വന്നിറങ്ങിയത് അക്രമങ്ങളുടെ നടുവിലേക്കായിരുന്നു. ബിഹാറിലെ പട്നയിൽനിന്നു പശ്ചിമ ബംഗാളിലെ കോൽക്കത്ത നഗരത്തിലെത്തുന്പോൾതന്നെ അവിടം സംഘർഷഭരിതമായിരുന്നു. രാഷ്ട്രീയ യുദ്ധത്തിൽ നഗരവും പരിസരവും തിളച്ചുമറിയുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസ് കോട്ട പിടിക്കാൻ രണ്ടും കൽപിച്ച് അമിത് ഷായും ബിജെപിയും ഇറങ്ങിയതോടെ ബംഗാൾ തീച്ചൂളയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മമത ബാനർജിയും അടക്കമുള്ളവർ ഇന്നലെയും വാക്പോരിന് എരിവു പകർന്നതോടെ ബംഗാൾ കലങ്ങിമറിയുകയാണ്. അമിത് ഷായും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും ഡെറിക് ഒബ്രിയനുമെല്ലാം ചേർന്ന് അന്തിമ യുദ്ധത്തിന് എരിവു കൂട്ടുന്നു. യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന നഷ്ടം ബംഗാളിലും ഒഡീഷയിലും നിന്നു നികത്താൻ ഏതറ്റം വരെയും പോകുമെന്നാണ് മോദി- ഷാ കൂട്ടുകെട്ടിന്റെ വാശി. തൃണമൂൽ കോട്ടകൾ നിലനിർത്തുമെന്ന് മമത ബാനർജിയും ആണയിടുന്നു.
ഞായറാഴ്ച നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ 42 എംപിമാരുള്ള പശ്ചിമ ബംഗാളിലെ ശേഷിക്കുന്ന ഒന്‍പതു മണ്ഡലങ്ങളുണ്ട്. 2014ൽ ഈ ഒന്‍പതിലും തൃണമൂൽ കോണ്‍ഗ്രസിനായിരുന്നു ജയം. കോൽക്കത്ത നഗരത്തിലെ ഡംഡം, ദക്ഷിണ കോൽക്കത്ത, വടക്കൻ കോൽക്കത്ത, ഡയമൻഡ് ഹാർബർ, ബരാസത്ത്, മഥുരാപുർ, ബാസിർഘട്ട്, ജയ്നഗർ, ജാദവ് പുർ സീറ്റുകളിൽ ചിലതെങ്കിലും തൃണമൂലിന്റെ പക്കൽനിന്നു പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇക്കുറി ബിജെപി.
മദർ തെരേസയും വേദനിച്ചേനെ
കേരളം പോലെയാണ് ബംഗാൾ. സ്വന്തം സംസ്കാരവും ഭാഷയും വസ്ത്രവും ഭക്ഷണവും രാഷ്ട്രീയവും വരെ എന്തും ആഘോഷമാക്കുന്നവരാണു ബംഗാളികളും മലയാളികളും. ഇവയിൽ പലതിലും നല്ല സാമ്യവുമുണ്ട്. സാരിയും മീൻകറിയും രാഷ്ട്രീയ അതിപ്രസരവുമൊക്കെ ഇതിൽ ചിലതു മാത്രം. നാട് എന്നതു വെറുമൊരു ജന്മദേശമോ വാസസ്ഥലമോ അല്ല. മറിച്ച് അതൊരു വികാരവും അനുഭൂതിയുമാണ്: പൊതുമേഖലാ കന്പനിയിലെ ഉദ്യോഗസ്ഥയായ ഭാരതി മുഖർജിയുടെ കണ്ണുകളിൽ പ്രത്യേകമായൊരു തിളക്കമായിരുന്നു ഇതു പറയുന്പോൾ.
ഡൊമിനിക് ലാപിയറുടെ പ്രശസ്തമായ ’സിറ്റി ഓഫ് ജോയി’യിൽ വിവരിക്കുന്ന നിശ്ചലമായ, ആത്മീയത നിറഞ്ഞ കോൽക്കത്തയല്ല ഇന്ന്. എന്തൊക്കെയോ നഷ്ടമായ പഴയ പ്രതാപത്തിന്റെ ഓർമകൾ പേറുന്ന കോൽക്കത്തയുടെ പുതിയ രീതികൾ നഗരജീവികൾക്കു പോലും പ്രതീക്ഷ നൽകുന്നില്ല. ഡൽഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള വൻനഗരങ്ങളിൽനിന്നു പലതുകൊണ്ടും വ്യത്യസ്തമാണ് 1773 മുതൽ 1911 വരെ ബ്രിട്ടീഷ് സാമ്രജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോൽക്കത്ത.
വിശുദ്ധ മദർ തെരേസയുടെ പുണ്യത്തിന്റെ സാക്ഷ്യമായുള്ള മദർ ഹൗസും നിരവധിയായ അനാഥ, വൃദ്ധ, രോഗി സദനങ്ങളുമാകും ഇതിനൊരു അപവാദം. മദർ തെരേസ ജീവിച്ചിരുന്നെങ്കിൽ കോൽക്കത്തയിലെ മലിനമായ ഓടകളും കാരുണ്യത്തിനായി കേഴുന്ന പാവങ്ങളും മാത്രമാകില്ല, ഇന്നത്തെ മലീമസമായ രാഷ്ട്രീയവും മദറിനെ വേദനിപ്പിക്കുമായിരുന്നുവെന്നു മരിയ ഫെർണാണ്ടസ് എന്ന വീട്ടമ്മ പറഞ്ഞു.
മാറ്റമില്ലാതെ അംബാസഡർ
അംബാസഡർ കാറുകളും സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും പഴഞ്ചടാക്ക് ബസുകളും ലോറികളും അടക്കം പുകയും പൊടിയും മാറാത്ത നഗരത്തിൽ പക്ഷേ രാഷ്ട്രീയത്തിനു മാത്രം തീച്ചൂളയിലെ ചൂടാണ്. മഞ്ഞ പെയിന്റടിച്ച നൂറു കണക്കിന് അംബാസഡർ കാറുകളും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭാരവണ്ടികൾ വലിക്കുന്നവരും ഇപ്പോഴും ഇവിടെയുണ്ട്.
പൗരാണിക പ്രൗഢി വിളിച്ചോതുന്ന ഹൗറാ ബ്രിഡ്ജിലൂടെ കടന്നു പോകുന്പോഴും ടാക്സി ഡ്രൈവർ ഉദയ് ശങ്കറിന് പറയാനുള്ളത് തകർന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെയും മമത ബാനർജിയുടെയും അഹന്തയെയും നരേന്ദ്ര മോദിയുടെ മണ്ടത്തരങ്ങളെയും കുറിച്ചായിരുന്നു. ബംഗാളിലെ മനുഷ്യർ നല്ലവരാണ്. എന്നാൽ, 30 വർഷം ഭരിച്ച കമ്യൂണിസ്റ്റുകളും ഇപ്പോൾ തൃണമൂലും ബിജെപിയും ചേർന്ന് സമാധാനവും പുരോഗതിയും ഇല്ലാതാക്കുകയാണെന്നും ഉദയ് വേദനയോടെ പറഞ്ഞു.
രവീന്ദ്രനാഥ ടാഗോർ, മദർ തെരേസ, നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദൻ, രാജാറാം മോഹൻ റോയ് തുടങ്ങിയവർ മുതൽ സത്യജിത് റേയും അമർത്യ സെന്നും വരെയുള്ളവർ യശസ് നൽകിയ ബംഗാളിന്റെ നവരാഷ്ട്രീയം ആർക്കും മാതൃകയാക്കാവുന്നതല്ല. അധികാരം പിടിക്കാനും നിലനിർത്താനും ഏതു വൃത്തികെട്ട മാർഗവും ബിജെപിയും തൃണമൂലും തേടുന്നു. പഴയ പ്രതാപം വീണ്ടെടുക്കാനാകാതെ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും കാഴ്ചക്കാരുടെ റോളിലാണ്.
നവോത്ഥാന നായകനും രക്ഷയില്ല
ചൊവ്വാഴ്ച വൈകുന്നേരം ബിജെപി അധ്യക്ഷൻ കോൽക്കത്തയിൽ നടത്തിയ റോഡ് ഷോയും ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കലും ബംഗാളിന്റെ ഹൃദയത്തിലാണ് മുറിവേൽപ്പിച്ചതെന്നു പത്രപ്രവർത്തകനായ സന്ദീപ് ചൗധരി പറഞ്ഞു. അക്രമത്തിനു പ്രോൽസാഹനം നൽകിയ നേതാക്കൾ തന്നെയാണ് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്നു വിലപിക്കുന്നതെന്ന് അജയ് ഘോഷ് എന്ന ചെറുകിട വ്യാപാരി ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെുപ്പുകളിൽ മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള അക്രമത്തിനാണ് അവസാന ഘട്ടത്തിൽ കോൽക്കത്ത നഗരം സാക്ഷിയാകുന്നത്. കോൽക്കത്തയിലെ ബിജെപി- തൃണമൂൽ സംഘട്ടനം പ്രവർത്തകരുടെ പെട്ടെന്നുള്ള ആവേശത്തിൽ ഉണ്ടായതല്ല. കൽക്കട്ട യൂണിവേഴ്സിറ്റിയിലെ കോളജ് സ്ട്രീറ്റിലും തുടർന്ന് വിദ്യാസാഗർ കോളജിലും നടന്ന അക്രമങ്ങളാണ് ബംഗാളിലെവിടെയും ഇന്നലെ ചർച്ചാവിഷയം.
ബംഗാളി നവോത്ഥാനത്തിന്റെ പ്രതീകവും വിദ്യാഭ്യാസ വിചക്ഷണനും പരിഷ്കർത്താവുമായിരുന്ന വിദ്യാസാഗറിന്റെ അർധകായ പ്രതിമ തകർത്തവരോടു വരുംതലമുറ പൊറുക്കില്ലെന്ന് കോളജ് പ്രഫസറായ പ്രീതി ഗാംഗുലി പറഞ്ഞു. കോളജ് കാന്പസിനുള്ളിലെ ചില്ലുകൂട്ടിലുള്ള പ്രതിമയ്ക്കു നേർക്കു രാഷ്ട്രീയ ഗുണ്ടകൾ നടത്തിയ അക്രമം സംസ്കാരമുള്ള ആർക്കും സഹിക്കാനാകില്ലെന്നും രോഷാകുലയായ പ്രീതി അഭിപ്രായപ്പെട്ടു.
മറയാക്കി അക്രമരാഷ്ട്രീയം
കോളജ് പരിസരത്ത് തന്പടിച്ച് തൃണമൂൽ പ്രവർത്തകർ ബിജെപി റാലിക്കു നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കോളജ് കാന്പസിലേക്ക് ബിജെപിക്കാരാണു കല്ലെറിഞ്ഞതെന്നാണു തൃണമൂലിന്റെ വാദം. ചെറിയ തോതിൽ കല്ലേറു തുടങ്ങിയപ്പോൾ ബിജെപി പ്രവർത്തകർ കോളജിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയെന്നു ദൃക്സാക്ഷിയായ അനിൽകുമാർ ദീപികയോടു പറഞ്ഞു.
കോൽക്കത്തയിലെ രാഷ്ട്രീയ ഏറ്റുമുട്ടലിനു വേദിയായ വിദ്യാസാഗർ കോളജും പരിസരവും ഇന്നലെ പോലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും കോട്ടപോലെയായി. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം ഇരുവിഭാഗവും ഏറ്റുമുട്ടുകയും അക്രമം നടത്തുകയും ചെയ്യുന്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു. സത്യം എന്തായാലും ബിജെപി, തൃണമൂൽ നേതാക്കൾ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങളുമായി കളം നിറയ്ക്കുന്നുണ്ട്.
തൃണമൂൽ, ബിജെപി, സിപിഎം പ്രവർത്തകരുടെ പ്രതിഷേധ മാർച്ചുകൾ നഗരത്തിലെ സംഘർഷത്തിനും രാഷ്ട്രീയച്ചൂടിനും എരിവു കൂടിയിട്ടേയുള്ളൂ.
കളംനിറയുന്നതു വർഗീയത
മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതിന് മമതയുടെ പോലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവർത്തക പ്രിയങ്ക ശർമയെ ഉടൻ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതും ബംഗാളിലെ പ്രചാരണരംഗത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ തുടർന്നു ഇന്നലെ രാവിലെ പുറത്തിറങ്ങിയ പ്രിയങ്ക, മമതയ്ക്കെതിരേ രൂക്ഷമായ വിമർശനമാണു നടത്തിയത്.
അക്രമങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഇടയിൽ ബംഗാളിൽ വർഗീയ ധ്രുവീകരണത്തിനുളള കാര്യമായ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. റംസാൻ ആഘോഷങ്ങളുടെ പേരിൽ ദുർഗാപൂജ ആഘോഷം കുറയ്ക്കുകയോ, സമയത്തിൽ മാറ്റം വരുത്തുകയോ ചെയ്യാനാകില്ലെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഇന്നലെ ബംഗാളിലെ ബിജെപി റാലികളിൽ പറഞ്ഞു. മമത ബാനർജി മുസ്ലിംകളുടെ വക്താവാണെന്നും ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കുകയാണെന്നുമാണ് ബിജെപി പ്രചാരണം.
പിടിക്കാനും നിലനിർത്താനും
ബംഗാളിലെ 42-ൽ 33 സീറ്റുകളിലേക്ക് നേരത്തെ വോട്ടെടുപ്പു പൂർത്തിയായിരുന്നു. ശേഷിക്കുന്ന ഒന്‍പതു സീറ്റുകളിൽ പകുതിയെങ്കിലും പിടിക്കാനാണു ബിജെപി ശ്രമം. ത്രിപുരയിൽ കാൽ നൂറ്റാണ്ടു ഭരിച്ച സിപിഎമ്മിനെ തുരത്തിയതുപോലെ ബംഗാളിൽ മമതയെയും തുരത്തുമെന്ന് ബിജെപി നേതാക്കൾ തറപ്പിച്ചു പറഞ്ഞു.
2014ൽ കേവലം രണ്ടു സീറ്റു നേടിയ സ്ഥാനത്ത് ഇക്കുറി 15 സീറ്റെങ്കിലും പിടിക്കുമെന്ന് ബിജെപി അവകാശപ്പെട്ടു. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു സീറ്റെങ്കിലും കൂടുതൽ കിട്ടുമെന്നാണു തൃണമൂലിന്റെ പക്ഷം. നഷ്ടപ്രതാപം വീണ്ടെ ടുക്കാൻ സമയം വേണമെന്നു സിപിഎമ്മിനും കോണ്‍ഗ്രസിനും അറിയാം. ബംഗാളികളുടെ അഭിമാനം മുതൽ വർഗീയമായ ധ്രുവീകരണം വരെയെല്ലാം ബംഗാൾ രാഷ്ട്രീയം സങ്കീർണവും സംഘർഷഭരിതവുമാക്കിയിരിക്കുന്നു. ഇഞ്ചോടിഞ്ച് വിടാതെയുള്ള മൽസരത്തിൽ മമതയ്ക്കു തന്നെയാണ് ഇപ്പോഴും മേൽക്കൈ. തൃണമൂൽ കോട്ടയിൽ വിള്ളൽ വീഴ്ത്തുമെന്ന് ഉറപ്പിച്ചാണ് ബിജെപിയും കച്ചമുറുക്കുന്നത്.
