അനന്തപുരി/ദ്വിജൻ
പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വൻ വിജയത്തിലേക്കു നയിച്ച, മൂന്നു മാസം ദീർഘിച്ച തന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആത്മീയ യാത്രയായാണു ചിത്രീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തിൽ മേയ് 18 ന് കേദാർനാഥിലെ ഒരു ഗുഹയിൽ ഒരു ദിവസം അദ്ദേഹം പ്രാർഥനക്കായി ചെലവഴിക്കുകയും അതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്തു. ദിവസം മൂന്നു യോഗങ്ങളിൽ വീതം പങ്കെടുത്ത അദ്ദേഹം ഏതാണ്ട് 142 റാലികളിലായി 150 ലക്ഷം ജനങ്ങളുമായി തെരഞ്ഞെടുപ്പ് കാലത്തു സംവദിച്ചു എന്നാണ് കണക്കാക്കുന്നത്. നാലു റോഡ് ഷോകളിലും പങ്കാളിയായി.
തെരഞ്ഞെടുപ്പു പ്രചാരണം തനിക്ക് ഒരു ആത്മീയ യാത്ര ആയിരുന്നു എന്നും ആരെയും പരാജയപ്പെടുത്താനല്ല താൻ പ്രചാരണം നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതായത് അദ്ദേഹം പ്രചാരണം നയിച്ചത് ആരെയും തോൽപ്പിക്കാനല്ല തനിക്കു ജയിക്കാനാണ്. ആ കാഴ്ചപ്പാടിൽ വളരെ ഭാവാത്മകമായ നിലപാടാണത്.ലക്ഷ്യങ്ങൾ നേടിയാലും ഇല്ലെങ്കിലും സാധകനെ നിരാശപ്പെടുത്താത്ത, തളർത്തുക പോലും ഇല്ലാത്ത അനുഭവമാണ് ആത്മീയ യാത്ര.
ദുർമാർഗങ്ങൾ
ഒരാൾ നടക്കുന്നത് സന്മാർഗത്തിലോ ദുർമാർഗത്തിലോ എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ വിശ്വാസപ്രമാണത്തിന്റെ വിഷയമാണ്. ഒരാൾ നടക്കുന്നത് സന്മാർഗത്തിലോ ദുർമാർഗത്തിലോ എന്നത് സമൂഹം തീരുമാനിക്കുന്നത് അവരുടെ വിശ്വാസപ്രമാണത്തിന്റെ വെളിച്ചത്തിലാണ്. മുസ്ലിം തീവ്രവാദികൾ കാഫറുകളെ കശാപ്പു ചെയ്യുന്നത് സന്മാർഗമായി കരുതുന്നതും സമൂഹം അല്ലെന്ന് കരുതുന്നതും അവരവരുടെ വിശ്വാസപ്രമാണങ്ങളുടെ വെളിച്ചത്തിലാണല്ലോ. ഒരു കാലത്തു സന്മാർഗം എന്ന് കരുതപ്പെടുന്നവ പിൽക്കാലത്ത് ദുർമാർഗമാവുകയും ചെയ്യാം. തിരിച്ചും സംഭവിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉണ്ടായ കോണ്‍ഗ്രസിനു തിരിച്ചുവരണമെങ്കിൽ മറ്റ് എല്ലാ പ്രവൃത്തികൾക്കും ഒപ്പം തങ്ങളുടെ ദുർമാർഗങ്ങളിൽ നിന്നും പിന്തിരിയാൻ പാർട്ടിക്കാവണം. അറുപതു വർഷംകൊണ്ട് രൂഢമൂലമായ അവ തിരിച്ചറിയണം. തിരുത്തലുകൾ ഉണ്ടാവണം. ഉപദേശകർ പറയുന്നത് അപ്പാടെ വിഴുങ്ങാതെ അതു തിരിച്ചറിയാൻ ആവണം. ഇന്ത്യൻ ജനാധിപത്യത്തിനു കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് ആവശ്യമാണ്. 1977 ൽ പോയി 1980 ൽ തിരിച്ചുവന്നതുപോലെ വരും എന്നു കരുതി കാത്തിരുന്നവരെല്ലാം ഇപ്പോൾ നിരാശയിലാകാം. പലരും പാർട്ടിവിട്ടേക്കാം. അതെല്ലാം നല്ലതിനാക്കി മാറ്റണം. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ശബ്ദമായി പ്രചാരണനാളുകളിലാകെ നിറഞ്ഞുനിന്ന രാഹുൽ ഗാന്ധിക്കു കോണ്‍ഗ്രസിനെ അനിവാര്യമായ ഈ മാനസാന്തരത്തിലേക്കു നയിക്കാനാവും. കോണ്‍ഗ്രസ് ശക്തമാകേണ്ടതു ബിജെപിക്കു പോലും ആവശ്യമാണ്. ചോദ്യം ചെയ്യപ്പെടാതെ കോണ്‍ഗ്രസിനെപ്പോലെ മുന്നോട്ടു പോയാൽ കോണ്‍ഗ്രസിനെക്കാൾ വലിയ പതനത്തിലാവും അവരും എത്തുക. അവസരവാദികളെല്ലാം തലപ്പത്തെത്തും. പാർട്ടിക്കു വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ നിശബ്ദരെങ്കിലും ആവും.
അജ്ഞേയവാദം
അജ്ഞേയവാദവും അതു വളർന്നുണ്ടായ നിർമതത്വവും ജീവിതചര്യആക്കിയവർക്കു മനസിലാകാത്ത ഒന്നാണ് ആത്മീയയാത്രയുടെ സിദ്ധികൾ. ഇന്ത്യപോലെ ദൈവ വിശ്വാസം പ്രാണവായു പോലെ സാധാരണമായ ഒരു ജനപദത്തോട് ഒന്നാകുന്നതിൽ വലിയ തടസമുണ്ടാക്കുന്ന മനോഭാവമാണത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പോലും ഇന്ത്യയിൽ വേരോട്ടം ഉണ്ടാക്കാനാവാതെ പോയത് അതുകൊണ്ടാണ്.
വിജയതന്ത്രങ്ങൾ
തെരഞ്ഞെടുപ്പ് ആത്മീയ യാത്രയിൽ തോൽപ്പിക്കാനല്ല താൻ പരിശ്രമിച്ചത് എന്നു പറയുന്ന മോദി, വിജയിക്കാൻ വേണ്ടിയാണ് താനും കൂട്ടരും തന്ത്രങ്ങൾ ആവിഷ്കരിച്ചത് എന്നല്ലേ വ്യക്തമാക്കുന്നത്? യുദ്ധത്തിൽ എല്ലാ തന്ത്രവും ന്യായം എന്ന പ്രമാണമാകണം അവരെ വഴി കാട്ടിയത്. അവ അപകടമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനായില്ല. അതിനുള്ള ബുദ്ധിയോ തന്ത്രമോ സംവിധാനമോ അവർക്കുണ്ടായില്ല.
തങ്ങൾക്കു സ്വാധീനിക്കാനാവുന്ന എല്ലാ സംവിധാനങ്ങളെയും മോദി ഉപയോഗിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ണും പൂട്ടി എതിരാളികളെ ഭയപ്പെടുത്തി. അതേസമയം ഒരു പരിശോധനയ്ക്കും ഇടംകൊടുക്കാതെ പ്രധാനമന്ത്രിയുടെ വിമാനത്തിൽ വരെ പെട്ടികൾ കടത്തി. തെരഞ്ഞെടുപ്പു കമ്മീഷൻ വരെ ഭയന്നുനിന്നു. മോദിയുടെയും അമിത് ഷായുടെയും വാക്കുകളിലെ തെരഞ്ഞെടുപ്പു ചട്ട ലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല അവയെ ന്യായീകരിക്കുകയും ചെയ്തു. അത്തരം ഒരു കമ്മീഷൻ ഉണ്ടാകണമെന്നു മുൻകൂട്ടി നിശ്ചയിക്കാനും തീരുമാനിക്കാനും മോദിക്കായി. അതായത് മോദിയും സംഘവും വളരെ ആസൂത്രിതമായാണ് നീക്കം നടത്തുന്നത്.
കോടതിയെവരെ വരുതിക്കു നിർത്താവുന്ന നീക്കങ്ങൾ ഉണ്ടായി. ചീഫ് ജസ്റ്റീസിനെതിരേ വരെ ആക്ഷേപങ്ങൾ വന്നു. എതിരായേക്കുമെന്ന് കരുതിയവരെ എല്ലാം ഭയപ്പെടുത്തി കൂടെ നിർത്തി. ഇതെല്ലാം ന്യായമോ എന്ന് ചോദിച്ചാൽ ജയിച്ചു കഴിയുമ്പോൾ ന്യായവും അന്യായവും ആരു നോക്കുന്നു എന്നതാക്കി വിശ്വാസ പ്രമാണം. എതിരാളികളുടെ പ്രധാന ആയുധങ്ങളും നിഷ്പ്രഭമാക്കുവാൻ വേണ്ട തന്ത്രങ്ങൾ. ഭിന്നിച്ചുനിൽക്കുന്ന എതിർപക്ഷത്തെ ഭിന്നിപ്പ് കൂട്ടാനും ശത്രുപക്ഷത്തുള്ളവരെ ഒപ്പം കൊണ്ടുവരാനും ഉറച്ചുനിൽക്കുന്നവരെ മടയിൽ തന്നെ കയറി ആക്രമിക്കുവാനും അദ്ദേഹം തുനിഞ്ഞു. കോണ്‍ഗ്രസിന്റെ 2024 ലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ഇന്ന് തന്നെ കരുക്കൾ നീക്കുന്നു. 2014 ൽ തോറ്റ അമേഠി തിരിച്ചുപിടിക്കാൻ കാണിച്ച ആസുത്രണം കണ്ടില്ലേ? തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായശേഷം പ്രിയങ്കയെ കൊണ്ടു വരുന്നതു പോലെ കതിരിൽ കൊണ്ടു പോയി വളം വയ്ക്കുന്നവരല്ല ആത്മീയ യാത്രക്കാർ.
എതിരാളികളുടെ ആയുധം
എതിരാളികളുടെ ആയുധങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ ശക്തി മനസിലാക്കി അവയുടെ മുന ഒടിക്കുക എന്നതായിരുന്നു അവരുടെ പ്രധാന തന്ത്രം. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒന്നും ചെയ്യാനാവാത്തതും ജനജീവിതം ദുസഹമാക്കിയതും വിഷയങ്ങളായി വരാതെ അവർ നോക്കി. അതിനായി അവർ ചർച്ച വഴി തെറ്റിച്ചു. മേഘങ്ങൾ ഉള്ളതുകൊണ്ട് വിമാനം റഡാറിൽ പെടില്ലെന്ന കാര്യം താൻ പറഞ്ഞു എന്നു വരെ പറഞ്ഞ് ചർച്ച വഴി തെറ്റിച്ചതായിരുന്നില്ലേ എന്ന് ഇന്ന് കരുതിപ്പോകും.
ചൗക്കീദാർ ചോർ ഹെ എന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിന്റെ കാതൽ മനസിലാക്കിയ അവർ ചൗക്കീദാർ എന്നതിൽ അഭിമാനിക്കുന്ന തന്ത്രം എടുത്തു. മോദി മാത്രമല്ല പ്രധാനപ്പെട്ട നേതാക്കളെല്ലാം പേരിനോടൊപ്പം ചൗക്കീദാർ എന്ന് ചേർത്തു. ആ തന്ത്രത്തെ നേരിടാൻ കോണ്‍ഗ്രസിനായില്ല. സുപ്രീം കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു വിധി നേടി. പുനഃപരിശോധനാ വിധി തെരഞ്ഞെടുപ്പിനു മുമ്പു വരാതിരിക്കാനും നോക്കി. സഹായിച്ചവർക്കെല്ലാം മോദി പ്രതിസഹായവും ചെയ്യും. അതുകൊണ്ട് കൂടുതൽ പേർ സഹായിക്കാനെത്തും. അതും ഒരു തന്ത്രം
റാഫാൽ പോലുള്ള അഴിമതിക്കഥകളുടെ വീര്യം കുറയ്ക്കാൻ മൂന്നുപതിറ്റാണ്ടിനപ്പുറം നടന്ന ബോഫോഴ്സും, മാന്യൻ എന്നു പേരുണ്ടാക്കിയ രാഹുലിന്റെ പ്രഭ കെടുത്താൻ രാജീവ് ചോർ ഹെ എന്ന പഴയ മുദ്രാവാക്യവും എല്ലാം മോദി കൊണ്ടുവന്നു. തന്റെ വിനോദയാത്രകൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ചീത്തപ്പേരു കളയാൻ രാജീവും കുടുംബവും നാവിക സേനയുടെ കപ്പലിൽ വിനോദയാത്ര നടത്തി എന്നും തട്ടിവിട്ടു.ഇന്ദിര കൊല്ലപ്പെട്ടപ്പോൾ ഡൽഹിയിൽ നടന്ന സിക്കുവിരുദ്ധ കലാപം വരെ മോദി ആയുധമാക്കി. ദ്രോണാചാര്യരെ തളർത്താൻ അശ്വഥാമാ ഹത എന്നു പറഞ്ഞ ധർമപുത്രരാവാം മോദിയുടെ മനസിൽ. പ്രചാരണ വിഷയങ്ങൾ മോദി തിരുമാനിച്ച പോലായി കാര്യങ്ങൾ. തുടക്കത്തിൽ കാണിച്ച മുന്നേറിയുള്ള കളിക്കു രാഹുലിനും സാധിച്ചില്ല.
വല്ലാത്ത സ്വാർഥത
എനിക്ക് എന്തു കിട്ടും എന്നു മാത്രം നോക്കി നിലപാടുകൾ എടുക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നവരുടെ കൂടാരമാണ് ഇന്ന് കോണ്‍ഗ്രസ്. വല്ലവരെയും കൊണ്ടു പണിയിച്ച ഫലം കൊയ്യാൻ കൊതിക്കുന്നവരുടെ സംഘം. സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു നടത്താൻ പ്രഗാത്ഭ്യമുള്ള മമതയ്ക്കും ജഗനും ഒന്നും ജീവിച്ചുപോകാനാവാത്ത സംഘം. വളർന്നു വരുന്നവരെ മനോഹരമായി നിഗ്രഹിക്കുന്നവരാണു നേതാക്കളിൽ നല്ല പങ്കും.
രാഹുൽ ഗാന്ധിയുടെ മനസ് എത്ര നിർമലമാണെങ്കിലും പദവികൾക്കു വേണ്ടി മാത്രം മത്സരിക്കുന്നവരുടെ കൂടാരമായിട്ടില്ലേ കോണ്‍ഗ്രസ്? തനിക്കു പദവി കിട്ടിയില്ലെങ്കിൽ താൻ കിട്ടുന്നിടത്തേക്കു ചേക്കേറും എന്ന് കാണിച്ചു തരുന്നവരുടെ താവളം. അധികാരത്തിലെത്തി ജനങ്ങൾക്ക്, വേണ്ട പാർട്ടിക്കാർക്കെങ്കിലും സഹായം ചെയ്യണം എന്നു പോലും ചിന്തയില്ലാത്ത, എങ്ങനെ പത്തു കാശ് തനിക്കു സമ്പാദിക്കാം എന്നു നോക്കുന്നവരല്ലേ ആ കൂട്ടത്തിൽ അധികവും?
തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന മട്ട്. പാർട്ടി വഴി വർഷങ്ങളായി അനുഭവിക്കുന്ന പദവികൾ ഉപേക്ഷിക്കാൻ തനിയെ നടക്കാനാവാതെ വന്നാലും മടിക്കുന്നവർ. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ തന്നെ വളർത്തി വലുതാക്കിയ പാർട്ടിക്കെതിരേ പറയാനും തനിക്കു പറ്റുന്ന അലന്പുണ്ടാക്കാനും എവിടെ നിന്നെങ്കിലും കിട്ടാവുന്ന പദവികൾക്കായി നോക്കിയിരിക്കുന്നവരും കോണ്‍ഗ്രസിൽ ധാരാളമില്ലേ? അവർ കൂടെനിന്നു വളർത്താത്തതുകൊണ്ടല്ലേ യുവാക്കളിൽ നല്ല പങ്ക് പാർട്ടിയിൽ അസംതൃപ്തരായി കഴിയുന്നതും പാർട്ടി വിടുന്നതും?
കേരളത്തിൽ ഡീനും ശ്രീകണ്ഠനും രമ്യയും ഉണ്ടാക്കിയ വിജയം പാഠം പഠിപ്പിക്കുമോ? പ്രമുഖ നേതാക്കൾ മത്സരരംഗത്തു നിന്നു മാറിനിന്ന് ഏറ്റവും മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കാൻ സാധിച്ച കേരളത്തിൽ കോണ്‍ഗ്രസിനുണ്ടായ വിജയം പാഠമാകേണ്ടതാണ്. യുപിഎയിൽ കോണ്‍ഗ്രസ് കഴിഞ്ഞാൽ ലോക് സഭയിലെ ഏറ്റവും വലിയ പാർട്ടിയായിരിക്കുന്ന ഡിഎംകെ യുടെ സ്റ്റാലിനും കാണിച്ച മാതൃക അതാണ്.
രാജസ്ഥാനിൽ ഗെഹ്ലോട്ടും പൈലറ്റും മധ്യപ്രദേശിൽ കമൽ നാഥും ജോതിരാദിത്യയും കർണാടകത്തിൽ സിദ്ധരാമയ്യയും സർക്കാരും അടക്കം എല്ലായിടത്തും തങ്ങൾക്കു കിട്ടുന്നതു മാത്രം നോക്കി കാര്യങ്ങൾ ചെയ്തപ്പോൾ അനിവാര്യമായ ദുരന്തം വന്നു പതിച്ചു എന്ന് തിരിച്ചറിയണം. എന്നാൽ, മോദിയുടെ പിന്നിൽ ഒരു സർക്കാർ പദവിയും മോഹിക്കാത്ത ആർഎസ്എസ് എന്ന സംഘടനയും അതിന്റെ ബൗദ്ധിക നേതൃത്വവും ഉണ്ടായിരുന്നു. അവർ പദവികളല്ല സർക്കാരിലൂടെ കൈവരിക്കേണ്ട സാമൂഹികവും മതപരവുമായ നേട്ടങ്ങളാണ് ലക്ഷ്യം വച്ചത്. കഷ്ടപ്പെട്ടു ജയിപ്പിക്കുന്ന പാർട്ടിയെ എപ്പോൾ തള്ളിപ്പറഞ്ഞു അധികാരം പിടിക്കാൻ ചാടും കോണ്‍ഗ്രസുകാർ എന്നു കണ്ണിൽ എണ്ണയും ഒഴിച്ച് നോക്കിയിരിക്കേണ്ട കാലമാണിത്. കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉടൻ ഉണ്ടാകാൻ സാധ്യതയുള്ള ഭരണമാറ്റങ്ങൾ തന്നെ ഉദാഹരണമാവും. ഒരു വർഷം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവിടെ കോണ്‍ഗ്രസ് ജയിക്കാതിരുന്നെങ്കിൽ ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷമാകാനുള്ള അംഗബലമെങ്കിലും കോണ്‍ഗ്രസിന് കിട്ടുമായിരുന്നില്ലേ?
കോണ്‍ഗ്രസിന്റെ കുറവുകൾ കോണ്‍ഗ്രസ് തന്നെ കണ്ടുപിടിക്കണം. ഉപദേശകർ പറയുന്നതു കേൾക്കാം, എല്ലാം അംഗീകരിക്കണം എന്നില്ല. ഉറച്ച നിലപാടുകൾ വേണം. നേതാവിൽ വിശ്വാസം വേണം. മായാവതിയുടെയും മമതയുടെയും കല്പനകൾ കേട്ടു ഭരിക്കാനായാൽ തന്നെ അത് നല്ലതാവില്ല. ആ അർഥത്തിൽ മോദി അധികാരത്തിൽ വരുന്നത് കോണ്‍ഗ്രസിന് നല്ലതാണ്. ഒരുങ്ങാൻ സമയം കിട്ടുന്നു. ജനം തന്നെ കോണ്‍ഗ്രസിനെ തിരിച്ചു വിളിക്കുന്ന കാലം വരും.
കേരളത്തിൽ സംഭവിച്ചത്
അതാണു കേരളത്തിൽ സംഭവിച്ചത്. ഇരുപതിൽ 19 സീറ്റും കിട്ടുമ്പോൾ വിജയശില്പികൾ എന്ന അവകാശവാദവുമായി പലരും ഞെളിയുന്നുണ്ടെങ്കിലും മന്ത്രി ജയരാജൻ പറഞ്ഞതാണ് ഈ വിജയത്തിനു കാരണം എന്നു കരുതാനാണു ന്യായം. മോദിയെ ഭയന്ന കേരളത്തിലെ ന്യൂനപക്ഷം കണ്ണടച്ച് രാഹുലിനു കുത്തി. അത്ര ഭീകരമാണ് ന്യൂനപക്ഷങ്ങളുടെ ബിജെപി ഭയം. വടക്കേ ഇന്ത്യയിലെ ചില നേതാക്കൾ നടത്തുന്ന പ്രഖ്യാപനങ്ങൾ ഭാരതത്തിന്റെ അഖണ്ഡതയ്ക്കുപോലും അപകടമാണ്. ക്രൈസ്തവരുടെയും മുസ്ലിംകളുടെയും നാടല്ല ഭാരതം എന്നു പറയുന്നവരെ ഭയപ്പെടാതിരിക്കു മോ?.
ഇടതുമുന്നണി സർക്കാർ ദയനീയമായി തോറ്റു എന്നതു നേരാണ്. അതിനർഥം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ ലീഡ് ചെയ്ത 123 നിയമസഭാ സീറ്റും ജനാധിപത്യമുന്നണി പിടിക്കും എന്നല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഇല്ലാതാകും എന്നും അല്ല.
ഇടതുമുന്നണി ആത്മാർഥമായി ആത്മശോധന നടത്തുന്നതു നല്ലതാണ്. നാട്ടുകാരെ ബോധ്യപ്പെടുത്താനല്ല. സ്വയം നന്നാകാൻ. ശബരിമലയിലൂടെ കോണ്‍ഗ്രസിന്റെ വോട്ടു ചോർത്താൻ നടത്തിയ ശ്രമം പാളിയതും മുഖ്യമന്ത്രി തിരിച്ചറിയണം. കോണ്‍ഗ്രസല്ല മുഖ്യശത്രു ബിജെപി ആണെന്നു മനസിലാക്കിയാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കാതെ വന്നേക്കാം. മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിച്ച കേരള പോലീസിലെ പോസ്റ്റൽ ബാലറ്റ് കൃത്രിമം ഗുണം ചെയ്തതു ബിജെപിക്കാണ് എന്ന് വോട്ടെണ്ണലിൽ വ്യക്തമായത് തിരിച്ചറിയുക. ആ കേസുകൾ ഒതുക്കാൻ നടത്തിയ നീക്കം ഉപേക്ഷിക്കുക.
ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ തന്നെ എല്ലാവർക്കും വലിയ പരീക്ഷണമാവും. കെ. മുരളീധരൻ രാജിവയ്ക്കുന്ന വട്ടിയൂർക്കാവു നിലനിർത്താൻ കോണ്‍ഗ്രസ് ശരിക്കും ക്ലേശിക്കേണ്ടിവരും. മുരളി ഡൽഹിക്കു പോകുന്നത് കോണ്‍ഗ്രസിനു നല്ലതല്ല. തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലയിൽ എതിരാളികളെ നേരിടാൻ മുരളിയാണു കേമൻ. വളരെ ദുർബലമാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം. തലസ്ഥാനത്ത് ശശി തരൂരിന്റെ സ്ലിപ്പുകൾ പോലും വിതരണം ചെയ്യപ്പെട്ടിരുന്നില്ല. പലരും വിളിച്ചു ചോദിച്ച് സ്ലിപ്പു വാങ്ങിയാണ് വോട്ടു ചെയ്യാൻ പോയത്.
ഭൂരിപക്ഷ സമുദായങ്ങളെക്കാൾ അവകാശങ്ങൾ നേടുന്നതാണു മതേതരത്വം എന്നും ന്യൂനപക്ഷാവകാശ സംരക്ഷണം എന്നും കരുതുന്ന ന്യൂനപക്ഷങ്ങളും കാലത്തിന്റെ അടയാളങ്ങൾ വായിച്ചില്ലെങ്കിൽ അപകടമാവും.
പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വൻ വിജയത്തിലേക്കു നയിച്ച, മൂന്നു മാസം ദീർഘിച്ച തന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആത്മീയ യാത്രയായാണു ചിത്രീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തിൽ മേയ് 18 ന് കേദാർനാഥിലെ ഒരു ഗുഹയിൽ ഒരു ദിവസം അദ്ദേഹം പ്രാർഥനക്കായി ചെലവഴിക്കുകയും അതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്തു. ദിവസം മൂന്നു യോഗങ്ങളിൽ വീതം പങ്കെടുത്ത അദ്ദേഹം ഏതാണ്ട് 142 റാലികളിലായി 150 ലക്ഷം ജനങ്ങളുമായി തെരഞ്ഞെടുപ്പ് കാലത്തു സംവദിച്ചു എന്നാണ് കണക്കാക്കുന്നത്. നാലു റോഡ് ഷോകളിലും പങ്കാളിയായി.
തെരഞ്ഞെടുപ്പു പ്രചാരണം തനിക്ക് ഒരു ആത്മീയ യാത്ര ആയിരുന്നു എന്നും ആരെയും പരാജയപ്പെടുത്താനല്ല താൻ പ്രചാരണം നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതായത് അദ്ദേഹം പ്രചാരണം നയിച്ചത് ആരെയും തോൽപ്പിക്കാനല്ല തനിക്കു ജയിക്കാനാണ്. ആ കാഴ്ചപ്പാടിൽ വളരെ ഭാവാത്മകമായ നിലപാടാണത്.ലക്ഷ്യങ്ങൾ നേടിയാലും ഇല്ലെങ്കിലും സാധകനെ നിരാശപ്പെടുത്താത്ത, തളർത്തുക പോലും ഇല്ലാത്ത അനുഭവമാണ് ആത്മീയ യാത്ര.
ദുർമാർഗങ്ങൾ
ഒരാൾ നടക്കുന്നത് സന്മാർഗത്തിലോ ദുർമാർഗത്തിലോ എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ വിശ്വാസപ്രമാണത്തിന്റെ വിഷയമാണ്. ഒരാൾ നടക്കുന്നത് സന്മാർഗത്തിലോ ദുർമാർഗത്തിലോ എന്നത് സമൂഹം തീരുമാനിക്കുന്നത് അവരുടെ വിശ്വാസപ്രമാണത്തിന്റെ വെളിച്ചത്തിലാണ്. മുസ്ലിം തീവ്രവാദികൾ കാഫറുകളെ കശാപ്പു ചെയ്യുന്നത് സന്മാർഗമായി കരുതുന്നതും സമൂഹം അല്ലെന്ന് കരുതുന്നതും അവരവരുടെ വിശ്വാസപ്രമാണങ്ങളുടെ വെളിച്ചത്തിലാണല്ലോ. ഒരു കാലത്തു സന്മാർഗം എന്ന് കരുതപ്പെടുന്നവ പിൽക്കാലത്ത് ദുർമാർഗമാവുകയും ചെയ്യാം. തിരിച്ചും സംഭവിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉണ്ടായ കോണ്‍ഗ്രസിനു തിരിച്ചുവരണമെങ്കിൽ മറ്റ് എല്ലാ പ്രവൃത്തികൾക്കും ഒപ്പം തങ്ങളുടെ ദുർമാർഗങ്ങളിൽ നിന്നും പിന്തിരിയാൻ പാർട്ടിക്കാവണം. അറുപതു വർഷംകൊണ്ട് രൂഢമൂലമായ അവ തിരിച്ചറിയണം. തിരുത്തലുകൾ ഉണ്ടാവണം. ഉപദേശകർ പറയുന്നത് അപ്പാടെ വിഴുങ്ങാതെ അതു തിരിച്ചറിയാൻ ആവണം. ഇന്ത്യൻ ജനാധിപത്യത്തിനു കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് ആവശ്യമാണ്. 1977 ൽ പോയി 1980 ൽ തിരിച്ചുവന്നതുപോലെ വരും എന്നു കരുതി കാത്തിരുന്നവരെല്ലാം ഇപ്പോൾ നിരാശയിലാകാം. പലരും പാർട്ടിവിട്ടേക്കാം. അതെല്ലാം നല്ലതിനാക്കി മാറ്റണം. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ശബ്ദമായി പ്രചാരണനാളുകളിലാകെ നിറഞ്ഞുനിന്ന രാഹുൽ ഗാന്ധിക്കു കോണ്‍ഗ്രസിനെ അനിവാര്യമായ ഈ മാനസാന്തരത്തിലേക്കു നയിക്കാനാവും. കോണ്‍ഗ്രസ് ശക്തമാകേണ്ടതു ബിജെപിക്കു പോലും ആവശ്യമാണ്. ചോദ്യം ചെയ്യപ്പെടാതെ കോണ്‍ഗ്രസിനെപ്പോലെ മുന്നോട്ടു പോയാൽ കോണ്‍ഗ്രസിനെക്കാൾ വലിയ പതനത്തിലാവും അവരും എത്തുക. അവസരവാദികളെല്ലാം തലപ്പത്തെത്തും. പാർട്ടിക്കു വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ നിശബ്ദരെങ്കിലും ആവും.
അജ്ഞേയവാദം
അജ്ഞേയവാദവും അതു വളർന്നുണ്ടായ നിർമതത്വവും ജീവിതചര്യആക്കിയവർക്കു മനസിലാകാത്ത ഒന്നാണ് ആത്മീയയാത്രയുടെ സിദ്ധികൾ. ഇന്ത്യപോലെ ദൈവ വിശ്വാസം പ്രാണവായു പോലെ സാധാരണമായ ഒരു ജനപദത്തോട് ഒന്നാകുന്നതിൽ വലിയ തടസമുണ്ടാക്കുന്ന മനോഭാവമാണത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പോലും ഇന്ത്യയിൽ വേരോട്ടം ഉണ്ടാക്കാനാവാതെ പോയത് അതുകൊണ്ടാണ്.
