികതയിൽനിന്ന് ആധുനികതയിലേക്കുള്ള ഒമാന്റെ പരിണാമം ഗ്രാമീണാന്തരീക്ഷത്തിലാണ് നോവലിൽ വരച്ചുകാട്ടിയിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സങ്കീർണതയും നോവലിൽ ചർച്ച ചെയ്യപ്പെടുന്നു. മസ്കറ്റിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അധ്യാപികയായ ജോക്ക അൽ ഹാർതി എഡിൻബറോ സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് കവിതയിൽ ബിരുദം നേടിയിട്ടുണ്ട്.
സാധ്യത തേടി ട്രംപ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒളിഞ്ഞും തെളിഞ്ഞും തുടരുന്പോഴും അമേരിക്കയുടെ വ്യാപാരരംഗം ശക്തമാക്കാൻ വഴികൾ തേടുകയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ സന്ദർശന പരിപാടിയുമായി ട്രംപ് ജപ്പാനിലെത്തിയത് ഈ ലക്ഷ്യത്തോടെയാണ്.
ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം അല്പംകൂടി ന്യായയുക്തമാക്കണമെന്നതാണ് ട്രംപിന്റെ നിലപാട്. ജപ്പാനുമായി വളരെ നല്ല ബന്ധത്തിലാണ് അമേരിക്ക. പ്രധാനമന്ത്രി ഷിൻസെ ആബെയാകട്ടെ ട്രംപിന്റെ ഉറ്റ സുഹൃത്തും. പക്ഷേ, വ്യാപാരക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കൊന്നും ട്രംപ് തയാറല്ല.
ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു സന്ദർശനകാലത്തെ പല പരിപാടികളും. ഇരുവരും ചേർന്നു ഗോൾഫ് കളിച്ചു. സുമോ ഗുസ്തി കാണാനും ട്രംപ് സമയം കണ്ടെത്തി. അമേരിക്കയുടെ വന്പൻ വ്യാപാര പങ്കാളിയാണു ജപ്പാനെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ചില പോരായ്മകളുണ്ടെന്നു ട്രംപ് കരുതുന്നു.
ജപ്പാനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടൊയോട്ട, ഹോണ്ട, നിസാൻ എന്നിവയുടെ തലവന്മാരുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ച നടത്തി. വരും മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വലിയ ഇടപാടുകൾ ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. പല രാജ്യങ്ങളുമായും അമേരിക്കയ്ക്ക് ഇപ്പോൾ വ്യാപാര തർക്കങ്ങളുണ്ട്. ഇതിനിടെ ജപ്പാനുമായി നല്ല വ്യാപാരബന്ധമുണ്ടാക്കിയാൽ ഇരുകൂട്ടർക്കും അതു ഗുണകരമാകും.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഷിൻസെ ഈ സന്ദർശനം തനിക്കു പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. ജപ്പാനിന്റെ ചക്രവർത്തിയായി നരുഹിതോ സ്ഥാനാരോഹണം ചെയ്തശേഷം ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ആദ്യ വിദേശ നേതാവാണ് ട്രംപ്. ടോക്കിയോ കൊട്ടാരത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. പരിഭാഷകരില്ലാതെതന്നെ ഇരുവരും സംഭാഷണം നടത്തി. നരുഹിതോ ഓക്സ്ഫഡിലും മസാകോ ചക്രവർത്തിനി ഹാർവാർഡിലും വിദ്യാഭ്യാസം നേടിയവരാണ്.
വ്യാപാര ബന്ധങ്ങളിൽ അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങില്ലെന്നു ചൈന ഈയിടെ വ്യക്തമാക്കിയിരുന്നു. ചൈനയിൽനിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 30000 കോടി ഡോളറിന്റെ അധികച്ചുങ്കം അമേരിക്ക ഏർപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്കു ചൈനയും ചുങ്കം കൂട്ടി. 6000 കോടി ഡോളറിന്റെ അധിക ചുങ്കമാണിത്. അധിക നികുതി ജൂൺ ഒന്നിനു നിലവിൽവരും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ കനക്കുമെന്ന സൂചനയാണിതു നൽകുന്നത്.