കോൽക്കത്തയിൽനിന്ന് ജോർജ് കള്ളിവയലിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മമത ബാനർജിയും അടക്കമുള്ളവർ ഇന്നലെയും വാക്പോരിന് എരിവു പകർന്നതോടെ ബംഗാൾ കലങ്ങിമറിയുകയാണ്. അമിത് ഷായും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും ഡെറിക് ഒബ്രിയനുമെല്ലാം ചേർന്ന് അന്തിമ യുദ്ധത്തിന് എരിവു കൂട്ടുന്നു. യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന നഷ്ടം ബംഗാളിലും ഒഡീഷയിലും നിന്നു നികത്താൻ ഏതറ്റം വരെയും പോകുമെന്നാണ് മോദി- ഷാ കൂട്ടുകെട്ടിന്റെ വാശി. തൃണമൂൽ കോട്ടകൾ നിലനിർത്തുമെന്ന് മമത ബാനർജിയും ആണയിടുന്നു.
ഞായറാഴ്ച നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ 42 എംപിമാരുള്ള പശ്ചിമ ബംഗാളിലെ ശേഷിക്കുന്ന ഒന്‍പതു മണ്ഡലങ്ങളുണ്ട്. 2014ൽ ഈ ഒന്‍പതിലും തൃണമൂൽ കോണ്‍ഗ്രസിനായിരുന്നു ജയം. കോൽക്കത്ത നഗരത്തിലെ ഡംഡം, ദക്ഷിണ കോൽക്കത്ത, വടക്കൻ കോൽക്കത്ത, ഡയമൻഡ് ഹാർബർ, ബരാസത്ത്, മഥുരാപുർ, ബാസിർഘട്ട്, ജയ്നഗർ, ജാദവ് പുർ സീറ്റുകളിൽ ചിലതെങ്കിലും തൃണമൂലിന്റെ പക്കൽനിന്നു പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇക്കുറി ബിജെപി.
മദർ തെരേസയും വേദനിച്ചേനെ
കേരളം പോലെയാണ് ബംഗാൾ. സ്വന്തം സംസ്കാരവും ഭാഷയും വസ്ത്രവും ഭക്ഷണവും രാഷ്ട്രീയവും വരെ എന്തും ആഘോഷമാക്കുന്നവരാണു ബംഗാളികളും മലയാളികളും. ഇവയിൽ പലതിലും നല്ല സാമ്യവുമുണ്ട്. സാരിയും മീൻകറിയും രാഷ്ട്രീയ അതിപ്രസരവുമൊക്കെ ഇതിൽ ചിലതു മാത്രം. നാട് എന്നതു വെറുമൊരു ജന്മദേശമോ വാസസ്ഥലമോ അല്ല. മറിച്ച് അതൊരു വികാരവും അനുഭൂതിയുമാണ്: പൊതുമേഖലാ കന്പനിയിലെ ഉദ്യോഗസ്ഥയായ ഭാരതി മുഖർജിയുടെ കണ്ണുകളിൽ പ്രത്യേകമായൊരു തിളക്കമായിരുന്നു ഇതു പറയുന്പോൾ.
ഡൊമിനിക് ലാപിയറുടെ പ്രശസ്തമായ ’സിറ്റി ഓഫ് ജോയി’യിൽ വിവരിക്കുന്ന നിശ്ചലമായ, ആത്മീയത നിറഞ്ഞ കോൽക്കത്തയല്ല ഇന്ന്. എന്തൊക്കെയോ നഷ്ടമായ പഴയ പ്രതാപത്തിന്റെ ഓർമകൾ പേറുന്ന കോൽക്കത്തയുടെ പുതിയ രീതികൾ നഗരജീവികൾക്കു പോലും പ്രതീക്ഷ നൽകുന്നില്ല. ഡൽഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള വൻനഗരങ്ങളിൽനിന്നു പലതുകൊണ്ടും വ്യത്യസ്തമാണ് 1773 മുതൽ 1911 വരെ ബ്രിട്ടീഷ് സാമ്രജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോൽക്കത്ത.
വിശുദ്ധ മദർ തെരേസയുടെ പുണ്യത്തിന്റെ സാക്ഷ്യമായുള്ള മദർ ഹൗസും നിരവധിയായ അനാഥ, വൃദ്ധ, രോഗി സദനങ്ങളുമാകും ഇതിനൊരു അപവാദം. മദർ തെരേസ ജീവിച്ചിരുന്നെങ്കിൽ കോൽക്കത്തയിലെ മലിനമായ ഓടകളും കാരുണ്യത്തിനായി കേഴുന്ന പാവങ്ങളും മാത്രമാകില്ല, ഇന്നത്തെ മലീമസമായ രാഷ്ട്രീയവും മദറിനെ വേദനിപ്പിക്കുമായിരുന്നുവെന്നു മരിയ ഫെർണാണ്ടസ് എന്ന വീട്ടമ്മ പറഞ്ഞു.
മാറ്റമില്ലാതെ അംബാസഡർ
അംബാസഡർ കാറുകളും സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും പഴഞ്ചടാക്ക് ബസുകളും ലോറികളും അടക്കം പുകയും പൊടിയും മാറാത്ത നഗരത്തിൽ പക്ഷേ രാഷ്ട്രീയത്തിനു മാത്രം തീച്ചൂളയിലെ ചൂടാണ്. മഞ്ഞ പെയിന്റടിച്ച നൂറു കണക്കിന് അംബാസഡർ കാറുകളും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭാരവണ്ടികൾ വലിക്കുന്നവരും ഇപ്പോഴും ഇവിടെയുണ്ട്.
പൗരാണിക പ്രൗഢി വിളിച്ചോതുന്ന ഹൗറാ ബ്രിഡ്ജിലൂടെ കടന്നു പോകുന്പോഴും ടാക്സി ഡ്രൈവർ ഉദയ് ശങ്കറിന് പറയാനുള്ളത് തകർന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെയും മമത ബാനർജിയുടെയും അഹന്തയെയും നരേന്ദ്ര മോദിയുടെ മണ്ടത്തരങ്ങളെയും കുറിച്ചായിരുന്നു. ബംഗാളിലെ മനുഷ്യർ നല്ലവരാണ്. എന്നാൽ, 30 വർഷം ഭരിച്ച കമ്യൂണിസ്റ്റുകളും ഇപ്പോൾ തൃണമൂലും ബിജെപിയും ചേർന്ന് സമാധാനവും പുരോഗതിയും ഇല്ലാതാക്കുകയാണെന്നും ഉദയ് വേദനയോടെ പറഞ്ഞു.
രവീന്ദ്രനാഥ ടാഗോർ, മദർ തെരേസ, നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദൻ, രാജാറാം മോഹൻ റോയ് തുടങ്ങിയവർ മുതൽ സത്യജിത് റേയും അമർത്യ സെന്നും വരെയുള്ളവർ യശസ് നൽകിയ ബംഗാളിന്റെ നവരാഷ്ട്രീയം ആർക്കും മാതൃകയാക്കാവുന്നതല്ല. അധികാരം പിടിക്കാനും നിലനിർത്താനും ഏതു വൃത്തികെട്ട മാർഗവും ബിജെപിയും തൃണമൂലും തേടുന്നു. പഴയ പ്രതാപം വീണ്ടെടുക്കാനാകാതെ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും കാഴ്ചക്കാരുടെ റോളിലാണ്.
നവോത്ഥാന നായകനും രക്ഷയില്ല
ചൊവ്വാഴ്ച വൈകുന്നേരം ബിജെപി അധ്യക്ഷൻ കോൽക്കത്തയിൽ നടത്തിയ റോഡ് ഷോയും ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കലും ബംഗാളിന്റെ ഹൃദയത്തിലാണ് മുറിവേൽപ്പിച്ചതെന്നു പത്രപ്രവർത്തകനായ സന്ദീപ് ചൗധരി പറഞ്ഞു. അക്രമത്തിനു പ്രോൽസാഹനം നൽകിയ നേതാക്കൾ തന്നെയാണ് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്നു വിലപിക്കുന്നതെന്ന് അജയ് ഘോഷ് എന്ന ചെറുകിട വ്യാപാരി ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെുപ്പുകളിൽ മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള അക്രമത്തിനാണ് അവസാന ഘട്ടത്തിൽ കോൽക്കത്ത നഗരം സാക്ഷിയാകുന്നത്. കോൽക്കത്തയിലെ ബിജെപി- തൃണമൂൽ സംഘട്ടനം പ്രവർത്തകരുടെ പെട്ടെന്നുള്ള ആവേശത്തിൽ ഉണ്ടായതല്ല. കൽക്കട്ട യൂണിവേഴ്സിറ്റിയിലെ കോളജ് സ്ട്രീറ്റിലും തുടർന്ന് വിദ്യാസാഗർ കോളജിലും നടന്ന അക്രമങ്ങളാണ് ബംഗാളിലെവിടെയും ഇന്നലെ ചർച്ചാവിഷയം.
ബംഗാളി നവോത്ഥാനത്തിന്റെ പ്രതീകവും വിദ്യാഭ്യാസ വിചക്ഷണനും പരിഷ്കർത്താവുമായിരുന്ന വിദ്യാസാഗറിന്റെ അർധകായ പ്രതിമ തകർത്തവരോടു വരുംതലമുറ പൊറുക്കില്ലെന്ന് കോളജ് പ്രഫസറായ പ്രീതി ഗാംഗുലി പറഞ്ഞു. കോളജ് കാന്പസിനുള്ളിലെ ചില്ലുകൂട്ടിലുള്ള പ്രതിമയ്ക്കു നേർക്കു രാഷ്ട്രീയ ഗുണ്ടകൾ നടത്തിയ അക്രമം സംസ്കാരമുള്ള ആർക്കും സഹിക്കാനാകില്ലെന്നും രോഷാകുലയായ പ്രീതി അഭിപ്രായപ്പെട്ടു.
മറയാക്കി അക്രമരാഷ്ട്രീയം
കോളജ് പരിസരത്ത് തന്പടിച്ച് തൃണമൂൽ പ്രവർത്തകർ ബിജെപി റാലിക്കു നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കോളജ് കാന്പസിലേക്ക് ബിജെപിക്കാരാണു കല്ലെറിഞ്ഞതെന്നാണു തൃണമൂലിന്റെ വാദം. ചെറിയ തോതിൽ കല്ലേറു തുടങ്ങിയപ്പോൾ ബിജെപി പ്രവർത്തകർ കോളജിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയെന്നു ദൃക്സാക്ഷിയായ അനിൽകുമാർ ദീപികയോടു പറഞ്ഞു.
കോൽക്കത്തയിലെ രാഷ്ട്രീയ ഏറ്റുമുട്ടലിനു വേദിയായ വിദ്യാസാഗർ കോളജും പരിസരവും ഇന്നലെ പോലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും കോട്ടപോലെയായി. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം ഇരുവിഭാഗവും ഏറ്റുമുട്ടുകയും അക്രമം നടത്തുകയും ചെയ്യുന്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു. സത്യം എന്തായാലും ബിജെപി, തൃണമൂൽ നേതാക്കൾ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങളുമായി കളം നിറയ്ക്കുന്നുണ്ട്.
തൃണമൂൽ, ബിജെപി, സിപിഎം പ്രവർത്തകരുടെ പ്രതിഷേധ മാർച്ചുകൾ നഗരത്തിലെ സംഘർഷത്തിനും രാഷ്ട്രീയച്ചൂടിനും എരിവു കൂടിയിട്ടേയുള്ളൂ.
കളംനിറയുന്നതു വർഗീയത
മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതിന് മമതയുടെ പോലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവർത്തക പ്രിയങ്ക ശർമയെ ഉടൻ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതും ബംഗാളിലെ പ്രചാരണരംഗത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ തുടർന്നു ഇന്നലെ രാവിലെ പുറത്തിറങ്ങിയ പ്രിയങ്ക, മമതയ്ക്കെതിരേ രൂക്ഷമായ വിമർശനമാണു നടത്തിയത്.
അക്രമങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഇടയിൽ ബംഗാളിൽ വർഗീയ ധ്രുവീകരണത്തിനുളള കാര്യമായ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. റംസാൻ ആഘോഷങ്ങളുടെ പേരിൽ ദുർഗാപൂജ ആഘോഷം കുറയ്ക്കുകയോ, സമയത്തിൽ മാറ്റം വരുത്തുകയോ ചെയ്യാനാകില്ലെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഇന്നലെ ബംഗാളിലെ ബിജെപി റാലികളിൽ പറഞ്ഞു. മമത ബാനർജി മുസ്ലിംകളുടെ വക്താവാണെന്നും ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കുകയാണെന്നുമാണ് ബിജെപി പ്രചാരണം.
പിടിക്കാനും നിലനിർത്താനും
ബംഗാളിലെ 42-ൽ 33 സീറ്റുകളിലേക്ക് നേരത്തെ വോട്ടെടുപ്പു പൂർത്തിയായിരുന്നു. ശേഷിക്കുന്ന ഒന്‍പതു സീറ്റുകളിൽ പകുതിയെങ്കിലും പിടിക്കാനാണു ബിജെപി ശ്രമം. ത്രിപുരയിൽ കാൽ നൂറ്റാണ്ടു ഭരിച്ച സിപിഎമ്മിനെ തുരത്തിയതുപോലെ ബംഗാളിൽ മമതയെയും തുരത്തുമെന്ന് ബിജെപി നേതാക്കൾ തറപ്പിച്ചു പറഞ്ഞു.
2014ൽ കേവലം രണ്ടു സീറ്റു നേടിയ സ്ഥാനത്ത് ഇക്കുറി 15 സീറ്റെങ്കിലും പിടിക്കുമെന്ന് ബിജെപി അവകാശപ്പെട്ടു. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു സീറ്റെങ്കിലും കൂടുതൽ കിട്ടുമെന്നാണു തൃണമൂലിന്റെ പക്ഷം. നഷ്ടപ്രതാപം വീണ്ടെ ടുക്കാൻ സമയം വേണമെന്നു സിപിഎമ്മിനും കോണ്‍ഗ്രസിനും അറിയാം. ബംഗാളികളുടെ അഭിമാനം മുതൽ വർഗീയമായ ധ്രുവീകരണം വരെയെല്ലാം ബംഗാൾ രാഷ്ട്രീയം സങ്കീർണവും സംഘർഷഭരിതവുമാക്കിയിരിക്കുന്നു. ഇഞ്ചോടിഞ്ച് വിടാതെയുള്ള മൽസരത്തിൽ മമതയ്ക്കു തന്നെയാണ് ഇപ്പോഴും മേൽക്കൈ. തൃണമൂൽ കോട്ടയിൽ വിള്ളൽ വീഴ്ത്തുമെന്ന് ഉറപ്പിച്ചാണ് ബിജെപിയും കച്ചമുറുക്കുന്നത്.
കോൽക്കത്തയിൽനിന്ന് ജോർജ് കള്ളിവയലിൽ