വിജയതന്ത്രങ്ങൾ
തെരഞ്ഞെടുപ്പ് ആത്മീയ യാത്രയിൽ തോൽപ്പിക്കാനല്ല താൻ പരിശ്രമിച്ചത് എന്നു പറയുന്ന മോദി, വിജയിക്കാൻ വേണ്ടിയാണ് താനും കൂട്ടരും തന്ത്രങ്ങൾ ആവിഷ്കരിച്ചത് എന്നല്ലേ വ്യക്തമാക്കുന്നത്? യുദ്ധത്തിൽ എല്ലാ തന്ത്രവും ന്യായം എന്ന പ്രമാണമാകണം അവരെ വഴി കാട്ടിയത്. അവ അപകടമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനായില്ല. അതിനുള്ള ബുദ്ധിയോ തന്ത്രമോ സംവിധാനമോ അവർക്കുണ്ടായില്ല.
തങ്ങൾക്കു സ്വാധീനിക്കാനാവുന്ന എല്ലാ സംവിധാനങ്ങളെയും മോദി ഉപയോഗിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ണും പൂട്ടി എതിരാളികളെ ഭയപ്പെടുത്തി. അതേസമയം ഒരു പരിശോധനയ്ക്കും ഇടംകൊടുക്കാതെ പ്രധാനമന്ത്രിയുടെ വിമാനത്തിൽ വരെ പെട്ടികൾ കടത്തി. തെരഞ്ഞെടുപ്പു കമ്മീഷൻ വരെ ഭയന്നുനിന്നു. മോദിയുടെയും അമിത് ഷായുടെയും വാക്കുകളിലെ തെരഞ്ഞെടുപ്പു ചട്ട ലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല അവയെ ന്യായീകരിക്കുകയും ചെയ്തു. അത്തരം ഒരു കമ്മീഷൻ ഉണ്ടാകണമെന്നു മുൻകൂട്ടി നിശ്ചയിക്കാനും തീരുമാനിക്കാനും മോദിക്കായി. അതായത് മോദിയും സംഘവും വളരെ ആസൂത്രിതമായാണ് നീക്കം നടത്തുന്നത്.
കോടതിയെവരെ വരുതിക്കു നിർത്താവുന്ന നീക്കങ്ങൾ ഉണ്ടായി. ചീഫ് ജസ്റ്റീസിനെതിരേ വരെ ആക്ഷേപങ്ങൾ വന്നു. എതിരായേക്കുമെന്ന് കരുതിയവരെ എല്ലാം ഭയപ്പെടുത്തി കൂടെ നിർത്തി. ഇതെല്ലാം ന്യായമോ എന്ന് ചോദിച്ചാൽ ജയിച്ചു കഴിയുമ്പോൾ ന്യായവും അന്യായവും ആരു നോക്കുന്നു എന്നതാക്കി വിശ്വാസ പ്രമാണം. എതിരാളികളുടെ പ്രധാന ആയുധങ്ങളും നിഷ്പ്രഭമാക്കുവാൻ വേണ്ട തന്ത്രങ്ങൾ. ഭിന്നിച്ചുനിൽക്കുന്ന എതിർപക്ഷത്തെ ഭിന്നിപ്പ് കൂട്ടാനും ശത്രുപക്ഷത്തുള്ളവരെ ഒപ്പം കൊണ്ടുവരാനും ഉറച്ചുനിൽക്കുന്നവരെ മടയിൽ തന്നെ കയറി ആക്രമിക്കുവാനും അദ്ദേഹം തുനിഞ്ഞു. കോണ്‍ഗ്രസിന്റെ 2024 ലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ഇന്ന് തന്നെ കരുക്കൾ നീക്കുന്നു. 2014 ൽ തോറ്റ അമേഠി തിരിച്ചുപിടിക്കാൻ കാണിച്ച ആസുത്രണം കണ്ടില്ലേ? തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായശേഷം പ്രിയങ്കയെ കൊണ്ടു വരുന്നതു പോലെ കതിരിൽ കൊണ്ടു പോയി വളം വയ്ക്കുന്നവരല്ല ആത്മീയ യാത്രക്കാർ.
എതിരാളികളുടെ ആയുധം
എതിരാളികളുടെ ആയുധങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ ശക്തി മനസിലാക്കി അവയുടെ മുന ഒടിക്കുക എന്നതായിരുന്നു അവരുടെ പ്രധാന തന്ത്രം. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒന്നും ചെയ്യാനാവാത്തതും ജനജീവിതം ദുസഹമാക്കിയതും വിഷയങ്ങളായി വരാതെ അവർ നോക്കി. അതിനായി അവർ ചർച്ച വഴി തെറ്റിച്ചു. മേഘങ്ങൾ ഉള്ളതുകൊണ്ട് വിമാനം റഡാറിൽ പെടില്ലെന്ന കാര്യം താൻ പറഞ്ഞു എന്നു വരെ പറഞ്ഞ് ചർച്ച വഴി തെറ്റിച്ചതായിരുന്നില്ലേ എന്ന് ഇന്ന് കരുതിപ്പോകും.
ചൗക്കീദാർ ചോർ ഹെ എന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിന്റെ കാതൽ മനസിലാക്കിയ അവർ ചൗക്കീദാർ എന്നതിൽ അഭിമാനിക്കുന്ന തന്ത്രം എടുത്തു. മോദി മാത്രമല്ല പ്രധാനപ്പെട്ട നേതാക്കളെല്ലാം പേരിനോടൊപ്പം ചൗക്കീദാർ എന്ന് ചേർത്തു. ആ തന്ത്രത്തെ നേരിടാൻ കോണ്‍ഗ്രസിനായില്ല. സുപ്രീം കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു വിധി നേടി. പുനഃപരിശോധനാ വിധി തെരഞ്ഞെടുപ്പിനു മുമ്പു വരാതിരിക്കാനും നോക്കി. സഹായിച്ചവർക്കെല്ലാം മോദി പ്രതിസഹായവും ചെയ്യും. അതുകൊണ്ട് കൂടുതൽ പേർ സഹായിക്കാനെത്തും. അതും ഒരു തന്ത്രം
റാഫാൽ പോലുള്ള അഴിമതിക്കഥകളുടെ വീര്യം കുറയ്ക്കാൻ മൂന്നുപതിറ്റാണ്ടിനപ്പുറം നടന്ന ബോഫോഴ്സും, മാന്യൻ എന്നു പേരുണ്ടാക്കിയ രാഹുലിന്റെ പ്രഭ കെടുത്താൻ രാജീവ് ചോർ ഹെ എന്ന പഴയ മുദ്രാവാക്യവും എല്ലാം മോദി കൊണ്ടുവന്നു. തന്റെ വിനോദയാത്രകൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ചീത്തപ്പേരു കളയാൻ രാജീവും കുടുംബവും നാവിക സേനയുടെ കപ്പലിൽ വിനോദയാത്ര നടത്തി എന്നും തട്ടിവിട്ടു.ഇന്ദിര കൊല്ലപ്പെട്ടപ്പോൾ ഡൽഹിയിൽ നടന്ന സിക്കുവിരുദ്ധ കലാപം വരെ മോദി ആയുധമാക്കി. ദ്രോണാചാര്യരെ തളർത്താൻ അശ്വഥാമാ ഹത എന്നു പറഞ്ഞ ധർമപുത്രരാവാം മോദിയുടെ മനസിൽ. പ്രചാരണ വിഷയങ്ങൾ മോദി തിരുമാനിച്ച പോലായി കാര്യങ്ങൾ. തുടക്കത്തിൽ കാണിച്ച മുന്നേറിയുള്ള കളിക്കു രാഹുലിനും സാധിച്ചില്ല.
വല്ലാത്ത സ്വാർഥത
എനിക്ക് എന്തു കിട്ടും എന്നു മാത്രം നോക്കി നിലപാടുകൾ എടുക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നവരുടെ കൂടാരമാണ് ഇന്ന് കോണ്‍ഗ്രസ്. വല്ലവരെയും കൊണ്ടു പണിയിച്ച ഫലം കൊയ്യാൻ കൊതിക്കുന്നവരുടെ സംഘം. സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു നടത്താൻ പ്രഗാത്ഭ്യമുള്ള മമതയ്ക്കും ജഗനും ഒന്നും ജീവിച്ചുപോകാനാവാത്ത സംഘം. വളർന്നു വരുന്നവരെ മനോഹരമായി നിഗ്രഹിക്കുന്നവരാണു നേതാക്കളിൽ നല്ല പങ്കും.
രാഹുൽ ഗാന്ധിയുടെ മനസ് എത്ര നിർമലമാണെങ്കിലും പദവികൾക്കു വേണ്ടി മാത്രം മത്സരിക്കുന്നവരുടെ കൂടാരമായിട്ടില്ലേ കോണ്‍ഗ്രസ്? തനിക്കു പദവി കിട്ടിയില്ലെങ്കിൽ താൻ കിട്ടുന്നിടത്തേക്കു ചേക്കേറും എന്ന് കാണിച്ചു തരുന്നവരുടെ താവളം. അധികാരത്തിലെത്തി ജനങ്ങൾക്ക്, വേണ്ട പാർട്ടിക്കാർക്കെങ്കിലും സഹായം ചെയ്യണം എന്നു പോലും ചിന്തയില്ലാത്ത, എങ്ങനെ പത്തു കാശ് തനിക്കു സമ്പാദിക്കാം എന്നു നോക്കുന്നവരല്ലേ ആ കൂട്ടത്തിൽ അധികവും?
തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന മട്ട്. പാർട്ടി വഴി വർഷങ്ങളായി അനുഭവിക്കുന്ന പദവികൾ ഉപേക്ഷിക്കാൻ തനിയെ നടക്കാനാവാതെ വന്നാലും മടിക്കുന്നവർ. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ തന്നെ വളർത്തി വലുതാക്കിയ പാർട്ടിക്കെതിരേ പറയാനും തനിക്കു പറ്റുന്ന അലന്പുണ്ടാക്കാനും എവിടെ നിന്നെങ്കിലും കിട്ടാവുന്ന പദവികൾക്കായി നോക്കിയിരിക്കുന്നവരും കോണ്‍ഗ്രസിൽ ധാരാളമില്ലേ? അവർ കൂടെനിന്നു വളർത്താത്തതുകൊണ്ടല്ലേ യുവാക്കളിൽ നല്ല പങ്ക് പാർട്ടിയിൽ അസംതൃപ്തരായി കഴിയുന്നതും പാർട്ടി വിടുന്നതും?
കേരളത്തിൽ ഡീനും ശ്രീകണ്ഠനും രമ്യയും ഉണ്ടാക്കിയ വിജയം പാഠം പഠിപ്പിക്കുമോ? പ്രമുഖ നേതാക്കൾ മത്സരരംഗത്തു നിന്നു മാറിനിന്ന് ഏറ്റവും മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കാൻ സാധിച്ച കേരളത്തിൽ കോണ്‍ഗ്രസിനുണ്ടായ വിജയം പാഠമാകേണ്ടതാണ്. യുപിഎയിൽ കോണ്‍ഗ്രസ് കഴിഞ്ഞാൽ ലോക് സഭയിലെ ഏറ്റവും വലിയ പാർട്ടിയായിരിക്കുന്ന ഡിഎംകെ യുടെ സ്റ്റാലിനും കാണിച്ച മാതൃക അതാണ്.
രാജസ്ഥാനിൽ ഗെഹ്ലോട്ടും പൈലറ്റും മധ്യപ്രദേശിൽ കമൽ നാഥും ജോതിരാദിത്യയും കർണാടകത്തിൽ സിദ്ധരാമയ്യയും സർക്കാരും അടക്കം എല്ലായിടത്തും തങ്ങൾക്കു കിട്ടുന്നതു മാത്രം നോക്കി കാര്യങ്ങൾ ചെയ്തപ്പോൾ അനിവാര്യമായ ദുരന്തം വന്നു പതിച്ചു എന്ന് തിരിച്ചറിയണം. എന്നാൽ, മോദിയുടെ പിന്നിൽ ഒരു സർക്കാർ പദവിയും മോഹിക്കാത്ത ആർഎസ്എസ് എന്ന സംഘടനയും അതിന്റെ ബൗദ്ധിക നേതൃത്വവും ഉണ്ടായിരുന്നു. അവർ പദവികളല്ല സർക്കാരിലൂടെ കൈവരിക്കേണ്ട സാമൂഹികവും മതപരവുമായ നേട്ടങ്ങളാണ് ലക്ഷ്യം വച്ചത്. കഷ്ടപ്പെട്ടു ജയിപ്പിക്കുന്ന പാർട്ടിയെ എപ്പോൾ തള്ളിപ്പറഞ്ഞു അധികാരം പിടിക്കാൻ ചാടും കോണ്‍ഗ്രസുകാർ എന്നു കണ്ണിൽ എണ്ണയും ഒഴിച്ച് നോക്കിയിരിക്കേണ്ട കാലമാണിത്. കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉടൻ ഉണ്ടാകാൻ സാധ്യതയുള്ള ഭരണമാറ്റങ്ങൾ തന്നെ ഉദാഹരണമാവും. ഒരു വർഷം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവിടെ കോണ്‍ഗ്രസ് ജയിക്കാതിരുന്നെങ്കിൽ ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷമാകാനുള്ള അംഗബലമെങ്കിലും കോണ്‍ഗ്രസിന് കിട്ടുമായിരുന്നില്ലേ?
കോണ്‍ഗ്രസിന്റെ കുറവുകൾ കോണ്‍ഗ്രസ് തന്നെ കണ്ടുപിടിക്കണം. ഉപദേശകർ പറയുന്നതു കേൾക്കാം, എല്ലാം അംഗീകരിക്കണം എന്നില്ല. ഉറച്ച നിലപാടുകൾ വേണം. നേതാവിൽ വിശ്വാസം വേണം. മായാവതിയുടെയും മമതയുടെയും കല്പനകൾ കേട്ടു ഭരിക്കാനായാൽ തന്നെ അത് നല്ലതാവില്ല. ആ അർഥത്തിൽ മോദി അധികാരത്തിൽ വരുന്നത് കോണ്‍ഗ്രസിന് നല്ലതാണ്. ഒരുങ്ങാൻ സമയം കിട്ടുന്നു. ജനം തന്നെ കോണ്‍ഗ്രസിനെ തിരിച്ചു വിളിക്കുന്ന കാലം വരും.
കേരളത്തിൽ സംഭവിച്ചത്
അതാണു കേരളത്തിൽ സംഭവിച്ചത്. ഇരുപതിൽ 19 സീറ്റും കിട്ടുമ്പോൾ വിജയശില്പികൾ എന്ന അവകാശവാദവുമായി പലരും ഞെളിയുന്നുണ്ടെങ്കിലും മന്ത്രി ജയരാജൻ പറഞ്ഞതാണ് ഈ വിജയത്തിനു കാരണം എന്നു കരുതാനാണു ന്യായം. മോദിയെ ഭയന്ന കേരളത്തിലെ ന്യൂനപക്ഷം കണ്ണടച്ച് രാഹുലിനു കുത്തി. അത്ര ഭീകരമാണ് ന്യൂനപക്ഷങ്ങളുടെ ബിജെപി ഭയം. വടക്കേ ഇന്ത്യയിലെ ചില നേതാക്കൾ നടത്തുന്ന പ്രഖ്യാപനങ്ങൾ ഭാരതത്തിന്റെ അഖണ്ഡതയ്ക്കുപോലും അപകടമാണ്. ക്രൈസ്തവരുടെയും മുസ്ലിംകളുടെയും നാടല്ല ഭാരതം എന്നു പറയുന്നവരെ ഭയപ്പെടാതിരിക്കു മോ?.
ഇടതുമുന്നണി സർക്കാർ ദയനീയമായി തോറ്റു എന്നതു നേരാണ്. അതിനർഥം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ ലീഡ് ചെയ്ത 123 നിയമസഭാ സീറ്റും ജനാധിപത്യമുന്നണി പിടിക്കും എന്നല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഇല്ലാതാകും എന്നും അല്ല.
ഇടതുമുന്നണി ആത്മാർഥമായി ആത്മശോധന നടത്തുന്നതു നല്ലതാണ്. നാട്ടുകാരെ ബോധ്യപ്പെടുത്താനല്ല. സ്വയം നന്നാകാൻ. ശബരിമലയിലൂടെ കോണ്‍ഗ്രസിന്റെ വോട്ടു ചോർത്താൻ നടത്തിയ ശ്രമം പാളിയതും മുഖ്യമന്ത്രി തിരിച്ചറിയണം. കോണ്‍ഗ്രസല്ല മുഖ്യശത്രു ബിജെപി ആണെന്നു മനസിലാക്കിയാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കാതെ വന്നേക്കാം. മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിച്ച കേരള പോലീസിലെ പോസ്റ്റൽ ബാലറ്റ് കൃത്രിമം ഗുണം ചെയ്തതു ബിജെപിക്കാണ് എന്ന് വോട്ടെണ്ണലിൽ വ്യക്തമായത് തിരിച്ചറിയുക. ആ കേസുകൾ ഒതുക്കാൻ നടത്തിയ നീക്കം ഉപേക്ഷിക്കുക.
ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ തന്നെ എല്ലാവർക്കും വലിയ പരീക്ഷണമാവും. കെ. മുരളീധരൻ രാജിവയ്ക്കുന്ന വട്ടിയൂർക്കാവു നിലനിർത്താൻ കോണ്‍ഗ്രസ് ശരിക്കും ക്ലേശിക്കേണ്ടിവരും. മുരളി ഡൽഹിക്കു പോകുന്നത് കോണ്‍ഗ്രസിനു നല്ലതല്ല. തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലയിൽ എതിരാളികളെ നേരിടാൻ മുരളിയാണു കേമൻ. വളരെ ദുർബലമാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം. തലസ്ഥാനത്ത് ശശി തരൂരിന്റെ സ്ലിപ്പുകൾ പോലും വിതരണം ചെയ്യപ്പെട്ടിരുന്നില്ല. പലരും വിളിച്ചു ചോദിച്ച് സ്ലിപ്പു വാങ്ങിയാണ് വോട്ടു ചെയ്യാൻ പോയത്.
ഭൂരിപക്ഷ സമുദായങ്ങളെക്കാൾ അവകാശങ്ങൾ നേടുന്നതാണു മതേതരത്വം എന്നും ന്യൂനപക്ഷാവകാശ സംരക്ഷണം എന്നും കരുതുന്ന ന്യൂനപക്ഷങ്ങളും കാലത്തിന്റെ അടയാളങ്ങൾ വായിച്ചില്ലെങ്കിൽ അപകടമാവും.