ചൈനയുമായുള്ള വ്യാപാര ചർച്ച തുടരുമെന്നു ട്രംപ് പറയുന്നുണ്ട്. ചൈനയെ സമ്മർദത്തിൽ നിർത്തി മറ്റു സാധ്യതകൾ പരമാവധി തേടാനുള്ള ശ്രമമാണിപ്പോൾ ട്രംപ് നടത്തുന്നത്.
കുർസ് പുറത്തായി
സഖ്യകക്ഷിയുടെ അഴിമതിച്ചെളി തെറിച്ച ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പുറത്തായി. വലിയ പ്രതീക്ഷകളോടെ അധികാരത്തിലെത്തിയ മുപ്പത്തിരണ്ടുകാരനായ യുവനേതാവിന്റെ സഖ്യകക്ഷിയായിരുന്ന ഫ്രീഡം പാർട്ടിയും അവിശ്വാസത്തെ അനുകൂലിച്ചു. അവിശ്വാസം പാർലമെന്റ് അംഗീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ഡോറിസ് ബുറേസ് അറിയിച്ചു.
"ഇബിസാ ഗേറ്റ്' എന്നറിയപ്പെട്ട ഈ അഴിമതിക്കേസിൽ സഖ്യകക്ഷിയിൽപെട്ട വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്ത്യൻ സ്ട്രാഷേ ആണു പ്രതി. സ്ട്രാഷേയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നൽകിയ സഹായത്തിനു പ്രത്യുപകാരമായി വഴിവിട്ട് പൊതുകരാറുകൾ നൽകിയെന്നായിരുന്നു ആരോപണം. ഇതെത്തുടർന്ന് കുർസ് ഫ്രീഡം പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചു. പക്ഷേ, അഴിമതിയുടെ ഉത്തരവാദിത്വം കുർസ് ഏറ്റെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ അങ്ങനെ ഏറ്റവും കുറഞ്ഞ കാലാവധി അധികാരത്തിലിരുന്ന ചാൻസലറുമായി.
ശ്രീലങ്ക തിരിച്ചുവരവിന്
ശ്രീലങ്ക സാധാരണനിലയിലേക്കു വരാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളുടെ ആഘാതത്തിൽനിന്നു രാജ്യം മോചിതമായി വരുന്നതേയുള്ളൂ.
നിരവധി രാജ്യങ്ങൾ അവിടേക്കു സന്ദർശകവിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ ടൂറിസം വ്യവസായം താറുമാറായി. സന്ദർശകരുടെ വിശ്വാസം ആർജിക്കണമെങ്കിൽ സുരക്ഷ ഉറപ്പാക്കണം. അക്കാര്യത്തിൽ ഇനിയും മതിയായ ഉറപ്പു നൽകാൻ ശ്രീലങ്കയ്ക്കു കഴിയുന്നില്ല.
440 കോടി ഡോളറിന്റെ വരുമാനാണു ടൂറിസം മേഖലയിൽനിന്നു ലഭിക്കുന്നത്. ചൈന ഈയിടെ സന്ദർശക വിലക്കിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും വിലക്ക് പിൻവലിച്ചിട്ടില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്നാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ചില ഇളവുകൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണു പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റർ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പിടികൂടിയതായി ഈയിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ യോഗത്തെ സിരിസേന അറിയിച്ചു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണു പ്രസിഡന്റ് ചർച്ച നടത്തിയത്.
സ്ഫോടനവുമായി ബന്ധപ്പെട്ട 69 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇവർ സൗദി അറേബ്യയിലുണ്ടെന്നാണു വിവരം. ഇവർ സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവരല്ലെങ്കിലും കസ്റ്റഡിയിലെടുക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അന്വേഷണ സംഘത്തിന്. ശ്രീലങ്കൻ പോലീസിലെ ക്രിമിനൽ അന്വേഷണ വിഭാഗവും ഭീകരവിരുദ്ധ അന്വേഷണ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗവും ഇവരെ സഹായിക്കുന്നു. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത നിരപരാധികളെ മോചിപ്പിക്കണമെന്ന് ഒരു സംഘം രാഷ്ട്രീയ നേതാക്കൾ പ്രസിഡന്റ് സിരിസേനയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് അവർ ആരോപിക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി